Saturday 8 September 2012

നവമാദ്ധ്യമങ്ങള്‍ ഭീഷണിയാകുന്നത്‌ ആര്‍ക്ക് ?


നവമാദ്ധ്യമങ്ങള്‍ വര്‍ഗ്ഗീയത വളര്‍ത്തുന്നു; നിയന്ത്രണം അനിവാര്യം, പ്രധാനമന്ത്രി..

സര്‍ അപ്പോള്‍ ചില സംശയങ്ങള്‍..
 1947 ല്‍ പാക്കിസ്ഥാന് വേണ്ടി വാദിച്ചത് നവമാധ്യമങ്ങളായിരുന്നോ സാര്‍..??
അതിനും മുന്‍പ് ബംഗാളിലും പഞ്ചാബിലും മതത്തിന്റെയും ജാതിയുട
െയും പേരില്‍ ലക്ഷങ്ങള്‍ പരസ്പരം വെട്ടിക്കൊന്നത് നവമാധ്യമങ്ങളുടെ സ്വാധീനഫലമായിട്ടയിരുന്നോ സാര്‍??
അതിനു ശേഷം 1948 ല്‍ ഒരു മത ഭ്രാന്തന്‍ നമ്മുടെ രാഷ്ട്ര പിതാവിനെ വെടിവച്ചു കൊന്നത്, അയാള്‍ ഫേസ് ബുക്കും ട്വിട്ടരും മറ്റും ഉപയോഗിക്കുമായിരുന്നത് കൊണ്ടാണോ സാര്‍?? ...
പിന്നീട് ഇന്ദിര ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചപ്പോലും ഈ വര്‍ഗീയ കാര്‍ഡിറക്കി.അന്നും നവമാധ്യമങ്ങള്‍ ഉണ്ടായിരുന്നോ സാര്‍.??
അല്ലെങ്കില്‍ ഖാലിസ്ഥാന്‍ വാദികളായ ഭിന്ദ്രന്‍ വാലയും കൂട്ടരും നവമാധ്യംങ്ങളിലൂടെയായിരുന്നോ സാര്‍ വര്‍ഗീയ വാദം പ്രചരിപ്പിച്ചിരുന്നത് ??
ഇന്ദിര കൊല്ലപ്പെട്ടപ്പോള്‍, കൊണ്ഗ്രെസ്സുകാര്‍ ദല്‍ഹിയിലും പരിസര പ്രദേശത്തും സിക്കുകാര്‍ക്കെതിരെ നടത്തിയ നരനായാട്ടിനും കൂട്ടക്കൊലയ്ക്കും ഈ നവമാധ്യമങ്ങളുടെ പിന്‍ബലം ഉണ്ടായിരുന്നോ സാര്‍ ??
അല്ലെങ്കില്‍ രാജിവ്ജിയുടെ രക്തസാക്ഷിത്വതിനു കാരണമായ തമിഴ്പുലികളുടെ വര്‍ഗീയ വാദത്തിനു പിന്നിലും നവമാധ്യമങ്ങളായിരുന്നോ സാര്‍ ?
പിന്നീട് ഇന്ത്യയിലെ വര്‍ഗീയവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഏറ്റവും വലിയ കാരണമായിതീര്‍ന്ന ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് നവമാധ്യമങ്ങള്‍ എന്ത് പങ്കാണ് വഹിച്ചത് സാര്‍ ?? അന്ന് അങ്ങയെപ്പോലെ തന്നെയുള്ള ഒരു കൊണ്ഗ്രെസ്സ് പ്രധാനമന്ത്രി "പതിനെട്ടു ഭാഷകളില്‍ മൌനമായിരുന്നത്" കൊണ്ടല്ലേ അത് സംഭവിച്ചത് ??
തുടര്‍ന്ന് ഇ
ന്ത്യ  മുഴുവനും വര്‍ഗീയ തീവ്രവാദത്തിന്റെ തീച്ചൂളയില്‍ ആളിക്കതിയപ്പോള്‍, അന്ന് അതിനെതിരെ ഒരു നടപടിയുമെടുക്കാതെ വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട്, ഇപ്പോള്‍ നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായീകരണമാണ് സാര്‍ ഉള്ളത് ?
ഗുജറാത്‌ കലാപത്തിനു കാരണം നവമാധ്യമങ്ങളാണോ സാര്‍ ?
ഏറ്റവുമൊടുവില്‍, അങ്ങയുടെ ഈ പ്രസ്താവനയ്ക്ക് കാരണമായ ആസാം കലാപത്തിലും,കലാപം അടിച്ചമര്‍ത്താന്‍ ഒരു നടപടിയുമെടുകാതെ ( സൈന്യത്തെ അയച്ചു കൊടുക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ട് അയച്ചു അയച്ചു കൊടുത്തില്ല എന്ന് ആസാം മുഖ്യമന്തി തന്നെ പറഞ്ഞല്ലോ ) വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചിട്ട് നവമാധ്യമങ്ങളെ കുറ്റം പറയുന്നതില്‍ എന്ത് ന്യായം സാര്‍ ??
അവിടെ ആ കലാപത്തിന്റെ പേരില്‍ ഭരണകക്ഷിയായ കൊണ്ഗ്രെസിന്റെ സഖ്യകക്ഷിയുടെ ഒരു എം എല്‍ എ തന്നെ അറസ്റ്റില്‍ ആയല്ലോ സാര്‍. അപ്പോള്‍ വര്‍ഗീയ വാദത്തിറെ യഥാര്‍ത്ഥ കാരണം ആരാണ് സാര്‍ ?? നവമാധ്യമങ്ങളാണോ ??

അപ്പോള്‍ അങ്ങേയ്ക്ക് നവമാധ്യമങ്ങളോട് അസ്സഹിഷ്ണുത തോന്നതിന്റെ യഥാര്‍ത്ഥ കാരണം, താങ്കളുടെയും താങ്കളുടെ പാര്‍ട്ടിയുടെയും ഭൂലോക കൊള്ളകളെ, അഴിമതികളെ അതിലൂടെ നാട്ടുകാര്‍ എതിര്‍ക്കുന്നതല്ലേ സാര്‍ ?? മുഖ്യധാരാ മാ' മാധ്യമങ്ങളെപ്പോലെ, പണവും കല്‍ക്കരിപ്പാടവും കൊടുത്ത് അവയെ വിലയ്ക്ക് വാങ്ങി പേയിഡു ന്യൂസ് കൊടുത്ത് അവയെക്കൊണ്ടു അഴിമതിക്ക് ഒശാനപാടിക്കാന്‍ പറ്റാത്തത് കൊണ്ടല്ലേ സാര്‍ ? അന്ന ഹസാരെയുടെ അഴിമതി വിരുദ്ധ പ്രസ്ഥാനത്തിന് നവമാധ്യമാങ്ങളിലൂടെ ലഭിക്കുന്ന പിന്തുനകണ്ട് കൊണ്ഗ്രെസ്സുകാര്‍ക്ക് പെടിയാവ്ന്നത് കൊണ്ടല്ലേ സാര്‍ ? "ഞങ്ങളുടെ അഴിമതിക്കെതിരെ നിങ്ങള്‍ എങ്ങനെ, എത്ര അളവ് വരെ പ്രതികരിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു തരും, അതനുസരിച്ചില്ലെങ്കില്‍ നിങ്ങള്‍ രാജ്യദ്രോഹികള്‍, മാവോയിസ്സ്റ്റുകള്‍"" എന്ന അങ്ങയുടെയും ബഹുമാനപ്പെട്ട പ്രണാബ്ജിയുടെയും സ്വാതന്ത്ര്യദിനം പ്രസംഗം കേട്ട ഏതൊരു ഭാരതീയനും തോന്നിപ്പോകുന്ന ന്യായമായ സംശയമാണ് സാര്‍ ഞാന്‍ ചോദിച്ചത് ? ഇതിന്റെ പേരില്‍ എനിക്കെതിരെ കേസെടുക്കരുതേ സാര്‍ !!!!!
 

Friday 7 September 2012

പി പി പി വികസന മാതൃകയില്‍ ആരാണ് വികസിക്കുന്നത് ?!....

      ''നിങ്ങള്‍ ഏതൊരു വികസന പരിപാടി ആരംഭിക്കുന്നതിനും മുന്‍പ് ഒരു പരീക്ഷണം നടത്തേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും ദുഃഖിതനായ ദരിദ്രനാരായണന്റെ മുഖം മുന്നിലേക്ക് ആവാഹിച്ചു വരുത്തുക. എന്നിട്ടു ചോദിക്കുക. ഇതിന്റെ ഗുണഭോക്താവ് ഈ മനുഷ്യനാണോ അല്ലയോ എന്ന്, അല്ല എന്നാണ് ഉത്തരമെങ്കില്‍ വലിച്ചെറിഞ്ഞുകളയൂ ആ പദ്ധതി.'' "ദൈവം ഭൂമിയില്‍ എല്ലാവരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വിഭവങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്, അത്യാഗ്രഹം നിറവേറ്റാന്‍ അല്ല."..
ഇന്ത്യയുടെ രാഷ്ട്രപിതാവും, കൊണ്ഗ്രെസ്സിന്റെ വഴികാട്ടിയുമായ മഹാത്മാ ഗാന്ധിയുടെ വികസന സങ്കല്പം!!! ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി, നെഹ്‌റു അധികാരമേറ്റെടുത്ത അന്ന് തന്നെ കൊണ്ഗ്രെസ്സ് അട്ടിമറിച്ചതും ഇതേ വികസന സങ്കല്പം തന്നെയാണ്.

അന്ന് മുതല്‍ നമ്മള്‍ ഒളിഞ്ഞും തെളിഞ്ഞും തുടര്‍ന്ന് വന്ന പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലുന്ന, പടിഞ്ഞാറ് നോക്കി വികസന സങ്കല്പങ്ങള്‍ മൂര്‍ധന്യത്തിലെത്തിയത്, തൊണ്ണൂറുകളില്‍ ഇന്ത്യ ആഗോളവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടി, സ്വകാര്യവല്‍ക്കരണവും, ഉദാരവല്‍ക്കരണവും നടപ്പിലാക്കിയതോടെ ആയിരുന്നു. ഒരു തരത്തില്‍ അന്നത്തെ ഇന്ത്യന്‍, ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ നമ്മുടെ നിലനില്‍പ്പിനു തന്നെ അത്യന്താപേക്ഷിതമായിരുന്നു അത്തരമൊരു നടപടി. പക്ഷെ അങ്ങനെയൊരു തീരുമാനം എടുക്കേണ്ട സാഹചര്യ ത്തിലെയ്ക്ക്- അതായത് ആഗോലവല്‍ക്കരണത്തിലെയ്ക്ക് എടുത്തു ചാടിയില്ലെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം തകര്‍ന്നു തരിപ്പണമാകും എന്നുള്ള സാഹചര്യത്തിലെയ്ക്ക് -നമ്മെ എത്തിക്കുകയും അങ്ങിനെ ഗാട്ടുകരാര്‍ നമ്മളെക്കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്ത ആഗോള ഗൂഡാലോചനയും അതിനു പിന്നിലെ ബുദ്ധികേന്ദ്രവും, അവരുടെ ഇന്ത്യയിലെ ഏജന്റ്റ്റ് ആരായിരുന്നു എന്നതും ഇപ്പോളും ആരും അന്വേഷിക്കാനും ചര്‍ച്ച ചെയ്യാനും തയ്യാറാവാത്ത കാര്യമാണ്.

എന്തൊക്കെ ആയാലും അന്ന് മുതലാണ്‌ രാജ്യത്തിന്റെ വികസന രംഗത്ത് സ്വകാര്യ പങ്കാളിതത്തെക്കുറിച്ചു നമ്മള്‍ കേട്ട് തുടങ്ങിയത്. പി പി പി (പബ്ലിക് പ്രൈവറ്റ് പാര്‍ട്ടണര്‍ഷിപ്പ് ) എന്ന ഒമാനപ്പെരിലറിയപ്പെടുന്ന ഈ സ്വകാര്യ വല്‍ക്കരണ സമ്പ്രദായത്തിലാണ് ഇന്ത്യയില്‍ ഏകദേശം 60 % വികസന പടതികളും പ്രവര്‍ത്തിക്കുന്നത്. ഏകദേശം 10000 ബില്ല്യന്‍ രൂപയില്‍ കൊടുത്താല്‍ വരും ഈ പദ്ധതികളുടെയെല്ലാം കൂടി മൂല്യം. പി പി പി എന്നാല്‍ പൊതുജനത്തിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ ഒരു വികസന പദ്ധതിയില്‍, സേവനങ്ങളും സാങ്കേതിക വിദ്യയും, ഉപകരണങ്ങളും പരസ്പരം കൈമാരുന്നതിനുവേണ്ടി ലാഭം മാത്രം ലക്‌ഷ്യം വച്ച് പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയും പൊതു മേഖലയും തമ്മില്‍ ഉണ്ടാക്കുന്ന കരാര്‍ ആണ്. ഇതനുസരിച്ച് മൊത്തം പദ്ധതിക്ക് വേണ്ടി വരുന്ന തുകയുടെ പകുതി സര്‍ക്കാരിന്റെ അല്ലെങ്കില്‍ ജനങളുടെ ഭാഗത്ത് നിന്ന് മേല്‍ പറഞ്ഞ പൊതു മേഖലാ സ്ഥാപനവും, ബാക്കി തുക ആ സ്വകാര്യ കമ്പനിയും വഹിക്കുന്നു. ഇതില്‍ കുഴപ്പം വരുന്നത് ഇനിയാണ്. ഈ പദ്ധതിയ്ക്ക് വേണ്ടി ഒരു സ്വകാര്യ കമ്പനി പണം മുടക്കുന്പോള്‍, അവര്‍ അതില്‍ നിന്നും പ്രതീക്ഷിക്കുന്ന ലാഭം, ആ പദ്ധതി പൂര്ത്തിയായിക്കഴിയുമ്പോള്‍ , അത് ഉപയോഗിക്കുന്നവരുടെ കൈയില്‍ നിന്നും പിരിക്കുന്ന "യുസേര്‍സ് ഫീ" അല്ലെങ്കില്‍, "ടോള്‍" എന്നാ ഓമനപ്പേരില്‍ അറിയപ്പെടുന്ന നികുതി ആണ്. ഇവിടെയാണ്‌ മുഖ്യ പ്രശ്നം. ലാഭം മാത്രം ലകഷ്യം വച്ച് ഇങ്ങനെയുള്ള ഒരു പദ്ധതിക്ക് പണം മുടക്കുന്ന സ്വകാര്യ കമ്പനി എത്ര മാത്രം ലാഭാമുണ്ടാക്കണം, അതായത് എത്ര നാള്‍ എത്ര രൂപ നിരക്കില്‍ ചുങ്കം പിരിക്കണം എന്നുള്ള കണക്കുകളിലെ സുതാര്യത സ്വാഭാവികമായും നമ്മുടെ നാട്ടില്‍ പ്രതീക്ഷിക്കരുതാതതാണ്. 100 രൂപ മുടക്കി ഒരു കോടി രൂപ കൊയ്യുന്ന പകല്‍ കൊള്ളയായി നമ്മുടെ നാട്ടിലെ പി പി പി/ ബി ഓ ടി പദ്ധതികള്‍ മാറിയതിന്റെ പച്ചയായ ഉദാഹരണങ്ങള്‍ നമ്മുടെ കണ്മുന്പിലുണ്ട്.അതായത്, സര്‍ക്കാര്‍ നമുക്ക് നമ്മള്‍ കൊടുക്കുന്ന നികുതിപ്പണം ഉപയോഗിച്ച് ചെയ്തു തരേണ്ട കാര്യങ്ങള്‍ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ച് അവര്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ അവസരം ഉണ്ടാക്കി കൊടുക്കുന്നു. നമ്മുടെ വീട്ടുമുട്ടത്തുള്ള റോഡിലൂടെയും പാലത്തിലൂടെയും സഞ്ചരിക്കാന്‍ നമുക്ക് "ടോള്‍ എന്നോ യുസേര്‍സ് ഫീ എന്നോ ഉള്ള പേരുകളില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി ആരുന്നു. ഒരു ജനാധിപത്യ രാജ്യത്ത് ഒരിക്കലും സംഭവിച്ചു കൂടാന്‍ പാടില്ലതവ.

ഇതില്‍ "പബ്ലിക്" അല്ലെങ്കില്‍ പൊതു മേഖലയെപ്രതിനിധീകരിക്കുന്നവരുടെ പങ്കെന്താണ്?. ഈ പങ്ക് നമുക്ക് വളരെ വ്യക്തമായി കാട്ടിത്തരുന്ന ഒന്നാണ് പാലിയെക്കരയിലെ ടോള്‍ പാത. ശാസ്ത്രസാഹിത്യ പരിഷത്തു നടത്തിയ പഠനമനുസരിച്ച് 30 ലക്ഷത്തിലധികം രൂപയാണ് ഓരോദിവസവും പാലിയേക്കരയില്‍ നിന്നു സ്വകാര്യ കമ്പനി, പിരിച്ചെടുക്കുന്നത്. ഒരു വര്‍ഷം 108 കോടി. പ്രതിവര്‍ഷം വാഹനങ്ങളുടെ എണ്ണം പെരുകുന്നതു കൂടി കണക്കിലെടുക്കുമ്പോള്‍ ടോള്‍ കാലാവധിയായ 17.5 വര്‍ഷം കൊണ്ട് 5981.345 കോടി രൂപയാണ് കമ്പനിയ്ക്കു ലഭിയ്ക്കുക. അതായത് ഒരു പ്രവൃത്തി ദിനം റോഡ് ഫീസ് നല്‍കേണ്ട 27324 വാഹനങ്ങളാണ് ഇതു വഴി കടന്നു പോകുന്നത് (സ്വകാര്യ വാഹനങ്ങള്‍- 11572, ചരക്ക്- 8204). അവധി ദിനങ്ങളില്‍ 31722 വാഹനങ്ങള്‍. (സ്വകാര്യം- 17940, ചരക്ക്- 6342). രാത്രികാലങ്ങളില്‍ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറയുന്നു. ഇങ്ങനെ നോക്കിയാല്‍ പ്രതിദിനം ശരാശരി 27910 ടോള്‍ ബാധ്യതയുള്ള വാഹനങ്ങള്‍ കടന്നു പോകുന്നു. ഒരു മാസം 837312ഉം വര്‍ഷം 10047744ഉം (ഒരു കോടിയോളം) വാഹനങ്ങള്‍ കടന്നു പോകുന്നു. കാര്‍/ജീപ്പ്/വാന്‍- 55, ബസ്- 195, ചെറിയ ചരക്കു ലോറി-95, വലിയ ചരക്കു ലോറി 195 എന്നിങ്ങനെയാണ് ടോള്‍ നിരക്കുകള്‍. വര്‍ഷത്തില്‍ ഒരു കോടിയോളം വാഹനങ്ങളെ ഓരോ ഇനത്തിലും വേര്‍തിരിച്ചു ടോള്‍ നിരക്കു കൂട്ടുമ്പോഴാണ് ആറായിരം കോടിയോളം രൂപ 17.5 വര്‍ഷം കൊണ്ടു കമ്പനി നേടുന്നത്.അവിടെ ഈ കൊള്ളയ്ക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാരെ തല്ലിച്ചതയ്ക്കുകയും, ടോള്‍ പാതയ്ക്ക് സമാന്തരമായുണ്ടായിരുന്ന പാതയിലൂടെ ആരും കടന്നു പോകാതിരിക്കാന്‍ വേണ്ടി, അത് കേട്ടിയടച്ചു കമ്പനിയുടെ ലാഭം കുറയാതെ നോക്കുകയുമാണ്, പിപി പി യിലെ "പബ്ലിക്" എന്ന പേരില്‍ അറിയപ്പെടുന്ന സര്‍ക്കാരിന്റെ ജോലി. കേരളത്തില്‍ റോഡു വികസനത്തിന് തടസം ജനങ്ങളാണ് എന്ന നമ്മുടെ പൊതുമരാമത്തു വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍, എല്ലമാടങ്ങിയിരിക്കുന്നു. കാരണം വികസനം ജനങ്ങള്‍ക്കുവേണ്ടിയല്ല, അവര്‍ ആഗ്രഹിക്കാത്ത വികസന പദ്ധതികള്‍ നടപ്പാക്കുന്നത് സ്വകാര്യ കമ്പനികള്‍ക്ക് കൊള്ള ലാഭം കൊയ്യാന്‍ മാത്രമാണ് എന്നത് വ്യക്തം. ഇത് വെറും ഒരു ഉദാഹരണം മാത്രം.

സിന്ഗൂരിലെയും നന്ദിഗ്രാമിലെയും ഉത്തര്‍പ്രദേശിലെയും കര്‍ഷകരുടെ ഭൂമിയില്‍ പ്രൈവറ്റിനു വേണ്ടി വേണ്ടി ഈ "പബ്ലിക്" നടത്തിയ ഇടപെടലുകള്‍ നമ്മള്‍ കണ്ടതാണ്. അങ്ങിനെ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ കര്‍ഷകരുടെയും പാവപ്പെട്ട ഗ്രാമീനരുടെയും ഭൂമിയും വിഭവങ്ങളും പിടിച്ചു പറിച്ചു സ്വകാര്യ മേഘലയുടെ പ്രത്യേക സാമ്പത്തിക മേഖലകള്‍ക്കും, അടിസ്ഥാന സൌകര്യ വികസനം എന്ന മറവില്‍ നടക്കുന്ന പകല്‍ കൊള്ളകള്‍ക്കും നല്‍കുന്ന വെറുമൊരു ഇടനിലക്കാരനായി മാത്രം മാറുന്ന ഒരു കാഴ്ചയാണ് ഇന്ത്യയിലെ പി പി പി സമ്പ്രദായത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്.

ഒരു രാജ്യത്തെ വികസന പദ്ധതികള്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതാണെങ്കില്‍ ആ പദ്ധതികളുടെ ഉടമസ്ഥാവകാശവും ജനങളുടെ കയ്യില്‍ തന്നെയായിരിക്കണം. പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ്പില്‍( ((PPP) അങ്ങിനെയല്ല സംഭവിക്കുന്നത്‌... ജനങ്ങള്‍ ആഗ്രഹികാത്ത വിധത്തില്‍ വികസനം അടിചെല്‍പ്പിക്കുകയും, ആ പദ്ധതികളുടെ ഉടമസ്ഥാവകാശം പ്രൈവറ്റ് പാര്‍ട്ടി സ്വന്തമാക്കി വയ്ക്കുകയും, തങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കപ്പെട്ട ആ വികസനം ഉപയോഗ
ിക്കുന്നതിനു ജനങ്ങള്‍ യുസേര്‍സ് ഫീ എന്ന പേരില്‍ അന്യായമായ തുക കപ്പം കൊടുക്കേണ്ടി വരികയും ചെയ്യുന്നു. നമ്മുടെ ടോള്‍ പാതകള്‍ ഇതിനു ഉത്തമ ഉദാഹരണമാണ്. എമെര്‍ജിംഗ് കേരളയിലെ മിക്കവാറും എല്ലാ പദ്ധതികളും ഈ രീതിയിലാണ് നടപ്പാക്കാന്‍ ഉദേശിക്കുന്നത്. ഇങ്ങനെ ജനങ്ങള്‍ക്ക്‌ വേണ്ടിയല്ലാതെയും അവര്‍ ആഗ്രഹിക്കാത്ത രീതിയിലും, മറ്റു ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് വേണ്ടി , അവര്‍ ആഗ്രഹിക്കുന്നരീതിയില്‍, വികസന പദ്ധതികള്‍ നടപ്പാകാന്‍ ശ്രമിക്കുമ്പോളാണ്, നമ്മുടെ പൊതു മരാമത്ത് മന്ത്രി പറഞ്ഞതുപോലെ എല്ലാ ഭരണകൂടങ്ങള്‍ക്കും പറയേണ്ടി വരുന്നത്. "വികസനത്തിന് തടസം ജനങ്ങളാണ്" എന്ന്. അതെ ജനങള്‍ക്ക് വേണ്ടിയല്ലാതെ മറ്റു ചില കൊള്ളക്കാര്‍ക്കു വേണ്ടി നിങ്ങള്‍ വികസന പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ അതിനു തടസം ജനങ്ങള്‍ തന്നെയായിരിക്കും. 

ഇത്തരത്തില്‍ പി പി പി വ്യവസ്ഥയില്‍ നടപ്പാക്കുന്ന നൂറുകണക്കിന് പദ്ധതികളാണ് "എമെര്‍ജിംഗ് കേരള എന്ന "വികസന" പദ്ധതിയില്‍ യു ഡി എഫ് സര്‍ക്കാര്‍ മുന്‍പോട്ടു വയ്ക്കുന്നത്. അടിസ്ഥാന സൗകര്യം, വിനോദ സഞ്ചാരം, വിദ്യാഭ്യാസം ആരോഗ്യം, മുതലായ എല്ലാ രംഗങ്ങളിലും ഇത്തരം പി പി പി പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നത്. അതിനു ന്യായീകരണമായി സര്‍ക്കാര്‍ പറയുന്നത് മാറിയ വികസന സങ്കല്‍പ്പങ്ങളില്‍ ഇത്തരം പദ്ധതികളിലൂടെയെ വികസനം കൊണ്ട് വരാന്‍ കഴിയൂ എന്നാണ്.....
നമ്മള്‍ പണിത റോഡ്‌ കെട്ടിയടച്ച്‌ കുത്തക കമ്പനിക്കാര്‍ പണിത ബി ഓ ടി റോഡിലൂടെ കപ്പം കൊടുത്ത് നാട്ടുകാരെ നടത്തുന്നതാനോ നമ്മുടെ വികസനം?....
നമ്മുടെ കിണറും നമ്മുടെ കുളങ്ങളും കെട്ടിയടച്ചു കുത്തക കമ്പനികളുടെ കുപ്പിവെള്ളം മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതാണോ നമ്മുടെ വികസനം?.....
നമ്മുടെ ആശുപത്രികളും സ്കൂളുകളും നമ്മുടെ സര്‍ക്കാര്‍ തന്നെ തകര്‍ത്തിട്ടു, അതൊക്കെ നടത്താന്‍ വിദേശ കുത്തകളെ ചുവപ്പ് പരവതാനിയിട്ടാനയിച്ചു വരുത്തുന്നതാനോ നമ്മുടെ വികസനം?.....
നമ്മുടെ റേഷന്‍ പൊതുവിതരണ, ചെറുകിട വ്യാപാര രംഗത്തെ മുച്ചൂടും തകര്‍ത്ത് വാരിയിട്ടു, നമ്മുടെ ഉല്‍പ്പന്നങ്ങള്‍ തോന്നിയ വിലയ്ക്ക് നമുക്ക് വില്‍ക്കാന്‍ നമ്മുടെ വിപണി വാള്‍ മാല്ട്ടിനും റിലയന്‍സിനും , ബിര്‍ലയ്ക്കും, അടിയറ വയ്ക്കുന്നതാണോ നമ്മുടെ വികസനം?....
നമ്മുടെ പെട്ട്രോലും ഡീസലും കല്‍ക്കരിയും റിലയന്‍സും ടാറ്റയും കുഴിച്ചെടുത്തു കൊള്ളലാഭത്തിന് നമുക്ക് വില്‍ക്കുന്നണോ വികസനം?..

വികസന പദ്ധതികളെ ആരും എതിര്‍ക്കുന്നില്ല. അവ നടപ്പാകണം എന്ന് തന്നെയാണ് എല്ലാവരെയും പോലെ എന്റെയും ആഗ്രഹംഇപ്പോള്‍ സര്‍ക്കാര്‍ മുന്‍പോട്ടു വച്ചിരിക്കുന്ന പദ്ധതികളില്‍, പ്രകൃതിയുടെ നശീകരണവും, വന്‍കിടക്കാര്‍ക്ക് ചുളുവിലയില്‍ കൈമാറാനുള്ള നീക്കവും ഉണ്ടെന്നുള്ള ആരോപണങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ തന്നെ, ഇങ്ങനെ ജനങ്ങള്‍ ആഗ്രഹിക്കാത്ത ജനവിരുദ്ധമായ പി പി പി രീതിയില്‍ വികസന പദ്ധതികള്‍ നടപ്പാക്കും എന്ന് വാശി പിടിക്കുന്നത്‌ , ആര്‍ക്കു വേണ്ടി?. ഉദാഹരണത്തിന് അതില്‍ പറഞ്ഞിരിക്കുന്ന കാര്‍ഷിക സംസ്കരണ പ്ലാന്റ്ടു, നാളികേര സംസ്കരണ ശാല മുഗസംരക്ഷണം, ജലസേചനം ,മുതലായ പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്ക് കൊടുക്കണം ? അത് ഇവിടുത്തെ കര്‍ഷകരെ ഏല്‍പ്പിച്ച് കൂടെ? അതിനു വേണ്ട അടിസ്ഥാന സൌകര്യങ്ങളും മറ്റും കര്‍ഷകരുടെ കൂട്ടായ്മകളും സര്‍ക്കാരും ചേര്‍ന്ന് കണ്ടെത്തിക്കൂടെ ?കര്‍ഷകരുടെ കൂട്ടായ്മയില്‍ വിജയം കൊയ്ത എത്രകഥകള്‍ നമുക്ക് പറയാനുണ്ട്. സര്‍ക്കാര്‍ അവരെ അനാവശ്യമായി ദ്രോഹിക്കാതിരുന്നാല്‍ മാത്രം മതി. അതുപോലെ തന്നെ ഇന്ത്യയില്‍ തന്നെ വിദ്യാഭ്യാസ രംഗത്ത് ഏറ്റവും മുന്‍പില്‍ നില്‍ക്കുന്ന, ആ രംഗത്ത് നമ്മുടെ സര്‍വകലാശാലകള്‍ പോലെ സര്‍ക്കാര്‍ മേഖലയില്‍ ഏറ്റവും വലിയ മനുഷ്യവിഭാവശേഷിയും, അടിസ്ഥാന സൌകര്യവുമുള്ള ഒരു സംസ്ഥാനത്ത്, എനെര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തി ആ രംഗത്ത് കൊണ്ട് വരുന്ന പദ്ധതികളുടെ നടത്തിപ്പ് എന്തിനു സ്വകാര്യ കമ്പനിക്കു പി പി പി അടിസ്ഥാനത്തില്‍ കൊടുക്കണം ? അപ്പോള്‍ ഇതൊക്കെ, മുന്‍പ് സൂചിപ്പിച്ചത് പോലെ നമ്മുടെ കിണറിലെയും നമ്മുടെ കുളങ്ങലിലെയും നമ്മുടെ നദികളിലെയും വെള്ളം കുത്തക കമ്പനികള്‍ക്ക് വിറ്റ് അവരുടെ കോളയും കുപ്പിവെള്ളവും മാത്രം നൂറിരട്ടി വിലകൊടുത്തു നമ്മളെക്കൊണ്ട് വാങ്ങിപ്പിക്കുന്നതുപോലെയുള്ള വികസന സങ്കല്പങ്ങള്‍ അല്ലെങ്കില്‍ പകല്ക്കൊള്ളയ്ക്ക് വേണ്ടിയാണ് എമേര്‍ജിംഗ് കേരള ഒരുങ്ങുന്നത് എന്നല്ലേ ?

ഈ വികസന സ്വപനങ്ങള്‍ ഇതാ ഇവിടെ വരെ എത്തി നില്‍ക്കുന്നു.....
കൊച്ചിയില്‍ കരിക്കുവില്പനയും നിരോധിച്ചു. ഈ നിരോധനം പിന്‍വലിക്കുമെന്ന് ആര്‍ക്കാണ് ഉറപ്പ്??. എമെര്‍ജിംഗ് കേരളയില്‍, കരിക്ക് വിപണന സംസ്കരണ കേന്ദ്രങ്ങളുടെ നിര്‍മാണ, നടത്തിപ്പ് അവകാശം ഏതെങ്കിലും വന്‍കിട കമ്പനി പി പി പി വ്യവസ്ഥയില്‍ നേടിക്കഴിഞ്ഞാല്‍ പിന്നെ "പബ്ലിക്ക( സര്‍ക്കാര്‍ )" അതിന്റെ പണി തുടങ്ങും. ഇപ്പോളുള്ള നിരോധനം അവര്‍ തുടരും. പിന്നെ നമുക്ക് വില്‍ക്കാന്‍ അനുവാദമില്ല. എമെര്‍ജിംഗ് കേരളയിലൂടെ കരിക്കിന്റെ വില്പ്പനാവകാശം സ്വന്തമാക്കുന്നവന്റെ കയ്യില്‍നിന്നും അവന്‍ പറയുന്ന വിലയ്ക്ക്, അവന്‍ കലര്‍ത്തി തരുന്ന കീടനാശിനികളും ചേര്‍ത്തു നമ്മള്‍ വാങ്ങണം..
"എമെര്‍ജിംഗ് കൊള്ള" തുടങ്ങി കാഴിഞ്ഞു..ഇനി എന്തെല്ലാം ഇതുപോലെ ??
നമ്മുടെ വാഗമണ്നും നമ്മുടെ നെല്ലിയാമ്പതിയും, നമ്മുടെ റോഡുകളും, പാലങ്ങളും, ആകാശം വരെ!!!! ...
ലേറ്റസ്റ്റ് ന്യൂസ് :-എമേര്‍ജിംഗ് കേരള ദിവസങ്ങളില്‍ കൊച്ചിയില്‍ തട്ടുകട നിരോധനം..ഇനി മുതല്‍ എമെര്‍ജിംഗ് കേരളയിലൂടെ പി പി പി അടിസ്ഥാനത്തില്‍ നഗര വികസന പദ്ധതികളുടെ നടത്തിപ്പ് അവകാശം നേടുന്നവന്, അവന്‍ പോരയുന്ന തുക കപ്പം കൊടുത്തിട്ട്, അവന്‍ പറയുന്ന നിയ ന്ത്രണങ്ങ ലോടെ, അവന്‍ പറയുന്ന സ്ഥലത്ത് വേണം നിങ്ങള്‍ തട്ടുകട ഇടാന്‍. അല്ലെങ്കില്‍ "പബ്ലിക്" അതിന്റെ പണി തുടങ്ങും. ഇതൊക്കെ വെറും കേട്ട് കഥകളായി നിങ്ങള്ക്ക് തോന്നിയേക്കാം. പക്ഷെ, പ്ലാച്ചിമടയും, എന്ടോ സള്‍ഫാനും, പാലിയെക്കരയും, പച്ചയായ ഉദാഹരണങ്ങളായി മുന്‍പില്‍ നില്‍ക്കുമ്പോള്‍ അപകടം നമ്മള്‍ പ്രതീക്ഷിച്ചതിലും അടുത്താണ് എന്ന് വിശ്വസിക്കാനാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഈ പി പി പി എന്ന ജന വിരുദ്ധ നയം നടപ്പാക്കുന്ന കാര്യത്തില്‍, ഇടതോ വലതോ വ്യത്യാസമില്ലെന്ന് നമ്മള്‍ കണ്ടതാണ്. ഇവിടെ, വിക്സന്നം എങ്ങിനെ വേണം എന്നുള്ള കാര്യത്തില്‍, ജനങ്ങള്‍ ഒരു വശത്തും, ഇടതു വലതു ഭരണകൂടങ്ങള്‍ മറു ഭാഗത്തും നില്‍ക്കുന്ന ഒരു സ്ഥിതി യാണ് ഉള്ളത്. ജനങ്ങള്‍ക്ക്‌ വേണ്ടി ശബ്ധിക്കേണ്ടവര്‍ ജനങ്ങളുടെ എതിര്‍ പക്ഷത്തായാല്‍ അന്തര ഫലം അപകടകരമായ അരാഷ്ട്രീയവല്‍ക്കരനമായിരിക്കും. നമുക്ക്, ഇന്ത്യക്ക് മൊത്തത്തില്‍, കേരളത്തിനു പ്രത്യേകിച്ചും വേണ്ടത് ജനകീയ വികസനം സങ്കല്‍പ്പങ്ങളും രീതികളുമാണ് .എങ്കില്‍ മാത്രമേ വികസനം സുസ്ഥിരമാകൂ ...

നമുക്ക് വേണ്ടത് പബ്ലിക് പ്രൈവറ്റ് പാര്‍ട്നെര്‍ഷിപ് അല്ല. പബ്ലിക് കംമ്യുനിട്ടി പാര്‍ട്നെര്‍ഷിപ് (Public-community partnership) ആണ്. അതായതു പദ്ധതിയുടെ ഉടമകള്‍ ജനങ്ങള്‍ ആയിരിക്കണം. ആ ഉടമസ്ഥാവകാശം ഏറ്റെടുക്കുന്നതിനു വേണ്ടി ആ പ്രാദേശിക ജനവിഭാഗത്തെ ശാക്തീകരിക്കുക, ആ പദ്ധതി നടത്തിപ്പിന് വേണ്ട പണവും സാങ്കേതിക വിദ്യയും നല്‍കുക എന്നിവയായിരിക്കണം ഇതില്‍ പബ്ലികിന്റെ ഭാഗം. ഈ പണവും സാങ്കേതിക വിദ്യയും, പബ്ലിക് എങ്ങിനെ മാനേജു ചെയ്യും, എന്ന് സംശയിക്കുന്നവരുടെ മുന്‍പില്‍, കൊങ്കണ്‍ റെയില്‍വേ കോര്പരഷനും, മെട്രോ റെയില്‍ കോര്‍പറെഷനും പോലുള്ള ഉദാഹരണങ്ങള്‍ ഉണ്ട്. ഇ. ശ്രീധരനെപോലുള്ള മികച്ച ഉദ്യോഗസ്ഥരും നമുക്കുണ്ട്. പക്ഷെ പിന്നെയും എന്ത്നു നമ്മള്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പ്രൈവറ്റ് ന്റെ പുറകെ പോകുന്നു എന്നുള്ളതിനുള്ള കാരണം ഇപ്പോള്‍ മി. ശ്രീധരനെ കൊച്ചി മെട്രോ റയിലിന്റെ ചുമതലയില്‍ നിന്നും മാറ്റാന്‍ ചില ശക്തികള്‍ പെടാപാട് പെടുന്നത് എന്തിനാണ് എന്നുള്ളതിന്റെ ഉത്തരത്തില്‍ ഉണ്ട്....

Tuesday 12 June 2012

ഏതാണിവിടെ യഥാര്‍ത്ഥം ?

ടി പി ധീരനായ ഒരു കമ്മ്യുണിസ്റ്റായിരുന്നു . ഒരിക്കലും വലതുപക്ഷ വ്യതിയാനം കാണിക്കാത്തയാള്‍. അന്ന് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കം എന്ന് പറഞ്ഞു യു ഡി എഫ് പുറകെ നടന്നിട്ടും അദ്ദേഹം പോയില്ല. അത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവം. പക്ഷെ, സി പി എമ്മിന്റെ വലതുവല്‍ക്കരണത്തിനെതിരെ പടനയിച്ചിറങ്ങിപ്പോയവര്‍ ടി പിയുടെ മരണശേഷം പിന്നെങ്ങിനെയാണ് വലതു പക്ഷ പാളയത്തില്‍ തന്നെ എത്തിപ്പെട്ടത് ?വലതുവല്ക്കരണത്തോട് യഥാര്‍ത്ഥമായ എതിര്‍പ്പുള്ളവര്‍ക്ക് എങ്ങിനെയാണ് വലതു പക്ഷ പാര്‍ട്ടിയുടെ നേതാക്കളെ, അതും, കോണ്ഗ്രസ്സിന്റെ കേന്ദ്ര മന്ത്രിമാരെ വരെ തങ്ങളുടെ "യദാര്‍ത്ഥ കമ്യുണിസ്റ്റ്" പാര്‍ട്ടിയുടെ വക്താവ് സ്ഥാനത്തു അവരോധിക്കാന്‍ കഴിഞ്ഞത്. . അത്, കുടിവെള്ളത്തില്‍ ഉപ്പു ചുവയ്ക്കുന്നു എന്ന് കുറ്റം പറഞ്ഞിട്ട് വെള്ളം കുടിയ്ക്കാനായി കടലില്‍ ചാടുന്നത് പോലെ അല്ലെ ??? കാരണം , ആര്‍ എം പിക്കരെക്കാളധികമായി, അവരുടെ വക്താക്കളുടെ സ്ഥാനത്തു നിന്ന്, ഇന്ന് "യഥാര്‍ത്ഥ ഇടതുപക്ഷത്തിന്റെ" ആവശ്യകതെയെക്കുറിച്ചും അതിന്റെ ഗുണ ഗണ ലക്ഷണങ്ങലെക്കുറിച്ചും സംസാരിക്കുന്നത് ഉമ്മച്ചനും, ചെന്നിയും, തിരുവഞ്ചൂരും, അട്ടംപരതിയുമൊക്കെ അടങ്ങുന്ന വലതു നേതാക്കളല്ലേ. "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച്" അവര്‍ക്കിത്രയ്ക്ക് സ്വപ്നങ്ങളുണ്ടെങ്കില്‍ , നമ്മുടെ സമൂഹത്തില്‍ ഒരു യഥാര്‍ത്ഥ ഇടതു പക്ഷത്തിന്റെ അതിന്റെ ആവശ്യകതയെക്കുറിച്ചു അവര്‍ക്ക് ആത്മാര്‍ഥമായ ബോധ്യമുന്ടെകില്‍ എന്തിനു പിന്നെ അവര്‍ വലതു വശത്തു നില്‍ക്കുന്നു. പറയുന്ന വാക്കിനു ആത്മാര്‍ഥത ഉണ്ടെങ്കില്‍ കൊണ്ഗ്രസ്സു പാര്‍ട്ടി പിരിച്ചു വിട്ടു "യദാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയില്‍" ചേര്‍ന്ന് അവര്‍ക്ക് തന്നെ മാതൃക കാട്ടുകയല്ലേ വേണ്ടത് ??!! അപ്പോള്‍ അവര്‍ക്ക് വേണ്ടത് അതല്ല എന്നുറപ്പ് !!! ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ട ഒരു കാര്യം, ഇന്ന് പാര്‍ട്ടി പുറത്താക്കിയാല്‍, അല്ലെങ്കില്‍ പാര്‍ട്ടിയെ തള്ളിപ്പറഞ്ഞാല്‍ എം എം മണിപോലും കൊണ്ഗ്രസ്സിനു "ധീരനായ കമ്മ്യുണിസ്റ്റാകും" പുന്യാളനാകും.

അപ്പോള്‍ ഇവിടെ സംഭവിക്കുന്നത്‌ ഒരുതരം സൈക്കോളജികല്‍ ഹൈജാക്കിംഗ് ആണ്. അതായത്, കേരളത്തിനു ഒരു "ഇടതു പക്ഷ മനസ്" ഉണ്ട്. ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളിലും നിന്നും വ്യതസ്തമായി, ആദിമ നൂറ്റാണ്ട് കളില്‍ സംഭവിച്ച വിദേശ സാംസ്കാരിക വിനിമയങ്ങളുടെയും, പത്തൊന്‍പതാം നൂറ്റാണ്ടില്‍ സംഭവിച്ച സാമൂഹ്യ നവോധാനങ്ങളുടെയും ഫലമായി നൂറ്റാണ്ടുകളിലൂടെ കേരള സ്വാശീകരിചെടുത്ത ഒരു ഇടതു പക്ഷ മനസ്. ഈ മനസ് എല്ലാ വിധ അധിനിവേശങ്ങള്‍ക്കും, ചൂഷണങ്ങള്‍ക്കും, എതിരും, അടിച്ചമാര്‍ത്തപ്പെട്ടവന്റെയും,ദരിദ്രന്റെയും പക്ഷത്തു നില്‍ക്കുന്നതുമാണ്.അതിലും പ്രധാനമായി പറയേണ്ട കാര്യം, ഈ മനസിന്റെ രൂപപ്പെടല്‍ നടന്നത് എല്ലാ വിധ ജാതി മത വര്‍ഗ വര്ണ ലോബികള്‍ക്കും എതിരായി പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇവിടെ സംഭവിച്ച സാമൂഹ്യ നവോധാനങ്ങളുടെ ഫലമായാണ് എന്ന് പറയുമ്പോള്‍ തന്നെ, മേല്‍ പ്രസ്താവിച്ച എല്ലാ ശക്തികള്‍ക്കും എതിരുമാണ് ഇത് എന്നതാണ്. അതുകൊണ്ട് തന്നെ ആദ്യകാലം മുതല്‍ തന്നെ ഈവ്വിധ സക്തികലുമായുള്ള നിരന്തര സംഘട്ടനത്തിലൂടെയാണ് ഈ "ഇടതു പക്ഷ മനസിന്റെ" സംഘടനാ വല്‍ക്കരണം നടന്നിട്ടുള്ളത്. അന്ന് മുതല്‍ നടന്നു വരുന്ന, പുരോഗമന ശക്തികളും ജാതി മത വര്‍ഗീയ കുത്തക മുതലാളിത ശക്തികളുമായുള്ള നിരതര പോരാട്ടത്തിലെ ഒരു നൂതനമായ ആയുധമാണ് ഈ സൈക്കോളജികല്‍ ഹൈജാക്കിംഗ് എന്ന പ്രക്രിയ . ഇതിന്റെ ചരിത്രം തുടങ്ങുന്നത്, എഴുപതുകളില്‍ , വയനാടന്‍ കാടുകള്‍ക്ക് മേലെ വിപ്ലവത്തിന്റെ വെള്ളിടി വീണപ്പോള്‍, മനോരമയും അന്നത്തെ കൊണ്ഗ്രസ്സു സര്‍ക്കാരും പ്രഖ്യാപിച്ചു, ഇവരാണ് "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കാര്‍". ഇവരുടെ കൂടെകൂടാത്തവരും ഇവര്‍ക്ക് എതിരുനില്‍ക്കുന്നതുമായ മുഖ്യധാര കമ്മ്യുണിസ്റ്റ് പാര്‍ട്ടികള്‍ എല്ലാം റിവിഷനിസ്റ്റ്കളാണ്. അതായത്, മുമ്പ് പറഞ്ഞ കേരളത്തിന്റെ ഇടതു പക്ഷ മനസിനെ തട്ടിയെടുത്തു തങ്ങള്‍ അനുകൂലിക്കുന്ന വശത്തു നിര്‍ത്താനും അത് വഴി അതിനെ പിന്‍വാതിലിലൂടെ തങ്ങളുടെ പാളയത്തില്‍ കെട്ടാനുമായിരുന്നു ആ ശ്രമം. പക്ഷെ കേരളത്തിലെ ജനങ്ങള്‍ അത് തിരിച്ചരിയുകയും , പിന്നീടു അതെ വലതു പക്ഷത്തിനു തന്നെ ഈ നക്സലിസത്തിനെതിരെ കടുത്ത നടപടികള്‍ എടുകേണ്ടി വന്നതും ചരിത്രം. 
പിന്നീടു സഖാവ് എം വി ആറും, ഗൌരിയമ്മയും ഇടതു പക്ഷത്തിന്റെ വലതു വല്ക്കരണത്തിനെതിരെ പടനയിച്ചു ഇറങ്ങിപ്പോയി അവസാനം വലതു പാളയത്തില്‍ തന്നെ ചെന്ന് ചാടിയവരാണ് . അന്നും ഈ പറഞ്ഞ മ' മാധ്യമങ്ങള്‍ക്കും വലതു ബു ജി കള്‍ക്കും അവര്‍ ഉണ്ടാക്കിയ പാര്‍ട്ടി ആയിരുന്നു "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് പാര്‍ട്ടി"!!. അവരുടെ കൂടെ നില്‍ക്കുന്നവര്‍ യഥാര്‍ത്ഥ ഇടതു പക്ഷവും. അന്നും ഇങ്ങനെ പിന്‍വാതിലിലൂടെ കേരളത്തിന്റെ ഈ ഇടതു മനസിനെ റാഞ്ചിയെടുക്കാം എന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷെ അന്നെല്ലാം കേരളത്തിലെ പ്രബുദ്ധ ജനത ഈ വൈരുധ്യം തിരിച്ചറിഞ്ഞു അതിനെ പരാജയപ്പെടുത്തിയിട്ടുണ്ട്. പിന്നെ നാളിതു വരെ , കേരളത്തില്‍ സി പി എമ്മില്‍ ബ്രാഞ്ച് തലത്തില്‍ മുതല്‍ ആരെങ്കിലും പാര്‍ട്ടിയെ തള്ളിപറയുകയോ, പാര്‍ട്ടി പുറത്താക്കുകയോ ചെയ്താല്‍, മ'മാധ്യമങ്ങള്‍ക്കും വലതു പക്ഷകാര്‍ക്കും അവര്‍ യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ് ആകുന്നു, അത് നാലുകോളം വാര്‍ത്തയാകുന്നു. ബര്‍ലിനും, അപ്പുക്കുട്ടന്‍ വള്ളിക്കുന്നും, എം ആര്‍ മുരളിയും, അത് പോലെ ബ്രാഞ്ച് തലം മുതലുള്ള പല പല ആള്‍ക്കാരും ഇങ്ങനെ,മ, മാധ്യമങ്ങളും വലതു ശക്തികളും മാര്‍ഗം കൂട്ടിയതിന്റെ ഫലമായി "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്കളായി" പരിണമിച്ചവരാണ്!!. പക്ഷെ ഇപ്പോളും ഈ പറഞ്ഞവരല്ലാം, ഏറിയാല്‍ ഒരു പഞ്ചായത്ത് നഗരസഭാ പരിധിക്കുള്ളില്‍ ഒതുങ്ങേണ്ടി വരുന്നത്, അല്ലെങ്കില്‍ ഈ ഇടതു മനസിനെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയാതെ വരുന്നത് എന്ത് കൊണ്ട്,അല്ലെങ്കില്‍ ഈ ഇടതു മനസിന്റെ പിത്രുത്വം ഇതുവരെ സി പി എമ്മില്‍ നിന്നും തട്ടി എടുക്കാന്‍ ആര്‍ക്കും കഴിയാതെ വന്നതു എന്തുകൊണ്ട് എന്നതിന് ഇവര്‍ക്കൊന്നും ഉത്തരമില്ല!!. 

അതെ, ടി പി യുടെ കാര്യത്തിലും അവര്‍ ശ്രമിച്ചത്‌ ഇത് തന്നെ ആയിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ്. തിരഞ്ഞെടുപ്പില്‍, അവസാനം വരെ വടകര മണ്ഡലം വലതു പാളയം ഒഴിച്ചിട്ടു. ടി പി ക്കുവേണ്ടി. ടി പി യിലൂടെ ആ പ്രദേശത്തെ ഇടതു വോട്ടുകളെ റാഞ്ചി പിന്‍വാതിലിലൂടെ തങ്ങളുടെ തൊഴുത്തില്‍ കേറ്റം എന്ന് അവര്‍ സ്വപ്നം കണ്ടു. പക്ഷെ അദ്ദേഹം അവരുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയില്ല. അവസാനം സാക്ഷാല്‍ മുല്ലപ്പള്ളി, അടിയന്തിരാവസ്ഥാ പോലീസു ,തന്നെ വേണ്ടി വന്നു അവിടെ മതസരിക്കാന്‍. അപ്പോള്‍ ടി പി ജീവിച്ചിരുന്നപ്പോള്‍ നടക്കാത്ത ഈ സൈക്കോളജികല്‍ ഹൈജാക്കിംഗ്, അദ്ദേഹത്തിന്റെ അരും കൊലയുടെ ആനുകൂല്യം മുതലാക്കി വലതു ക്തികള്‍ നടത്താന്‍ ശ്രമിക്കുന്നു എന്നല്ലേ നമ്മള്‍ മനസിലാക്കേണ്ടത്. കാരണം , ടി പി ഇന്നുമുണ്ടായിരുന്നെങ്കില്‍, ഇപ്പോള്‍ നടക്കുന്നത് പോലെ, ഉമ്മച്ചനും, ചെന്നിയും, തിരുവഞ്ചൂരും, അട്ടംപരതിയുമൊക്കെ അടങ്ങുന്ന വലതു നേതാക്കള്‍ക്കും, മനോരമ, മാത്രുഭൂമി, ഏഷിയാനെറ്റ് തുടങ്ങിയ മാധ്യമ രാജാക്കന്മാര്‍ക്കും "യഥാര്‍ത്ഥ കമ്മ്യുണിസ്റ്റ്ന്റെ" രക്ഷാകര്‍തൃത്വം ഏറ്റെടുക്കാനും അവരുടെ വക്താക്കളാകാനും സാധിക്കുമായിരുന്നോ ? ആര്‍ എം പി യെ ഇത് പോലെ പിന്‍വാതിലിലൂടെ റാഞ്ചിക്കൊണ്ടു പോകാന്‍ പറ്റുമായിരുന്നോ ? ഇതിനിടയ്ക്ക് ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ടി പി യുടെ കൊലയെ ഞാന്‍ ന്യായീകരിക്കുകയല്ല. അതിലെ യഥാര്‍ത്ഥ പ്രതികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ തന്നെ ലഭിക്കണം. - അദേഹത്തിന് താന്‍ പുറത്തുപോയത് ശരി എന്ന് വിശ്വസിക്കുന്നത് പോലെ തന്നെ പാര്‍ട്ടിക്കും അത് തെറ്റാണ് എന്ന് വിശ്വസിക്കാനും പറയാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ തന്നെ അദ്ദേഹം ഈ പാര്‍ട്ടിയെ ഒറ്റുകാരുടെ പാര്‍ട്ടി എന്ന് വിളിച്ചതുപോലെ തന്നെ പാര്‍ട്ടിക്ക് അദ്ദേഹത്തെയും ഒരു കുലംകുത്തി എന്ന് വിളിക്കാനുള്ള അവകാശവുമുടായിരുന്നു. (കുലം കുത്തി എന്നാല്‍ ഇവിടെ ചിലര്‍ പ്രചരിപ്പീക്കുന്നതുപൊലെ കൊല്ലപ്പെടെണ്ടവന്‍ എന്നാ അര്‍ഥത്തില്‍ അല്ല. ) പാര്‍ട്ടിയെ ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ക്ക് പാര്‍ട്ടി ശരിയാണ് എന്ന് വിശ്വാസം ഉള്ളവര്‍ക്ക് ( വി എസിനെപ്പോലെ ഉള്ളവര്‍ക്കല്ല !!) അത് ആണ് ശരി. അത് ശരിയല്ല എന്ന് തോന്നുന്നവര്‍ക്ക് അന്നേ പോകാമായിരുന്നു.

എനിക്ക് ഈ വലതു മ'മാധ്യമ രാട്രീയ കൂട്ടുകെട്ടിനോട് ഒന്നേ പറയനുള്ളൂ !!. ചരിത്രത്തില്‍ നിന്നും നിങ്ങള്‍ പാഠം പഠിക്കണം. നിങ്ങള്‍ കൊട്ടിഘോഷിച്ച യഥാര്‍ധന്മാര്‍, നക്സലൈറ്റുകളും, എം വി ആറും, ഗൌരിയമ്മയും, ബര്‍ലിനും, മറ്റും ഇപ്പോള്‍ എവിടെയാണ് ?. സി പി എം ഇപ്പോളും എവിടെയാണ്. ഈ ചരിത്രത്തില്‍ നിന്നും നിങ്ങള്‍ എന്തെങ്കിലും പാഠം പഠിച്ചിട്ടുണ്ടെങ്കില്‍, നിങ്ങള്ക്ക് മനസിലാക്കാന്‍ സാധിക്കും, എന്നൊക്കെ ഈ ഇടതു മനസിന്റെ പിതൃത്വം നിങ്ങള്‍ സി പി എമ്മില്‍ നിന്നും തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ, അപ്പോളൊക്കെ ഈ മനസ് ആ പാര്‍ട്ടിയിലേക്ക് കൂടുതല്‍ കൂടുതല്‍ അലിഞ്ഞു ചേരുന്നു. എന്തെകിലും സംശയമുള്ളവര്‍ 12 /05 /12 നു ഓര്‍ക്കട്ടെരിയില്‍ പിണറായി പങ്കെടുത്ത പൊതു യോഗത്തിന്റെ ചിത്രങ്ങള്‍ കാണുക. !!!!..

Friday 18 May 2012

മാധ്യമവേശ്യകളുടെ ചാരിത്ര്യപ്രസംഗം കേട്ടിരിക്കുന്ന സമൂഹത്തോട് പറയാനുള്ളത്

                നമ്മുടെ സമൂഹത്തിന്റെ ധൈഷിണിക പാപ്പരത്തത്തെക്കുറിച്ചു എനിക്ക് അവജ്ഞ തോന്നുന്നു. ഇവിടെ ചര്‍ച്ച ടി പി വധാത്തെക്കുരിച്ചും അതിന്റെ പേരില്‍ നടക്കുന്ന മാധ്യമ വിചാരണയെക്കുരിച്ചും അതിന്റെ പിന്‍പറ്റി രക്ഷപെടുന്ന യഥാര്‍ത്ഥ  കൊലയാളികലെക്കുറിച്ചുമാണ്. ഇങ്ങനെ ഒരുചര്‍ച്ച നടക്കുന്നതിനിടയില്‍ ഒരാള്‍ നമ്മുടെ മാധ്യമങ്ങളുടെ വഴിവിട്ട പോക്ക് ചൂണ്ടിക്കാണിച്ചു വിമര്‍ശിക്കുമ്പോള്‍ അതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം ഇതാ ഒരു കമ്മ്യുണിസ്റ്റ് , ഇതാ കൈരളിയുടെയും ദേശാഭിമാനിയുടെയും ആള്‍ എന്ന് ജപിച്ചുകൊണ്ടിരിക്കുന്ന ഒരുകൂട്ടത്തെ ആണ് ഞാന്‍ കാണുന്നത്. എന്താണ് എല്ലാവരും കൈരളി , ദേശാഭിമാനി എന്ന് പറയുന്നത്. അത് പാര്‍ട്ടി പത്രം . പാര്‍ട്ടിയുടെ നാവ്. പാര്‍ട്ടി പറയുന്നതിനപ്പുറം എഴുതാന്‍ അവര്‍ക്ക് പരിമിതികളുണ്ടായിരിക്കാം. എനിക്കറിയില്ല . അല്ലെങ്കില്‍ എന്തുകൊണ്ട്  കത്തോലിക്കാ സഭയുടെ മുഖപത്രമായ ദീപികയ്ക്ക്  എപ്പോളും സഭയെ ന്യായീകരിക്കേണ്ടി വരുന്നു. അല്ലെങ്കില്‍ മാദ്യമം പത്രത്തിനും ചന്ദ്രികയ്ക്കും സിറാജിനും പിന്നെ ജയ് ഹിന്ദ്  ചാനലിലും അവരവരുടെ പിത്രുത്വം വഹിക്കുന്ന വ്യക്തികളെയോ സംഘടനകലെയോ ന്യായീകരിക്കേണ്ടി വരുന്നു . കാരണം ഒരു പൊതു മാധ്യമം അല്ലെങ്കില്‍ ഒരു നിഷ്പക്ഷ മാധ്യമം എന്നതിനേക്കാള്‍ അവര്‍ തന്നെ അവരുടെ അസ്ഥിത്വം വെളിപ്പെടുത്തുന്നത്  തങ്ങളുടെ പിത്രുത്വം 
വഹിക്കുന്നവരുടെ പേരില്‍ മാത്രമാണ്. അപ്പോള്‍ ഇതിനൊന്നും ഒരു തെറ്റും കാണാത്ത ഒരു സമൂഹം സി പി എം എന്നാ രാഷ്ട്രീയ പാര്‍ട്ടിയുടെ ജിഹ്വയായ  കൈരളിയും ദേശാഭിമാനിയും ചെയ്ത കാര്യങ്ങള്‍ -അത് എത്ര മോശമാനെകിലും എത്ര എതിര്‍ക്കപെടെണ്ടാതാണെകിലും- മാത്രം ചൂണ്ടിക്കാട്ടി ഈ മാധ്യമ വിചാരണയെ ന്യായീകരിക്കുന്നതോ അല്ലെങ്കില്‍ മനപൂര്‍വമാല്ലെങ്കില്‍ത്തന്നെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതോ എത്ര പരിഹാസ്യമാണ്.  

           നിക്ഷ്പക്ഷമതികള്‍ എന്ന് സ്വയം അവകാശപ്പെടുകയുംഅങ്ങിനെയല്ലതിരിക്കുകയും ചെയ്യുന്ന ഇന്നത്തെ കേരളത്തിന്റെ മാധ്യമ സംസ്കാരത്തെ ചോദ്യം ചെയ്യുമ്പോള്‍   പാര്‍ട്ടി പത്രത്തില്‍ വന്ന വാര്‍ത്തകള്‍ ചൂണ്ടിക്കാട്ടി അതിനു മറുപടി പറയുന്നത് സാമാന്യ ബുദ്ധിക്കു നിരക്കുന്നതാണോ ?

         എന്തുകൊണ്ട് ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് നേരെ നമ്മള്‍ കണ്ണടയ്ക്കുന്നു ? സമൂഹത്തെ വിചാരനചെയ്യാന്‍ മാധ്യമങ്ങള്‍ക്ക് അധികാരമുന്ടെങ്കില്‍ അതെ അധികാരം മാധ്യമങ്ങളെ വിചാരണ ചെയ്യാന്‍ സമൂഹത്തിനുമുണ്ട്   . തെറ്റ് ആര് ചെയ്താലും ശിഷിക്കപ്പെടനം. ഈ തെറ്റ് കണ്ടുപിടിക്കാനും
അവരെ ശിക്ഷിക്കാനും ഇവിടെ ജുഡിഷ്യറിയും  പോലീസുമുണ്ട്‌. അത് നമ്മുടെ ഭരണഘടനാ വിഭാവനം ചെയ്തിരിക്കുന്ന ഒന്നാണ്. മാധ്യമങ്ങള്‍ അറിയപ്പെടുന്നത് ജനാധിപത്യത്തിന്റെ നാലാം തൂണ്‍ എന്നാണല്ലോ . അപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് മറ്റു മൂന്നു ശക്തമായ തൂണുകള്‍ ഉണ്ടെന്നും അതിന്റെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്നും ഇതുവരെ മനസിലാക്കാതെ നമ്മുടെ സോകോള്‍ഡു നിഷ്പക്ഷ മാധ്യമങ്ങള്‍ ഇതുപോലെ പെരുമാറുന്നത്  മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെ  തന്നെ ചോദ്യം ചെയ്യുന്നതിന് തുല്യമല്ലേ ?? ഇപ്പോള്‍ ടി പി വധം നടന്നപ്പോള്‍ അല്ലെങ്കില്‍ ഇതുപോലെ നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടക്കുമ്പോള്‍ അതിനു ഉത്തരവാദികളെ കണ്ടുപിടിച്ചു സ്വയം വിചാരണ നടത്തി ശിക്ഷയും വിധിക്കുന്ന  മാധ്യമ ങ്ങളുടെ  ഈ പ്രവര്‍ത്തിയെ എങ്ങിനെയാണ് സമൂഹമേ നമുക്ക് ന്യായീകരിക്കാന്‍ കഴിയുക ?  അതുപോലെ തന്നെ വാര്‍ത്തകള്‍ അതിന്റെ സത്യസന്ധത ചോര്‍ന്നുപോകാതെ ജനങ്ങല്‍ക്കുമുന്പില്‍ അവതരിപ്പിക്കുക എന്നതാണല്ലോ മാധ്യമ ധര്‍മം. അല്ലാതെ പാര്ടിയാഫീസിന്റെ വാതില്‍ക്കല്‍ രാത്രിയില്‍  പോസ്റര്‍ ഒട്ടിച്ചു വാര്‍ത്തകള്‍ ഉണ്ടാക്കിയെടുക്കുന്നതും ( cooked  news ) സംഭവങ്ങളെ വളച്ചൊടിച്ചു നേരെ എതിരാക്കി അവതരിപ്പിക്കുന്നതും ആരുടെയെങ്കിലും താല്പര്യം സംരക്ഷിക്കാം പണം വാങ്ങി വാര്തകൊടുക്കുന്നതും ഒക്കെ മാധ്യമ ധര്മമാണോ ?? ഐസ്ക്രീം  കേസിലും , അഭയ കേസിലും , ബാലക്രിഷ്ണപ്പിള്ളകേസിലും  മറ്റു നൂറു നൂറു സംഭവങ്ങളിലും നമ്മള്‍ കണ്ടത് ഈ ആത്മാര്തതയില്ലയ്മയും വാര്‍ത്തയ്ക്കു വേണ്ടിയുള്ള പരക്കം പാച്ചിലുമല്ലേ

           സി പി എം അംഗങ്ങള്‍ (മറ്റുപാര്ട്ടിക്കാരും സംഘടിതമതങ്ങളും ചെയ്തുപോലെ തന്നെ)  മുന്‍പ് കൊല ചെയ്തിട്ടുണ്ട് എന്നതുകൊണ്ട്‌ കേരളത്തില്‍ നടക്കുന്ന എല്ലാ കൊലയും ചെയ്തത് സി പി എം ആണ് എന്ന് പറയുന്നത് എന്ത് വിഡ്ഢിത്തം ! സി പി എമ്മിന്റെ ഒരു എമ്മെല്ലെയെ അതും നാല്പതു വര്‍ഷമായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ച ഒരാളെ പണംകൊടുത്തു കൊണ്ഗ്രസ്സിനു വാങ്ങിക്കാന്‍ കഴിഞ്ഞെങ്കില്‍ വെറും ഒരു താഴെക്കിടയിലുള്ള സി പി എം അംഗത്തെ അല്ലെങ്കില്‍ അംഗങ്ങളെ കൊണ്ഗ്രസ്സിനു വാങ്ങിക്കാന്‍ പറ്റില്ലേ , ഈ കൊലനടത്തന്‍ ? അതുകൊണ്ട്   സി പി എമ്മിന്റെ ചില അംഗങ്ങലെപ്പോലും  ഈ കേസില്‍  അറസ്റ്റുചെയ്തു എന്നതുകൊണ്ട്‌ മാത്രം എങ്ങിനെയാണ് പാര്‍ട്ടി ഇതില്‍ പ്രതിയാകുന്നത് . സാമാന്യ യുക്തിവച്ചു ഒന്ന് ചിന്തിച്ചാല്‍  പോലും ആര്‍ക്കും ഒരു സംശയം വരാം. അല്ലെങ്കില്‍ വ്യക്തിപരമായ വൈരാഗ്യമാണ് ഈ കൊലയുടെ പിന്നില്‍ എന്ന്  കൊലനടന്നതിന്റെ അടുത്തദിവസം സംസ്ഥാനത്തെ പോലീസു തലവന്‍ പറഞ്ഞതും അടുത്ത നിമിഷത്തില്‍ തന്നെ ചെന്നിത്തലയും തിരുവഞ്ചൂരും അദ്ധേഹത്തെ ശാസിക്കുന്നതും  തിരുത്തി വ്യക്തിപരമല്ല പാര്‍ട്ടിയാണ് പാര്ട്ടിതന്നെയാണ് ഈ കൊലയ്ക്കുപിന്നില്‍ എന്ന് ആണയിടുന്നതും നമ്മള്‍ കണ്ടതാണ്. ഈ കേസിന്റെ ആദ്യഘട്ടത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഗൂഡാലോചന നടന്നത് എന്നാണു  മാധ്യമങ്ങളുടെ  കണ്ടെത്തല്‍ . അതിന്റെ അടിസ്താനത്തില്‍ അവര്‍ കണ്ണൂര്‍ ജയിലിനെ ക്കുറിച്ചും ജയില്പുള്ളികളെ സന്തര്‍ശിച്ച സി പി എം നേതാക്കളെകുറിച്ചും  ഒക്കെ വലിയ വലിയ കവര്‍ സ്റ്റോറികള്‍  ചെയ്തു . അത് ചീറ്റിപ്പോയപ്പോള്‍ ഗൂഡാലോചന  സ്ഥാലം സി പി എം നേതാക്കള്‍ പങ്കെടുത്ത  ഏതോ ഒരു കല്യാണ വീട്ടിലേക്കു മാറ്റി. അതും  ഏശാതെ വന്നപ്പോള്‍ കോടി സുനി എന്ന് പറയുന്ന ഗുണ്ടാനെതാവിന്റെ താവളത്തിലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍  എത്തിനില്‍ക്കുന്നത്‌.അതും അല്ലെങ്കില്‍  ഈ മാധ്യമ വിചാരണക്കാര്‍  പറയുന്നതുപോലെ ഉള്ള  ഗൂഡാലോചന സിദ്ധാന്ത പ്രകാരം- അതായതു സി പി എമ്മിന്റെ ഒരു അംഗത്തെ അറ്റസ്റ്റു ചെയ്തതുകൊണ്ട്  അവര്ചെയ്തു എന്ന് നിങ്ങള്‍ പറയുന്ന തെറ്റിന്റെ ഉത്തരവാദിത്വം സി പി എം കേന്ദ്ര നേത്രുത്വത്തിനാണ്  എന്നുള്ള ഗൂഡാലോചന സിദ്ധാന്ത പ്രകാരം കോണ്ഗ്രസ്   നേതാക്കള്‍ ചെയ്തിട്ടുള്ള എല്ലാ അഴിമാത്കള്‍ക്കും( ടു ജി , കോമ്മണ്‍ വെല്‍ത്ത്, ബോഫോരസ്, റെത്ട്ര, .........)   കോണ്ഗ്രസ് കേന്ദ്ര നേത്രുത്വത്തിനാണ്  പ്രതിയാകേണ്ടത്. അല്ലെങ്കില്‍ മനോരമയുടെയോ ഏഷ്യാനെട്ടിന്റെയോ ഏതെങ്കിലും ഒരു ജീവനക്കാരന്‍ ചെയ്യുന്ന  പെണ്‍വാണിഭ  കെസിലോ മോഷണക്കെസിലോ പ്രതിയാകേണ്ടത് മാമ്മച്ചനും മര്ടോക്കുമോക്കെയല്ലേ? അവരല്ലേ അതിന്റെ കേന്ദ്ര നേത്രുത്വം ?.   അപ്പോള്‍  ഇങ്ങനെയുള്ള സംശയങ്ങളും വൈരുദ്ധ്യങ്ങളും   നിലനില്‍ക്കെ തന്നെ സിപി എം ആണ് കൊല ചെയ്തത് പാര്‍ട്ടി സെക്രടറി ആണ് കൊലപാതകി എന്ന് ഉറപ്പിച്ചു ആണയിട്ടു പറയുന്ന മാധ്യമങ്ങളുടെ വിധിപറയലിനെ  ഒരാള്‍ ചോദ്യം ചെയ്യുമ്പോള്‍ അയാളുടെ നേരെ
കമ്മ്യുണിസ്റ്റ്കാരന്‍   ‍ കമ്മ്യുണിസ്റ്റ്കാരന്‍   എന്നാര്‍ത്തുവിളിക്കുന്ന ബൌധിക   പാപ്പരത്തത്തെ  ഞാന്‍ എന്ത് പേരിട്ടു വിളിക്കണം !!

പണ്ടൊരിക്കല്‍ രണ്ടു യു ഡി എഫ് നേതാക്കള്‍ ഇ പി ജയരാജനെ വെടിവച്ചു കൊല്ലാന്‍ ഒരു കൊട്ടേഷന്‍ കൊടുത്തു. സംഘം ഭംഗിയായി കൃത്യം നടത്തി പകഷെ ആള്‍ മരിച്ചില്ല. ഈ സംഭവത്തില്‍ കൃത്യമായ തെളിവുകളോടെ പ്രതിയാക്കപ്പെട്ട ആയ രണ്ടു നേതാക്കന്മാര്‍ക്കും ഒരു പോറല്‍ പോലും സംഭവിച്ചില്ല. ഒരാള്‍ മന്ത്രിയായി മറ്റൊരാള്‍ മന്ത്രിയും ഇപ്പോള്‍ എം പിയുമായി. എന്താ നമ്മുടെ മാധ്യമങ്ങള്‍ക്ക് വെടിവച്ചു കൊലയേക്കാള്‍ വെട്ടിക്കൊല   ആണോ  ഇഷ്ട്ടം. അവരെന്തേ  അതിനുപുറകെ പോയില്ല? വ്യക്തമായ തെളിവുണ്ടായിട്ടും, ഇത്ര പ്രബുദ്ധരായ മാധ്യമങ്ങള്‍  ഇവിടെ ഉണ്ടായിട്ടും അവരെങ്ങനെ ഈ നാട്ടിലെ മന്ത്രിയായി? ഇത് പോലെ നൂറു നൂറു സംഭവങ്ങള്‍. മാധ്യമങ്ങളുടെ  ഈ  ആത്മാര്തതയില്ലയ്മയെ  ചോദ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തിനു എന്നെ കമ്മ്യുണിസ്റ്റ് എന്ന് വിളിക്കുന്നു !!

പിന്നെ ഇപ്പോള്‍ ഈ മാധ്യമങ്ങളുടെ മുന്പിലിട്ടണോ പ്രതികളെ പോലീസു ചോദ്യം ചെയ്യുന്നത് എന്ന് ഇവരുടെ ബ്രേകിംഗ് ന്യുസുകള്‍ കാണുന്ന ഒരു സാധാരണക്കാരന്‍ ചോദിച്ചുപോയാല്‍ അവനെ ഉടനെ കമ്മ്യുണിസ്റ്റ് എന്ന് വിളിച്ചു ഓടിക്കുകയാണോ ചെയ്യേണ്ടത് ? എനിക്കിപ്പോള്‍ ഓര്‍മവരുന്നത് മണിശങ്കര്‍ അയ്യര്‍ പണ്ട് ഹിന്ദു തീവ്രവാദികളെക്കുറിച്ചു നടത്തിയ ഒരു പ്രസ്താവനയാണ് !!‘ഞങ്ങളോളം സഹിഷ്ണുക്കള്‍ ഈ ഭൂമുഖത്തെങ്ങുമില്ല. അതംഗീകരിക്കുക! ഇല്ലെങ്കില്‍ തലമണ്ട ഞങ്ങളെറിഞ്ഞുടക്കും.’(We are the most tolerant people on earth. Accept it! otherwise, we will smash your face) . അത് നമുക്ക് ഇങ്ങനെ തിരുത്താം . ഞാങ്ങളോളം സത്യസന്ധമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നവര്‍ ഈ ലോകത്തില്ല. അതംഗീകരിക്കുക !! ഇല്ലെങ്കില്‍ കള്ളവാര്‍ത്ത എഴുതി നിങ്ങളെ ഞങ്ങള്‍ തുലച്ചുകളയും !!.നിങ്ങള്‍ ഓര്‍ക്കുക ഒരു വിരല്‍ നിങ്ങള്‍ ഒരു നിരപരാധിയുടെ നേരെ ചൂണ്ടുമ്പോള്‍ മറ്റു നാല് വിരലുകളും ചൂണ്ടാപ്പെടുന്നത് നിങ്ങളുടെ നേരെതന്നെയാണ് .


ടി പി വധം അതിശക്തമായി അപലപ്പിക്കപ്പെന്ടെണ്ടത് തന്നെയാണ് .  പക്ഷെ ഇവിടെ നടക്കേണ്ടത്‌   നടക്കേണ്ടത്‌ മാധ്യമ  വിചാരനയല്ല ശരിയായ സ്വതത്രമായ പോലീസു അന്വഷനമാണ് .എത്രയും വേഗം യദാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടണം . ഒരു കംമ്യുനിസ്റ്കാരനെ ഒരിക്കലും ഇല്ലാതാക്കാന്‍ പറ്റില്ലല്ലോ . ടി പിയുടെ ഭാര്യ പറഞ്ഞ വാക്കുകള്‍ ഞാനും  എറ്റുപറയട്ടെ. കൊല്ലാം പക്ഷെ തോല്‍പ്പിക്കാനാവില്ല. !!!



         

Wednesday 11 April 2012

THE MANNAN COMMUNITY


THE MANNAN COMMUNITY

      It is one of the ancient tribal communitys in India .Their specialty is they are the only community in india having their own king. The name of present king is Raman Raja Mannan. The head quarters of the king is Kozhimala near Kattappana in Idukki district.

       He is the 24th  king of this community. Under him there are 9 ministers and the kingdom is divided in to four subordinate states.

1. Thekkode – contain Kumally area ruled by Chintrandimoopan

2. Nadukkuda-the Udumbenchola area, ruled by Thalambilamoopan

3. Athalorupuram-Thodupuzha area, ruled by Maniyaranmoopan

4. Chenkanattumala-Devikulam, Ernakulam,Thrissur areas.ruled  by Manappadanmoopan.


     The hierarchy
The minister is known as Kanikkaran. Under him aayiramkudiyanavan, periyakudiyanavan, varikudiyanavan, illayavattam, etc …are there .they are helping the king to take decisions about day to day activities. Also they are controlled the law and order of the community. The king has all powers to prosecute one.


     Population
Total population of Mannan community is 40000 distributed among Idukki Ernakulam Thrissur districts. They are distributed among 49 colonies .here 112 families are lived.

     History
They are reached here before 20 generations. It is believed that during pandya- chola war they helped the Pandya king .as a reward of this Pandya king gave them the kings position.Their main occupation is agriculture. They cultivate vegetables, pepperetc their main food is kurrumpullu. Honey meat of wild animal, fish, underground seeds, rice etc are their foods.

    Religion and culture
They worship many goddess .Their main god is Ayyappan. Other gods arekanjiyar muthiamma, Ayyappankovil ganapathi.

     In Kumily region there is one temple for the tribes to worship. That is Vanadevan Vanadevi- Siva Parvathi temple Mannakudy. This temple is established here before 50 years. The idol of this temple is a stone. Daily rituals are there.The main festival of this temple is Sivarathri festival. That day there are special rites and rituals here.

      They follow maruumakkathayam. The main festival of them is kaalavotu. This is the harvest festivel.At the time of this festival they worship goddess earth. Their main ritual is koothupatu. It is a traditional song of them. Now it is published by a book.


      Sword, silk and ring are the official dressing of the king. Their priest is called Vichakkaran. He knows the traditional medicines.

    In the field of education they are not aware of education .they are not willing to send their children to school. There is one tribal school in Mannakkudy area that is government tribal U.P school Mannakkudy.

    In mannakkudy region the Mannans are living in the colony under the control of the forest department. Now in Mannakkudy region they are cultivating vegetables like cauliflower, pumpkin, beans, cabbage etc. Their main occupation is fishing, collection of fire woods from there reserve forest.

 There are three roads to Mannakudy colony.

The Kumily- Anavachal – Mannakudy road-      3km.
The Kumily Panchayat – Mannakudy road-        2km
The Kumily govnt. Hospital- Mannakudy road- 3km
 Accessible by two wheelers, auto, car, jeep etc. only with the prior permission of the forest department.