Friday 23 December 2011

ഹസാരെ : നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ

ഹസാരെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും ഗുണ്ടകളെ വിട്ടു ആക്രമിക്കുകയും, അവര്‍ പ്രകടിപ്പിക്കുന്ന വ്യക്തിപരമായ അഭിപ്രായങ്ങള്‍ അവര്‍ തമ്മിലുള്ള ഭിന്നത ആയി ചിത്രീകരിച്ചു , തങ്ങളുടെ വരുതിയിലുള്ള മാധ്യമങ്ങളെക്കൊണ്ട് paid  ന്യൂസ്‌ ലൂടെ കള്ളത്തരങ്ങള്‍ പ്രചരിപ്പിച്ചു അവരെ തകര്‍ക്കാന്‍  ശ്രമിക്കുകയും ന്യൂനപക്ഷത്തിന്റെ  പേര്  പറഞ്ഞു  ലോക്പാല്‍  ബില്ലിനെ തോല്‍പ്പിക്കാന്‍ പെടാപ്പാടു പെടുകയും  ചെയ്യുന്ന രാഷ്ട്രീയക്കാരുടെ കള്ളത്തരം  ആണല്ലോ  ഇപ്പോള്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണ പക്ഷവും  പ്രതിപക്ഷവും ഇതിനു രണ്ടിനുമിടയിലുല്ലാവരും ചേര്‍ന്നുള്ള ഈ കോര്‍പ്പറേറ്റ് രാഷ്ട്രീയ അഴിമതി മാഫിയാ കൂട്ടുകെട്ട്, ഇതിലൂടെ ഹസ്സരെയുടെ ധര്മസമരത്തെ  തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നു. എന്നാല്‍ സ്വാതന്ത്ര്യ സമരകാലത്ത്, സൂര്യന്‍ അസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തെ, ഇന്യയിലും ദക്ഷിനാഫ്രിക്കയിലും നിന്ന് തുരത്തിയോടിച്ചത്   ഇതേ അഹിംസാ ധര്മാസമാരമാനെനു അന്ന് അതിനു നേത്രുത്വം നല്‍കിയവരുടെ പിന്മുരക്കരെന്നു അവകാശപ്പെടുന്നവര്‍  ഒരു നിമിഷം ഇവര്‍ ഓര്‍ക്കണം.

   കഴിഞ്ഞ 64 വര്‍ഷത്തിനിടയ്ക്ക്, സ്വതന്ത്ര ഇന്യ, അഴിമതിക്കും നമ്മുടെ കള്ള  ജനാധിപത്യത്തിനും എതിരായി ഒറ്റപ്പെട്ടതും കൂട്ടായതുമായ പല സമരങ്ങളും  കണ്ടു. എന്നാല്‍ അതൊന്നും ലക്‌ഷ്യം കാണാതെ പോയത്, തങ്ങളെ എതിര്‍ക്കുന്നവരെ  നക്കിക്കൊല്ലുക അല്ലെങ്കില്‍ ഞെക്കിക്കൊല്ലുക എന്നാ ഇന്ത്യന്‍ രാഷ്ട്രീയക്കാരന്റെ അടവ് നയത്തിന്റെ ഫലമാണ്. തങ്ങളുടെ ആധിപത്യത്തിന്റെ നേര്‍ക്ക് വരുന്ന ഏതു പ്രതിഷേധട്ടെയും ഈ നയം ഉപയോഗിച്ച് അവര്‍ സമര്‍ഥമായി അടിച്ചമര്‍ത്തി സ്വതന്ത്ര സുന്ദര ജനാധിപത്യം അവര്‍ കാത്തു സൂക്ഷിച്ചു. പിന്നെ 5  വര്ഷം കൂടുംപോളും ചിലപ്പോള്‍ അതിനു മുന്‍പും വരുന്ന ഇലക്ഷന്‍  എന്ന പ്രഹസനത്തെ പോലും  അധികാരവും ജാതി സമവാക്യങ്ങളും കയ്യൂക്കും  കൊണ്ട് ജനാധിപത്യ മാര്‍ഗത്തിലൂടെ തന്നെ അവര്‍  അട്ടിമറിച്ചു, ജനവിധിയെ വെറും വില്‍പ്പനച്ചരക്കാക്കി . രാജ്യത്തിന്റെ പൊതുവായ നമയെക്കള്‍ ഏതെങ്കിലും സമുദായത്തിന്റെയോ ജാതിയുടെയോ മതത്തിന്റെ യോ ദുരവസ്ഥ  ചൂഷണം ചെയ്തു ജാതി, മത രാഷ്ട്രീയത്തിന്റെ അപസ്തോലന്മാര്‍  അധികാര  കേന്ദ്രങ്ങളില്‍ തങ്ങളുടെ സിംഹാസനം ഉറപ്പിച്ചു. ഇങ്ങനെ  പേരിനു മുന്‍പില്‍ , സോഷ്യലിസവും, ദളിറ്റ് സ്നേഹവും മത ചിനങ്ങളും ചേര്‍ത്തു വര്ഷം തോറും അവതരിച്ചു പോരുന്ന രാഷ്ട്രീയക്കാര്‍ക്ക് ഗതികെട്ട കഴുതകളായ  ജനം, പ്രതീക്ഷയോടെ വീണും വീണ്ടും അധികാരത്തിലേറ്റി.   എന്നാല്‍ വീണ്ടും വീണ്ടും ഈ ജനങ്ങളെ  അഴിമതിയിലൂടെയും കേടുകാര്യസ്ടതയിലൂടെയും കോര്‍പറെറ്റുകള്‍ക്ക് ഒറ്റിക്കൊടുതും   ചതിച്ചുകൊണ്ടിരുന്ന രാഷ്ട്രീയ വ്യവസ്ഥിതിയോട് അവരുടെ മനസ്സില്‍ ഉറഞ്ഞു കൂടിക്കിടന്നിരുന്ന രോഷം ഒന്നിച്ചു കൂട്ടി ഒരു അഗ്നി ആയി ജ്വലിപ്പിക്കുകയാണ് ഹസാരെ ചെയ്തത്..അദ്ദേഹം ഇത്ര നാള്‍ പാലിച്ചു പോന്ന ഗാന്ധിയന്‍ ആദര്‍ശത്തിന്റെ വഴിയിലൂടെ ത്തന്നെ 110  കോടി ജനങ്ങളുടെ പ്രതിനിധി ആയി അവര്‍ക്കുവേണ്ടി നിരാഹാരം കിടക്കയും ആ ജനമുന്നെറ്റത്തിനു  മുന്‍പില്‍ ഭാഗികമായെങ്കിലും, കൌശലക്കാരായ  രാഷ്ട്രീയക്കാര്‍ മുട്ടുമടക്കുകയും ചെയ്തതാണ് നാം കണ്ടത്. 

   തനിക്കു ഇഷ്ട്ടമില്ലാത്തത് പറയുകയോ തന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി വിമര്‍ശിക്കുകടോ ചെയ്യുന്നവരെ മറ്റേ പാര്ട്ടിക്കാരനാക്കി മുദ്രകുത്തുകയോ, ഇനി അതിനു പറ്റിയില്ലെങ്കില്‍ രാജ്യദ്രോഹി ആക്കി നിയമത്തിന്റെ പഴുതുകളിലൂടെ അവനെ ഒരിക്കലും പുറത്തു വരാത്ത വിധം തുറുങ്കില്‍  അടയ്ക്കുകയോ  ചെയ്യുന്ന എല്ലാ നാട്ടിലും ഉള്ള രാഷ്ട്രീയക്കാരന്റെ ജന്മ സ്വഭാവമാണ് ജനാധിപത്യ  ഇന്ത്യയിലും ഈ കാര്യത്തില്‍ ആദ്യം നാം കണ്ടത്. ജനങള്‍ക്ക് കൊടുക്കാതെ രാഷ്ട്രീയക്കാര്‍ നിഷേധിച്ചിരുന്ന  മൌലികാവകാശത്തിനു വേണ്ടി ശബ്ദ യര്‍ത്തിയ ഹസാരെയേ ആദ്യം പാക്കിസ്താന്‍ ചാരനായി  ഭരണക്കാര്‍ ചിത്രീകരിച്ചു, അത് ജനങ്ങള്‍ വിശ്വസിക്കാഞ്ഞപ്പോള്‍   ആര്‍ എസ് എസ് കാരനാക്കി . എന്നാല്‍ തന്റെ പിറകില്‍ ആര്‍ എസ് എസ് ഓ പാക്സിതാനോ അല്ല ജനങ്ങളാണ് എന്ന് ഹസാരെ വിളിച്ചു പറഞ്ഞപ്പോള്‍ വിമര്‍ശകര്‍ തങ്ങളുടെ അടവ് മാറ്റി. അദ്ദേഹം ഒരു ഏകാധിപതിയെപ്പോലെ പെരുമാരുന്നുവെന്നും, പാര്‍ലമെന്റിനെ ഭീഷണിപ്പെടുത്തുന്നു വെന്നും ജനാധിപത്യ മൂല്യങ്ങളെ ചവിട്ടി അരയ്ക്കുന്നുവെന്നും അവര്‍ പറഞ്ഞു 
  
 ഇവരോട് ജങ്ങള്‍ക്ക്   ചിലത് ചോദിക്കനുട്. ആരാണ് ഇവിടെ ഏകാധിപതികള്‍ ?ആര്‍ക്കാണ് ആ പാര്ലമെന്റിനോട്  ബഹുമാനം ??? കള്ളപ്പണവും, അഴിമതിയും ജാതി മത രാഷ്ട്രീയവും  കൊണ്ട് ജനാധിപത്യത്തെ ചവിട്ടി അരയ്ക്കുന്നതാരാണ്. ജനങള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്താനും, രാജ്യം ഭരിക്കാനുമായി ജനങ്ങള്‍ തിരഞ്ഞെടുത്തു വിടുന്ന ഞങ്ങളുടെ പ്രതിനിതികള്‍, ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍  കിടന്നു പോറാട്ടുനാടകം കളിക്കുകയും  അവിടെക്കിടന്നു തെരുവുപട്ടികളെക്കള്‍ കഷ്ടമായി എന്തിനോ വേണ്ടി കടിപിടികൂടുകയും തമ്മിലടിക്കുകയും, അവസാനം മടുത്തുകഴിയുമ്പോള്‍ വാക്ക് ഔട്ട്‌ എന്നാ ഓമനപ്പേരില്‍ ഇറങ്ങിപ്പോവുകയും ചെയ്യുന്നത് കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങക്കാണോ  ആ പാര്‍ലമെന്റിനോട്  നിങ്ങള്‍ക്കില്ലാത്ത ബഹുമാനം ഉണ്ടാവേണ്ടത് ??ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ സെക്ഷനില്‍  എത്ര മണിക്കൂര്‍  നമ്മുടെ 'ബഹുമാനപ്പെട്ട' പാര്‍ലമെന്റ്റ് പ്രവര്‍ത്തിച്ചു ? വിരളിലെന്നാം അത് നമുക്ക്..ചന്തയില്‍ നിന്ന് മാടുകളെ വാങ്ങുന്നത് പോലെ വിശ്വാസവോട്ടിന്റെ സമയത്തു  എം പി  മാരെ വിലയ്ക്ക് വാങ്ങിയതും നിങ്ങളീപ്പറഞ്ഞ ശ്രീകോവിലില്‍ തന്നെയല്ലേ ??പരസ്പര ബഹുമാനത്തോടും അഭിപ്രായ ഐക്യത്തോടും കൂടി നിങ്ങള്‍ എല്ലാ ആറു  മാസത്തിലരിക്കല്‍  ചെയ്യുന്ന ഒരേ ഒരു കാര്യ നിങ്ങളുടെ ശമ്പള  വര്‍ധനവ്‌ അല്ലെ??

   പിന്നെ ജന്നധിപത്യത്തിന്റെ കാര്യം. AFSPA എന്നാ കരിനിയമത്തിന്റെ പേരില്‍, സ്വന്തം സഹോദരങ്ങളെ സൈനികര്‍ കൂട്ടക്കൊല ചെയ്യുമ്പോളും, അമ്മയെയും പെങ്ങളെയും വരെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കണ്മുന്‍പില്‍  വച്ച് കാമവേരിയന്മാരായ സൈനികര്‍ പിച്ചി ചീന്തുംപോലും, ഒന്നുകരയാന്‍ പോലുമാകാതെ നോക്കിനില്‍ക്കേണ്ടി വരുന്ന കാശ്മീരിലെയും, ആസാമിലെയും, മനിപ്പൂരിലെയും ജനങ്ങള്‍ക്ക് മനസിലാവുമോ രാഷ്ട്രീയക്കാരെ നിങ്ങള്‍ ഈ പറയുന്ന ജനാദിപത്യം എന്താണെന്ന് ? ജന്മിമാരുടെയും, വന്‍കിട കോര്‍പററ്റു മുതലാളിമാരുടെയും തോട്ടങ്ങളില്‍ പകലന്തിയോളം പണിയെടുത്തിട്ടും ഒരു നേരത്തെ ഭക്ഷണത്തിനുള്ള വക പോലും പ്രതിഭലം കിട്ടാത്ത ചതിസ്ഘട്ടിലെയും, ബംഗാളിലെയും ആന്ദ്രയിലെയും പാവപ്പെട്ടവരുടെ മോചനത്തിനായി തോക്കെടുത്ത് പോരാടുന്ന മാവോയിസ്റ്റ്കളെയും,  ഗവന്മേന്റ്റ് ചെയ്യാത്തതാണ്‌ അവര്‍ ചെയ്യുന്നതെന്ന് ലോകത്തോട്‌ ഉറക്കെ വിളിച്ചുപറയുന്ന ബിനായക് സെന്നിനെ പോലെ ഉള്ളവരെയും വിചാരണ പോലും ഇല്ലാതെ കാല കാലം ജയിലില്‍ അടയ്ക്കുന്നതാണോ നിങ്ങളുടെ മഹത്തായ ജനാധിപത്യം. ഇനി അതുമല്ലെങ്കില്‍, വന്‍കിട കോര്‍പററ്റു  ലോബികള്‍ക്കു റോഡുകളും കൊട്ടാരങ്ങളും പ്രത്യേക സാമ്പത്തിക മേഖലകളും  ഉണ്ടാക്കാന്‍ തുച്ചവിലയ്ക്ക് നിങ്ങള്‍ തീറെഴുതിയ പാവപ്പെട്ട ഗ്രാമീണരുടെ  ഇത്തിരി മണ്ണും  ചെറ്റക്കുടിലും  ഇടിച്ചുപോളിക്കാന്‍ ബുള്‍ഡോസര്‍ ഉം ആയി  വരുന്ന നിയമപാലകരെ നിങ്ങളോ ഈ ജനാധിപത്യത്തിന്റെ കാവല്‍ നായ്ക്കള്‍? അങ്ങനെ  ഈ മഹത്തായ ജനാധിപത്യം പുലരാന്‍, ഭാരതത്തെ ഒരു 'വികസിത' രാജ്യമാക്കാന്‍ എല്ലാം നഷ്ടപ്പെടുത്തി നിരാലംബരായി തെരുവിലെയ്ക്കിറങ്ങേണ്ടി  വരുന്ന അമ്മമാരുടെ കൈയിലിരിക്കുന്ന കുഞ്ഞുങ്ങലളിലാനല്ലോ നിങ്ങളുടെ ജനാധിപത്യത്തിന്റെ ഭാവി കുടികൊള്ളുന്നത്. 
    
ഈ രാഷ്ട്രീയക്കാര്‍ക്ക് ഹസാരെയേ വിമര്‍ശിക്കാന്‍ എന്ത് അവകാശം. നിങ്ങള്‍ ഒന്ന് മനസിലാക്കണം. നമ്മുടെ ജനാധിപത്യത്തില്‍ രാഷ്ട്രീയയക്കാരും സഭാ സാമാജികരും ജനങളുടെ പ്രതിനിധികള്‍ മാത്രമാണ്. നമ്മള്‍ ജങ്ങളാണ്  യജമാനന്മാര്‍. ആ ജങ്ങള്‍ക്ക് ശക്തമായ  ഒരു ലോക്പാല്‍ വേണം എന്ന്  പാര്‍ലമെന്റിനോട് - ജനപ്രതിനിധി സഭയോട് - അധികാരത്തോട് കൂടി തന്നെ ആജ്ഞാപിക്കാന്‍ കഴിയും. ഇന്ത്യന്‍ ഭരണഘടനാ ഉറപ്പു തരുന്ന്‍ അവകാശമാണ് ഇത്. ഈ ജനങളുടെ പ്രനിതികള്‍ പാര്ലമെന്റിനകത്ത് ഇരുന്നു ഉറക്കം തൂങ്ങിയാല്‍ , പാര്‍ലമെന്റിനു പുറത്തു ഞങ്ങള്‍ ഉയിര്തെഴുനെള്‍ക്കും. ഇപ്പോള്‍ അതാണ്‌ സംബവിച്ചുകൊണ്ടിരിക്കുന്നത്. 

   സ്വാതന്ര്യ സമരകാലത്ത് ഗാന്ധിജിയ്ക്കും ഇപ്പോള്‍ ഹസാരെ നേരിടേണ്ടി വന്നതിലധികം ആരോപനഗല്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ശ്രദ്ധേയമായ ഒരു കാര്യം, അദ്ദേഹം ആര്‍ക്കെതിരെ സമരം ചെയ്തോ ആ ബ്രിടിഷ്കാര്‍ ഉന്നയിച്ചതില്‍ അധികം ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ തന്നെയാണ് ഉന്നയിച്ചത് എന്നതാണ്. സ്വജനപക്ഷപാതം, ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ , കടുംപിടുത്തം, തീരുമാനഗല്‍ എടുക്കാനുള്ള താമസം, തുടങ്ങി അദ്ദേഹത്തിന്റെ കൊച്ചു മക്കളായ മനുവിനോടും ആഭയോടും  ഉള്ള ബന്ധത്തില്‍ പോലും അദേഹത്തിന്റെ സ്വന്തം നാട്ടുകാര്‍ കുറ്റം കണ്ടുപിടിച്ചിരുന്നു. പിന്നെ ഹസാരെ സംഘത്തില്‍ ഉണ്ടായ ഭിന്നത പോലെ ഗാന്ധിജി വളര്ത്തിയ  പ്രസ്ഥാനത്തിലും വ്യതസ്ട അഭിപ്രായങ്ങള്‍ ഉണ്ടായിരുന്നു. തീവ്ര വാദികള്‍, മിതവാദികള്‍ എന്ന് കോണ്ഗ്രസ് പാര്‍ട്ടി പിളര്‍ന്നതും, ഗാന്ധിജി നിര്‍ത്തിയ സ്ടാനാര്തിക്കെടിരെ സുഭാഷ് ചന്ര്ദ്ര ബോസ്സ് മത്സരിച്ചതും എല്ലാം ഗാന്ധിജിക്ക് ഏറെ വേദന ഉളവാക്കിയ കാര്യങ്ങള്‍ തന്നെ ആയിരുന്നു. ഇങ്ങളെ എന്തെങ്കിലും പ്രതിസന്ന്തികളെ മാനസിക വിഷമങ്ങളോ വരുമ്പോള്‍ മൌനവൃതം അനുഷ്ടിക്കുക എന്നത് ഗാന്ധിജിയുടെ ഒരു ശീലമായിരുന്നു. ഈ ഗാന്ധിയെ തന്നെയാണ് ഹസ്സരെയും പിന്തുടരുന്നത്. ആരോപനഗള്‍ക്ക് മറുപടി പറയാന്‍ വാക്കുകള്‍ ഇല്ലാത്തതുകൊണ്ടാണ് ഹസാരെ മൌനവൃതം അനുസ്ടിച്ചത് എന്ന് പറയുന്ന കൊണ്ഗ്രസ്സ്കാര്‍ ഗാന്ധിജിയുടെ ജീവചരിത്രം ഒരു തവണ എങ്കിലും വായിച്ചു നോക്കുന്നത് നല്ലതായിരിരിക്കും. ഒരു ഗാന്ധിയന്‍ ഒരിക്കലും വാക്കുകള്‍ കൊണ്ടല്ല പ്രവര്തികൊണ്ടാണ് ആരോപണങള്‍ക്ക്   മറുപടി പറയുക.
   
ഹസ്സരെയേ മുന്‍നിര്‍ത്തി മറ്റുചിലരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും സംഘത്തില്‍  അഭിപ്രായ വ്യത്യാസം ഉണ്ട് എന്നുമാണല്ലോ  മറ്റൊരാരോപണം. ഇവര്‍  ഒരു കാര്യം മനസിലാക്കണം. ഒരു ഗാന്ധിയന്‍ സ്വന്തം ബോധ്യങ്ങളില്‍ നിന്നും തനിക്കു ശരി എന്ന് തോന്നുന്ന കാര്യങ്ങള്‍ മാത്രമേ പ്രവര്‍ത്തിക്കുന്നത് . എങ്കില്‍തന്നെയും കൂട്ടായി എടുക്കുന്ന തീരുമാനം ഏതെങ്കിലും സാഹചര്യത്തില്‍ തന്റെ തീരുമാനതെക്കള്‍ അനുയോജ്യമാണ് എന്ന് തോന്നിയാല്‍ അത് അംഗീകരിക്കാന്‍ ഒരു ഗാന്ധിയന്‍ ഒരിക്കലും മടി കാണിക്കില്ല. ഇതിനു ഏറ്റവും നല്ല ഉദാഹരണം ഇന്ത്യ വിഭജനത്തില്‍ ഗാന്ധിജി എടുത്ത നിലപാടാണ്. ആദ്യം ഇന്ത്യ വിഭജിക്കുന്നതിന് മുന്‍പ് തന്നെ കൊല്ലണം എന്ന് പറഞ്ഞ  ഗാന്ധിജി പിന്നെ അത് ഒരു അനിവാര്യത ആയ ഘട്ടത്തില്‍ വേദനയോടുകൂടി അത് അംഗീകരിക്കുകയായിരുന്നു. ഒരു ജനാധിപത്യ കൂടായമയില്‍ ഇങ്ങനെ എല്ലാവര്ക്കും വ്യത്യസ്ട അഭിപ്രായങ്ങള്‍ ഉണ്ടയും. ഇവര്‍ ഒരു  സംഘമാണ് എന്നതുകൊണ്ട്‌,ത്ത്ങ്ങള്‍ ഇതു പ്രത്യേക കാര്യത്തിനാണോ ഒന്നിചിരിക്കുന്നത് - ജനലോക്പാല്‍- ആ കാര്യത്തിലല്ലാതെ സൂര്യന് താഴെയുള്ള എല്ലാകാര്യങ്ങളിലും ഒരേ അഭിപ്രായം വേണമെന്ന് പറയുന്നത് എത്ര ബാലിശമാണ്. ഇതാണ് പ്രശാന്ത് ഭൂഷന്റെ കാശ്മീര്‍ അഭിപ്രായ പ്രകടനത്തില്‍ സംഭവിച്ചത് . കാഷ്മീരിനെക്കുരിച്ചു ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍  വ്യതസ്ട വീക്ഷങ്ങള്‍  ഉള്ളത് പോലെ അദ്ദേഹത്തിനും ഒരു അഭിപ്രായം ഉണ്ട് . അദ്ദേഹം അത് പറഞ്ഞു. ഈ കാര്യത്തില്‍ എല്ലാവര്ക്കും ഒരേ അഭിപ്രായമേ പാടുള്ളൂ  എന്ന് പറയുന്നത് എത്ര ജനാധിപത്യ വിരുധമാണ്. 

   പിന്നെ ഹസാരെ ജനലോക്പാല്‍ നിയമം പാസാക്കാന്‍ സമയപരിധി വയ്ക്കുക്ന്നു എന്നതാണ് മറ്റൊരാരോപണം. സ്വന്തം  ശമ്പള വര്‍ധനവിന്റെ ബില്ല് ചര്‍ച്ചപോലും കൂടാതെ ഒറ്റ മണിക്കൂര്‍ കൊണ്ട് പാസാക്കിയ ഈ ജനപ്രതിനിതികള്‍ക്ക്  എന്തുകൊണ്ട് രാജ്യത്തെ 110 കോടി ജനങ്ങള്‍ ഒറ്റ സ്വരത്തില്‍ ആവശ്യപ്പെടുന്ന ഈ നിയമം ആ ഞങ്ങളുടെ പാര്‍ലമെന്റില്‍ പാസാക്കിക്കൊട. ജനങള്‍ക്ക് വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്ന ജനങളുടെ സഭ ആ ജനങളുടെ കാര്യത്തെ ക്കള്‍ കോര്‍പററ്റുകളുടെയും  തങ്ങളുടെ രാഷ്ട്രീയ യജമാനന്മാരുടെയും കാര്യത്തില്‍ കൂടുതല്‍ താല്പര്യം എടുക്കുകയും, അവര്‍ നല്‍കുന്ന സമയ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് അവര്‍ക്ക് വേണ്ടി കാര്യങ്ങള്‍ നടത്തിക്കൊടുക്കുകയും ചെയ്യുന്നതിന്റെ നീതീകരണം ഇന്ത്യന്‍ ജനത്തെ നിങ്ങളില്‍നിന്നും പ്രതീക്ഷിക്കുന്നുണ്ട്. ഏറ്റവുമൊടുവില്‍ മള്‍ടിനഷനലുകള്‍ നല്‍കിയ സമയ പരിടിക്കുള്ളില്‍ നിന്നുകൊണ്ട് FDI ബില്ല് പാസാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കിനാജു പരിശ്രമിക്കുകയും ആ ശ്രമം ജനരോഷത്തെ തുടര്‍ന്ന് പരാജയപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി അസ്വസ്ഥനാകുന്നതും നമ്മള്‍ കണ്ടതാണ്. ഇവര്‍ക്ക് ആരോടാണ് കൂറ് എന്ന് ഒരു സാധര്രണ ഇന്ത്യന്‍ പൌരന്‍  ചോദിച്ചാല്‍ നമുക്ക് അവനെ കുറ്റം പറയാന്‍ സാധിക്കുമോ. 



   ഏറ്റവുമൊടുവില്‍ ബഹുമാനപ്പെട്ട ലാലു പ്രസാദ്‌,ലോക്പാല്‍ ബില്ലിന്റെ അവതരനവേലയില്‍  ലോകസഭയില്‍ 

പറഞ്ഞു ഈ ലോക്പാല്‍ ബില്‍പാസാക്കിയാല്‍ ജനങ്ങള്‍ എം പി മാരെ വെറുക്കും  എന്ന്...ബഹുമാനപ്പെട്ട 

കാലിത്തീറ്റ കള്ളാ, താങ്കള്‍  പറഞ്ഞത് പരമ സത്യമാണ്..കാരണം ഞങ്ങള്‍ ആഗ്രഹിക്കുന്നത്, നിങ്ങളെപ്പോലെയുള്ള 

ജനദ്രോഹികളായ കള്ളന്മാരെ ശിക്ഷിക്കാനും ജയിലില്‍ അടയ്ക്കാനും തക്ക ശക്തവും, വ്യവസ്ടകള്‍ ഉള്ളതുമായ ഒരു 

ബില്‍ ആണ്...താങ്കളെ പോലെ ഉള്ളവരെ ശിക്ഷിക്കാന്‍ ഇപ്പോളുള്ള ഒരു നിയമവും മതിയാവില്ല...ജനങ്ങള്‍ 

ആഗ്രഹിക്കുന്നത് ഹസാരെ അവതരിപ്പിച്ചതുപോലെ ഉള്ള ശക്തമായ ഒരു ലോക്പാല്‍ ആണ്.....അതുകൊണ്ട് ഈ 

നിയമം പാസാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ വെറുക്കുക മാത്രമല്ല അകമ്പടി ഇല്ലാതെ പുറത്തിറങ്ങിയാല്‍ ചിലപ്പോള്‍ 

തെരുവില്‍ കൈകാര്യം ചെയ്തെന്നും വരും..കരുതിയിരുന്നോളൂ രാഷ്ട്രീയക്കാരെ, അങ്ങനെ ഒരു കാലത്തെ. അത് 

അതി വിദൂരമല്ല.....

Saturday 15 October 2011

സാമൂഹ്യ സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണം; ഒരു പുരുഷപക്ഷ വീക്ഷണം

ഭാരതീയ സംസ്കാരം സ്ത്രീയ്ക്ക് വളരെ ഉന്നതമായ ഒരു സ്ഥാനം ആണ് കല്‍പിച്ചിരുന്നത്‌. വേദകാലഘട്ടതിനു മുന്‍പുതന്നെ സ്ത്രീയെ അമ്മയായി, സഹോദരിയായി, ശക്തി  ആയി, ദേവി ആയി ആരാധിച്ചിരുന്നവരാണ് ഭാരതീയര്‍. സിന്ധു നദീതട സംസ്കാരത്തിന്റെ അവശേഷിപ്പുകളില്‍ നിന്ന് കണ്ടെത്തിയ ദേവി പ്രതിമകളും, അതിനു ശേഷം വന്ന വേദ, പുരാണ ഇതിഹാസങ്ങളിലെ പരാമര്‍ശങ്ങളും ഇതിനു തെളിവാണ്. എന്നാല്‍ അതിനുശേഷം കാലത്തിന്റെ പരിക്രമണത്തില്‍   എവിടെയോ, പുരുഷന്‍ സ്ത്രീയുടെ മേല്‍ ആധിപത്യം ഉറപ്പിക്കുകയും അവളെ രണ്ടാം കിട പൌരന്മാരായി  തരം താഴ്ത്തുകയും ചെയ്തു. പക്ഷെ ആ കാലഘട്ടത്തിലും ജ്ജാന്സി റാണിയെപ്പോലെയും സുല്ത്താന റസിയയെപ്പോലെയും ഉള്ള ജ്വലിക്കുന്ന മാതൃകകള്‍ അതിനു അപവാദമായി നിന്നിരുന്നു. ഇങ്ങനെ ഒരു സമൂഹത്തില്‍ സ്ത്രീ ശാക്ക്തീകരനത്തിനും  സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനും വേണ്ടി ഉള്ള ശ്രമങ്ങള്‍ക്ക് ഉണ്ടായ ആദ്യ ഫലം രാജാറാം മോഹന്‍ റോയി യുടെ നേതൃത്വത്തില്‍ നടത്തിയ സതി നിരോധന നിയമം ആണ്. അന്ന് മുതല്‍ ഇന്ന് വരെ ഈ രംഗത്ത്‌ നാം കാര്യമായ പല മുന്നേറ്റങ്ങളും കണ്ടു കഴിഞ്ഞു.


എന്നാല്‍ ഈ രംഗത്ത്‌ നാം ഇന്ന് എവിടെ നില്‍ക്കുന്നു. നമ്മുടെ രാജ്യത്തിന്റെ ഉന്നതമായ പല പദവികളും സ്ത്രീകള്‍ അലങ്കരിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലആണ് നമ്മള്‍. ഈ രംഗത്ത്  ഏറ്റവും വലിയ നേട്ടമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത്  വനിതാ സംവരണ  ബില്‍ ആണ് . ഭരണഘടനാ  സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം നടപ്പാക്കുന്ന വനിതാ സംവരണ ബില്‍ പാര്‍ലമെന്റിന്റെ പരിഗണയില്‍ ഇരിക്കുന്നു. ഈ അവസരത്തില്‍  സ്വാഭാവികമായും ഉയരുന്ന ഒരു സംശയം ഉണ്ട്. ഈ സംവരണം വന്നു കഴിയുന്നതോടെ ആത്യന്തികമായ  സ്ത്രീ ശാക്തീകരണം സാധ്യമാകുമോ?. അതോടെ പുരുഷനും സ്ത്രീയ്ക്കും  തുല്യ പദവിയോടെ ഈ സമൂഹത്തില്‍ ജീവിക്കാന്‍ പറ്റുന്ന ഒരു അവസ്ഥ സംജാതമാകുമോ?. നമ്മുടെ പല സ്ത്രീ വിമോചന പ്രസ്താനങ്ങളുടെയും    നേത്രിമാരുടെയും പ്രസ്താവനകളും മറ്റും കേട്ടാല്‍ അങ്ങിനെയാണ് തോന്നുക. അങ്ങിനെ ആയാല്‍ നല്ലത്. എന്നാല്‍ ഈ പുറംതിളക്കങ്ങല്‍ക്കപ്പുറം ചിന്തിച്ചു  നോക്കിയാല്‍ നമുക്ക് കാണാന്‍  കഴിയുന്നത്‌ മറ്റുചിലതാണ്‌   ചെറിയ രണ്ടു ഉദാഹരണങ്ങളിലൂടെ മലയാളികളായ നമുക്ക് ഇത് എളുപ്പത്തില്‍  മനസിലാക്കാം. ഒരു ബസില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ഉണ്ടെങ്കിലും നിന്ന് തന്നെ യാത്ര ചെയ്യേണ്ട അവസ്ത നമുക്ക് പലപ്പോഴും ഉണ്ടായിട്ടില്ലേ? കാരണം അത് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റ് ആയിരിക്കും. അതില്‍ ഒരു പുരുഷന്‍ ഇരിക്കുന്നത്  നമ്മുടെ  നിയമവ്യവസ്ഥയെ സംബധിച്ച്, കൊലപാതകതെക്കാള്‍ വലിയ കുറ്റമാണ്. എന്നാല്‍ 
നേരെ  തിരിച്ചു പുരുഷന്മാരുടെ സീറ്റില്‍ സ്ത്രീകള്‍ ഇരുന്നാലോ ? ഒന്നും സംഭവിക്കില്ല. എന്തിനാണീ വിവേചനം, ഇതാണോ സാമൂഹിക സമത്വം?. രണ്ടാമതായി, നമ്മുടെ നാട്ടില്‍ നടന്ന തദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍, 50 % വനിതാ സംവരണം വിപ്ലവകരമായി നടപ്പാക്കി. 50  % വനിതകള്‍ പ്രതിനിധികളായി. എനാല്‍ ഭരനാധികാരികളെ  ഭരണപാടവവും രാഷ്ട്രീയ പരിചയവും മാത്രം നോക്കി     തിരഞ്ഞെടുക്കേണ്ട ജനാധിപത്യ വ്യവസ്ടയില്‍, ( പുരുഷന്മാര്‍ക്കും ഇത്  ബാധകമാണ് ) ഇന്നലെ വരെ വീട്ടമ്മയായി ഒതുങ്ങി കഴിഞ്ഞിരുന്നവരെയും, താന്‍ പ്രതിനിധീകരിക്കുന്ന പാര്‍ട്ടിയുടെ പേര്  പോലും അറിയില്ലാത്തവരെയും മറ്റും നമ്മള്‍ ജനപ്രതിനിതികള്‍ ആക്കി. എന്നിട്ടോ , ഇവരെ മുന്‍നിര്‍ത്തി ആരാണ് ഭരിക്കുന്നത്‌? ഒന്നെങ്കില്‍ ഭര്‍ത്താക്കന്മാര്‍, അല്ലെങ്കില്‍ പാര്‍ട്ടിയിലെ പുരുഷ കേസരിമാര്‍  തന്നെ. അപ്പോള്‍ സംവരണത്തിലൂടെ സാമൂഹ്യ സമത്വവും സ്ത്രീ സാക്തീകരണവും സാധ്യമായോ ?. സ്ത്രീകളെ ശാക്തീകരിച്ചതിനു ശേഷം പൊതു രംഗത്തേയ്ക്ക് ഇറക്കുക എന്നതിന് പകരം, അവരെ ഭരണാധികാരികളാക്കി ശാക്തീകരിക്കുക എന്നാ തുഗ്ലക്ക്  നയമാണ് ഇപ്പോള്‍ നമ്മള്‍ പിന്തുര്ടരുന്നത്.


സത്യത്തില്‍ ഈ സ്ത്രീ സംവരണം ഇന്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമല്ലേ.കാരണം ഒന്നിന്റെ പേരിലും അതായത്.. ഭാഷ, മത സംസ്കാരം, 'ലിംഗം' എന്നിവയുടെ പേരില്‍ ഉള്ള വിവേചനം പാടില്ല എന്ന് ഭരണഘടനയില്‍ വളരെ വ്യക്തമായി പറയുന്നുടല്ലോ !!!.................................
.........The State shall not discriminate against any citizen on grounds only of religion, race, caste, sex, place of birth or any of them. ................No citizen shall, on grounds only of religion, race, caste, sex, place of birth or any of them, be subject to any disability, liability, restriction or condition with regard to access to shops, public restaurants, hotels and places of public entertainment; or the use of wells, tanks, bathing ghats, roads and places of public resort maintained wholly or partly out of State funds or dedicated to the use of the general public. ....ഇന്ത്യന്‍ ഭരണഘടനയില്‍ നിന്ന്. ......
.....അപ്പോള്‍ സ്ത്രീ സംവരണം നഗ്നമായ ലിംഗവിവേചനവും ഭരണഘടനാ ലംഘനവും അല്ലേ..?നമ്മുടെ ഗവന്മേന്റ്റ് തന്നെ ഈ ഭരണഘടനാ ലംഘനത്തിന് കൂട്ടുനില്‍ക്കുക അല്ലേ.!!

എന്താണ് ഇതിനു ഒരു പോംവഴി ?സ്ത്രീയെ അവബോധ പ്രവര്‍ത്തനഗളിലൂടെ സ്വന്തം കാലില്‍ നില്ക്കാന്‍ പഠിപ്പിക്കുകയും, പുരുഷനോട് തുല്യമായ ആത്മ വിശ്വാസവും, മാനസിക ധൈര്യവും, ആത്മാഭിമാനവും  വളര്‍ത്തുകയും ആണ് ഈ സ്ത്രീ വിമോചനക്കാര്‍ ആദ്യം ചെയ്യേണ്ടത്. അപ്പോള്‍ അവരില്‍ ഭരണ പരമായി അഭിരുചി  ഉള്ളവര്‍ ഒരു സംവരണത്തിന്റെയും സഹായം ഇല്ലാതെ തങ്ങളുടെ സ്വന്തം കഴിവുകൊണ്ട് തങ്ങള്‍ക്കു അര്‍ഹതപ്പെട്ട അധികാരം പുരുഷനില്‍ നിന്ന്, അവനോടു മല്ലടിച്ച് തന്നെ നേടിയെടുകും. ഇതിനു നമ്മുടെ മുന്‍പില്‍ ഉദാഹരണങ്ങള്‍ നിരവധി. യു. പി മുഖ്യമന്ത്രി മായാവതി. ബംഗാളിലെ മമത, തമിള്‍ നാട്ടിലെ ജയലളിത , ദല്‍ഹിയിലെ ഷീല ദീക്ഷിറ്റ്, പിന്നെ കുടുംബ പാരംപര്യത്തിലാനെകിലും, ലോകത്തെ ഏറ്റവും ശക്തആയ വനിത ആയി  വാഴ്ത്തപ്പെട്ട സോണിയാ ഗാന്ധി അങ്ങനെ.ഇതു രാഷ്ട്രീയത്തിന്റെ കാര്യം മാത്രം ആണ്. മറ്റെല്ലാ  രംഗങ്ങളിലും ഇതു പ്രായോഗികമാണ്. ഇതല്ലേ ശരിയായ, സാമൂഹ്യ സമത്വത്തില്‍ ഊന്നിയ  സ്ത്രീ  ശക്തീകരണം . ഈ സ്വയം പര്യാപ്തത അല്ലേ സ്ത്രീകള്‍ ആഗ്രഹിക്കുന്നതും. ?

സ്ത്രീകളുടെ സാമൂഹ്യ സുരക്ഷയ്ക്ക് ഭീഷണി ആയി അവതരിപ്പിക്കപ്പെടുന്ന മറ്റൊരു  കാര്യം സ്ത്രീ പീഡനങ്ങള്‍  ആണ്. സ്ത്രീകള്‍ക്ക് നേരെ ഉള്ള അക്രമം എതിരക്കപ്പെടെണ്ടതും, അക്രമകാരിക്ക്  മാത്രുകാപരംയിതന്നെ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കേണ്ടതുമാണ് എന്നാ കാര്യത്തില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല . പക്ഷെ ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഉണ്ട്. ഏറ്റവും മാന്യമായ ഭാഷയില്‍. ഞാന്‍ അത് പറയട്ടെ  തെറ്റിദ്ധരിക്കരുത്.. രണ്ടു പേര്‍ ചേര്‍ന്ന് തുല്യ പങ്കാളിത്തത്തോടെ ചെയ്യുന്ന ഒരു തെറ്റിന്, ഒരാളെ മാത്രം അതായതു പുരുഷനെ മാത്രം കുറ്റക്കരനാക്കുകയും, സ്ത്രീയെ - തുല്യ കുറ്റം ചെയ്ത സ്ത്രീയെ, ഇര ആയി ചിത്രീകരിക്കുകയും ചെയ്യുന്ന ഒരു നിയമ സംവിധാനം അല്ലേ നമ്മുടേത്‌ ?? അപ്പോള്‍ നിങ്ങള്‍ പറഞ്ഞേക്കാം ബല പ്രയോഗം എന്ന്. പക്ഷെ -എല്ലാം എന്ന് ഞാന്‍ പറയുന്നില്ല- 75  % സംഭവങ്ങളും നമ്മള്‍ പരിശോദിച്ചാല്‍ ഞാന്‍ നേരത്തെ പറഞ്ഞ തുല്യ പങ്കാളിത്തം നമുക്ക് കാണാം.ഉദാഹരണങ്ങള്‍ നിരവധി.ഞാന്‍ ഒന്ന് ചോദിച്ചോട്ടെ ?? നമ്മള്‍ ഇന്നു കാണുന്ന എല്ലാ വന്‍കിട ചെറുകിട പീഡന കടകളിലും മുഖ്യ പ്രതി  സ്ത്രീ ആണോ പുരുഷന്‍ ആണോ? സ്ത്രീ തന്നെ അല്ലെ ? (അവസാനത്തെ ഉദാഹരണം കോതമംഗലം കേസിലെ ശോഭ ജോണ്) .അപ്പോള്‍ ആരാണ് പുരുഷനെ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.  സ്ത്രീയുടെ സുരക്ഷയ്ക്ക് പൂര്‍ണ ഉത്തരവാദി പുരുഷന്‍ മാത്രം ആണ് എന്നുള്ള pseudo feminist സങ്കല്പ്പത്തിന്റെ പൊള്ളത്തരം നമ്മള്‍ മനസിലാക്കണം . സ്ത്രീയുടെ സുരക്ഷിടത്വതില്‍ പുഷനെപ്പോലെ തന്നെ സ്ത്രീയ്ക്കും തുല്യമോ അല്ലെങ്കില്‍ കൂടുതലോ പങ്കു ഉണ്ട് . അങ്ങിനെ ഉള്ള ഒരു സാഹചര്യത്തില്‍  സ്ത്രീയ്ക്ക്  അനുകൂലമായ ഒരു കണ്ണിലൂടെ മാത്രം നിയമങ്ങള്‍ ഇങ്ങനെയുള്ള കൊട്ടോഘോഷിക്കപ്പെട്ട സംഭവങ്ങളെ നോക്കിക്കാണുന്നത് ശരിയോ  എന്ന് നാം ഒരു പുനര്‍ ചിന്തനം നടത്തെണ്ടാതല്ലേ? അതല്ലെങ്കില്‍ സാമൂഹ്യ സമത്വത്തിനു പകരം   ഒരേ സമൂഹത്തില്‍ എന്നും പരസ്പരം എതിര്‍ക്കുന്ന രണ്ടു തരാം പൌരന്മാരെ സൃഷ്ട്ടിക്കാനല്ലേ  അത് ഉപകരിക്കൂ. സ്ത്രീ ദുര്‍ബലയാണ് അതുകൊണ്ട് നിയമങ്ങള്‍ സ്ത്രീ പക്ഷത്തു  നില്കണം എന്ന് പറയുന്ന ഫെമിനിസ്റ്റ് കള്‍ തന്നെ സ്ത്രീ പുരുഷനും തുല്യരാണ് എന്നും പറയുന്നതിന്റെ വൈരുധ്യം എനിക്ക് മനസിലാകുന്നില്ല. 
പിന്നെ, സ്ത്രീയെ പുരുഷ മേധാവിത്വ സമൂഹം കച്ചവട ചരക്കാക്കുന്നു എന്ന് ആണ് മറ്റൊരു വെല്ലുവിളി. ആരാണ് സ്ത്രീയെ അങ്ങനെ ആക്കുന്നത്. പരസ്യ ചിത്രങ്ങളിലും. മൂന്നാം കിട സിനിമ കളിലും സ്വന്തം ശരീരം പ്രദര്‍ശിപ്പിച്ചു പണമുണ്ടാക്കുന്ന സ്ത്രീകള്‍ താനേ അല്ലെ അതിന്റെ പ്രദാന കാരണം ??   സൗന്ദര്യ മത്സരം എന്നാ ഓമനപ്പേരില്‍ എന്ത് ആഭാസതരവും കാണിക്കാനും, വസ്ത്ര സങ്കല്പങ്ങള്‍ക്ക് തന്നെ എതിരായിയ എന്തെക്കെയോ ഫാഷന്‍ ‍ എന്നവ്യാജേന സൃഷ്ട്ടിക്കുകയും  അത് അണിയുന്നതാണ് തങ്ങളുടെ  കുലീനതയുടെ ലക്ഷണം എന്നു കരുതുകയും  ചെയ്യുന്നത് സ്ത്രീകള്‍ തന്നെ അല്ലെ.പുരുഷ മേധാവിത്വം ബല പ്രയോഗത്തിലൂടെ അതൊന്നും സ്ത്രീയുടെ മേല്‍ അടിച്ചെല്‍പ്പിക്കുന്നതല്ലലോ അതൊന്നും.  പുരുഷന്‍ പൊതുവേ രഹസ്യമായി എക്സിബിഷനിസം കാണിക്കുമ്പോള്‍, സ്ത്രീ ലക്ഷക്കണക്കിന്‌ ആള്‍ക്കാരുടെ മുന്‍പില്‍ വച്ച് പരസ്യമായി സ്റെജില്‍ അത് കാണിക്കുന്നു..മറ്റെന്താണ് ഈ ആഭാസതരങ്ങളെ വിളിക്കുക..സ്ത്രീയുടെ ശാരീരം വെറും കച്ചവടച്ചരക്കാനെന്നും പുരുഷന് ആസ്വദിക്കാനുള്ളതാനെന്നും  ഇങ്ങനെ സ്ത്രീകള്‍ തന്നെ  പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. അത് അങ്ങിനെ അല്ല എന്നും സ്ത്രീ ആദരിക്ക്പ്പ്പെടെണ്ടാവളാണ് എന്നും ഉള്ള ഒരു സന്ദേശം നല്‍കേണ്ടതും അവബോധം  വളര്‍ത്തേണ്ടതും സ്ത്രീകള്‍   തന്നെആല്ലേ ?? സ്ത്രീ വിമോചനം എന്നാല്‍ സ്ത്രീകള്‍ക്ക് ഫാഷന്‍ എന്ന പേരില്‍ എന്ത് വൃത്തികെട്ട വേഷവും കെട്ടി നടക്കാനുള്ള സ്വാതന്ത്ര്യം  എന്ന മോഡേണ്‍ സ്ത്രീ വിമോചനക്കാരുടെ ചിന്ത   അപകടകരം ആണ്. വേഷത്തിലും ഭാവത്തിലും അല്ല സ്ത്രീയുടെ അന്തര്‍ലീനമായ കഴിവുകളുടെ യും അഭിരുചികളുടെയും, പുരുഷനില്‍ നിന്നും തികച്ചും വ്യതിരിക്ടമായ ഭാവനകളുടെയും വളര്‍ച്ചയിലൂടെ ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തില്‍, സ്ത്രീ സ്വയം  തന്റെ സ്ഥാനം കണ്ടെത്തുകയും, അത് നേടിയെടുക്കുകയും ചെയ്യുമ്പോളാണ്  സാമൂഹ്യ  സമത്വത്തില്‍ ഊന്നിയ സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്. അല്ലാതെ ഒരു പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ അട്ടിമറിയിലൂടെയോ, സ്ത്രീ കേന്ദ്രീകൃത സമൂഹത്തിന്റെ സ്ഥാപനത്തിലൂടെയോ  സാധ്യമാകാവുന്ന ഒന്നല്ല അത്. ഈ വഴിയിലുള്ള നീക്കങ്ങള്‍ സ്ത്രീയും പുരുഷനും തമ്മിലുള്ള സാമൂഹ്യ  അകല്‍ച്ച വര്‍ധിപ്പിക്കുകയും അസമത്വം കൂട്ടുകയും ആണ് ചെയ്യുന്നത്.

Tuesday 11 October 2011

സ്വര്‍ഗത്തിലും വിപ്ലവമോ ?

സ്വര്‍ഗത്തിലും വിപ്ലവമോ ? അമേരിക്കയില്‍ വാള്‍സ്ട്രീട്ടിലും മറ്റു നഗരങ്ങളിലും നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച്  വായിച്ചപ്പോള്‍ ആദ്യം അങ്ങിനെ ആണ് തോന്നിയത്. ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ വികസനത്തിന്റെ മാതൃകയും വഴികാട്ടിയും  ലക്ഷ്യവുമായിരുന്ന, മുതലാളിത്ത സ്വര്‍ഗത്തില്‍ , അമേരിക്കയില്‍ ഇപ്പോള്‍ എന്താണ് നടക്കുന്നത്. അത് ഇന്ത്യക്കാരായ  നമുക്ക് എളുപ്പം മനസിലാവും. കാരണം ഇക്കഴിഞ്ഞ അറുപത്തിനാല് വര്‍ഷമായി നാം പറയുന്ന അതെ മുദ്രാവാക്യങ്ങള്‍ ആണ് ഇപ്പോള്‍ അവര്‍ വിളിച്ചു പറയുന്നത്. ദാരിദ്ര്യം, അസ്വമത്വം, തൊഴില്‍ ഇല്ലായ്മ. ഭരണ കൂടത്തിലുള്ള  കോര്‍പ്പറേറ്റ് കൈകടത്തല്‍ മുതലായവ.

സത്യത്തില്‍ എന്താണ് അമേരിക്കയില്‍ സംഭവിച്ചത്. മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തിന്റെ ആധാര ശില ആയ ഗവണ്മെന്റിന്റെ കൈകടത്തല്‍ കൂടാതെ ഉള്ള സമ്പത്ത് വ്യവസ്ഥയുടെ സ്വയം പര്യാപ്ത്തത അവിടെ സാധ്യമാകുന്നില്ല. ധനകാര്യ സ്ഥാപനങ്ങളുടെ ഇകണോമിക് മിസ്മാനെജെമെനടിന്റെ ഭാഗമായി  2008 ല് ഉണ്ടായ സാമ്പത്തിക  ആരാജകത്വം പരിഹരിക്കുന്നതിന് അമേരിക്കയും മറ്റു യൂറോപ്പ്യന്‍  രാജ്യങ്ങളും കോടിക്കണക്കിനു ഡോളര്‍ ആണ് വിപണി യിലേക്ക് ഒഴുക്കിയത്.  തങ്ങളുടെ രാജ്യത്തെ സാധാരണ ജനങ്ങളുടെ അടിസ്ഥാന സൌകര്യ സാമൂഹ്യ ക്ഷേമ വികസന രംഗങ്ങളില്‍ ഉപയോഗിക്കേണ്ട പണം ആയിരുന്നു ഈ ഗവണ്മെന്റുകള്‍ കോര്‍പ്പറേറ്റ്   ഭീമന്മാരുടെ നഷ്ടം നികത്താന്‍ നീക്കിവച്ചതു . അപ്പോള്‍ മുതലാളിത്ത സാമ്പത്തിക ശാസ്ട്രഞ്ഞന്മാരുടെ മുകളില്‍ പറഞ്ഞ - അതായത് വിപണിയുടെ സ്വയം പരയാപ്തത  വെറും ഒരു ഉട്ടോപ്പ്യന്‍  സിദ്ധാന്തം  മാത്രം ആണെന്ന് തെളിഞ്ഞു.
അമേരിക്കയെ സംബന്ധിച്ച് അഫ്ഗാനിസ്താന്‍ ഇറാഖ യുദ്ധങ്ങളില്‍ കോടികള്‍ മുടക്കി തളര്‍ന്നിരുന്ന സമ്പത്ത് വ്യവസ്ഥയ്ക്ക്  ഏറ്റ കനത്ത ആഘാതം ആയിരുന്നു ഇത്. എന്നാല്‍ കോര്‍പ്പറേറ്റ്കള്‍ ആവട്ടെ തങ്ങള്‍ക്കു ഗവന്മേന്റില് നിന്ന്നും കിട്ടിയത് പോര എന്ന് പറഞ്ഞു നിലവിളിച്ചു കൊണ്ടിരുന്നു. ഇന്യയിലെത് പോലെ തന്നെ 'ജനാധിപത്യ 'ഭരണകൂടത്തില്‍ വളരെ ശകതമായ  പിടിയുള്ള  കോര്‍പ്പറേറ്റ്കളുടെ ഭീഷണിക്ക് മുന്‍പില്‍  ഗവന്മേന്റ്റ് വീണ്ടും വഴങ്ങി. അവര്‍ക്ക് കൊടുക്കാന്‍ വേണ്ടി സാധാരണക്കാരുടെ പാത്രത്തില്‍ നിന്നും കൈ ഇട്ടു വാരാന്‍ തുടങ്ങി. വെറും   1 % വരുന്ന അതി സമ്പന്നര്‍ക്ക് വേണ്ടി  99  % ജനങ്ങളുടെ  നികുതിപ്പണം ഗവന്മേന്റ്റ്  ഉപയോഗിച്ചു. അങ്ങനെ സാധാരണക്കാരന്റെ തൊഴില്‍, കച്ചവടം, വിദ്യാഭാസ, ആരോഗ്യ, സാമൂഹ്യ ക്ഷേമ രംഗഗളില്‍ എല്ലാം കനത്ത തിരിച്ചടി ഉണ്ടായി. ജനങളുടെ കടം വര്‍ധിച്ചു. ദാരിദ്ര്യം പെരുകി, തൊഴിലില്ലായ്മ കൂടി.  അങ്ങനെ അസംതൃപ്തരായ  ജനം  തെരുവുകള്‍ കീഴടക്കുന്ന കാഴ്ചയാണ് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. 

കോര്‍പ്പറേറ്റ്കള് നിയന്ത്രിക്കുന്ന ഭരണവും സമ്പത്ത് വ്യവസ്ഥയും ഉള്ള ഒരു രാജ്യത്ത്, ജനാധിപത്യം എന്നാല്‍ ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള ജനങളുടെ ഭരണമാനെന്നു പഠിപ്പിച്ച  എബ്രഹാം ലിങ്കന്റെയും മാര്‍ടിന്‍ ലൂതരിന്റെയും  ജനാധിപത്യ സ്വപ്നങ്ങളിലെയ്ക്കുള്ള  തിരിച്ചു പോക്കിനാണ് ഇപ്പോള്‍ കളമോരുങ്ങിയിരിക്കുന്നത്.ലോകം മുഴുവനും തങ്ങളുടെ കാല്‍ക്കീഴില്‍ ആണെന്നും, തങ്ങള്‍ക്കു ഇഷ്ടമുള്ള പാവ ഗവന്മേന്റുകളെ സ്ഥാപിക്കാനും  പ്പറേറ്റ് ഭീമന്മാര്‍ക്ക് ആയുധ കച്ചവടം ചെയ്യാനും യുദ്ധങ്ങള്‍ നടത്തുകയും, ജനാധിപത്യ പ്രക്ഷോഭങ്ങളെ തങ്ങള്‍ ആഗ്രഹിക്കുന്ന ദിശയിലേക്കു വഴി തിരിച്ചു വിട്ടു ലാഭം കൊയ്യുകയും ചെയ്തിരുന്ന അമേരികന്‍ സാമ്രജ്യതത്തിനു  ഇപ്പോള്‍ അപ്രതീക്ഷിതമായി കിട്ടിയ ഈ തിരിച്ചടി ചരിത്രത്തിന്റെ ഒരു മധുര പ്രതികാരം കൂടി ആണ്.  

ഈ വാള്‍സ്ട്രീറ്റ് വസന്തത്തില്‍ നിന്നും ഇന്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍  മനസിലാക്കേണ്ട പാഠങ്ങള്‍ എന്തൊക്കെ ആണ്. സേവനം എന്നത് സര്‍കാരുകള്‍ ജനങ്ങള്‍ക്ക്‌ നല്‍കേണ്ട ഔദാര്യമല്ല പകരം ജനങ്ങളുടെ അവകാശമാണ്. ഒരുകാലത്ത് ഗവണ്മെന്റിന്റെ മാത്രം കുത്തക ആയിരുന്ന, പെട്രോളിയം, അടിസ്ഥാനസൌകര്യ വികസനം ( റോഡുകള്‍, പാലങ്ങള്‍ ), വിമാനത്താവളം, ആരോഗ്യം, വിദ്യാഭ്യാസം, മാധ്യമം,ബാങ്കിംഗ്, മുതലായ, ജനങ്ങളെ  നേരിട്ട് ബാധിക്കുന്ന സമസ്ത മേഖലകളും ആഗോളവല്‍കരണത്തിന്റെ മറവില്‍ ഇന്ത്യാ  ഗവന്മേന്റ്റ് കോര്‍പ്പറേറ്റ്കള്‍ക്ക്  മുന്‍പില്‍ തുറന്നുവച്ചു കഴിഞ്ഞു. എന്താണ് ഇതിന്റെ  പ്രത്യാഘാതങ്ങള്‍ ?. പുറമേ നിന്ന് നോക്കുന്ന ഒരാള്‍ക്ക്‌ ആദ്യം ഇതെല്ലം ഗുണപരമായ  മാറ്റങ്ങള്‍ എന്ന് തോന്നാം. ജനങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നു. ഗവണ്മെന്റിന്റെ ഭാരം കുറയുന്നു തുടങ്ങി. എന്നാല്‍ മുതലാളിത്തത്തിന്റെ പ്രത്യയശാസ്ത്രങ്ങളും  ആയി നാം ഈ മാറ്റങ്ങളെ കൂട്ടി വായിച്ചു നോക്കുമ്പോള്‍ ആണ് ഇതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന അപകടം നമുക്ക് മനസിലാകുന്നത്. മുതലാളിത്തത്തിന്റെ ലക്ഷ്യവും മാര്‍ഗവും ഒന്ന് തന്നെ ആണ്.- പരമാവധി  ലാഭം കൊയ്യല്‍. അതിനു വേണ്ടി ഒരു സമൂഹത്തിനു അംഗീകരിക്കാനാവാത്ത വഴികളിലൂടെ സഞ്ചരിക്കുന്നതിനും അവര്‍ക്ക് ഒരു തടസവും ഇല്ല, എന്ന് തന്നെയല്ല അത് നിയന്ത്രിക്കേണ്ട ഗവണ്മെന്റുകള്‍ തന്നെ അവര്‍ക്ക് പരമാവധി ഒത്താശകള്‍  ചെയ്തു കൊടുക്കുന്നു. മുതലാളിത സമ്പത്ത് വ്യവസ്ഥയില്‍ കാര്യക്ഷമതയുടെ അളവുകോല്‍ ആയി നിശയിക്കപ്പെട്ടിട്ടുള്ളത് ലാഭം മാത്രം ആണല്ലോ. അതുകൊണ്ട് പരമാവധി  ലാഭം ഉണ്ടാക്കാന്‍ ഏതു വഴിയും അവര്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്. അതിനാല്‍  ഒരു സോഷ്യലിസ്റ്റ്‌ സമ്പത്ത് വ്യവസ്ടയില്‍ ഉള്ളത് പോലെ ജനങളുടെ ക്ഷേമമോ, സാമൂഹിക  സുരക്ഷയോ ഒന്നും മുതലാളിത സമ്പത്ത് ‍വ്യവസ്ഥയില്‍ പാലിക്കേണ്ട കാര്യം ഇല്ല. ഇത് നോക്കേണ്ട ഗവന്മേന്റ്റ്  ആകട്ടെ ജങ്ങളുടെ സമ്പത്തും ഭൂമിയും വിഭവങ്ങളും  പിടിച്ചെടുത്തു ഇവര്‍ക്ക് മുന്‍പില്‍ കാഴ്ച വയ്ക്കുന്ന ഒരു ഇടനിലക്കാരന്റെ വേഷത്തിലും  ആണ്. അങ്ങനെ 1 % വരുന്ന അതിസമ്പന്നര്‍ വീണ്ടും സമ്പത്ത്  വാരിക്കൂട്ടുകയും, 99 % വരുന്ന സാധാരണക്കാര്‍ സാധാരണക്കാരായി തന്നെ തുടരുകയും ചെയ്യുന്നു. 

നെഹ്രുവിയന്‍ സോഷ്യലിസത്തെ തള്ളിപ്പറഞ്ഞു കൊണ്ട് '90  കളില്‍ മുതലാളിത്തത്തെ പുല്കിയപ്പോള്‍ മന്മോഹനും കൂട്ടരും വാഗ്ദാനം ചെയ്തിരുന്ന സമ്പത്തിന്റെയും വികസനത്തിന്റെയും താഴെത്തട്ടിലെയ്ക്കുള്ള ഒഴുക്ക് 20  വര്‍ഷങ്ങല്ല്ക്കിപുറവും സാധ്യമായിട്ടില്ല. പക്ഷെ അഴിമതിയും വിലക്കയറ്റവും കൊണ്ട് നാം പൊറുതി മുട്ടുകയും ചെയ്യുന്നു. സമീപകാല സംഭവങ്ങള്‍ ഇതിനു ഉദാഹരങ്ങളാണ് . റിലയന്‍സഇന്റെ ആന്ട്രാ പ്രദേശിലെയും ബോംബെ ഹൈ ലെയും എണ്ണക്കിനറുകളില്‍ നിന്ന് അവര്‍ ഉദ്ദേശിച്ച അത്ര എണ്ണ കിട്ടാതെ നഷ്ടമുണ്ടായപ്പോള്‍, ആ നഷ്ടം പെട്രോള്‍ വില വര്ധനവിലൂടെ ജങ്ങളില്‍നിന്നു പിഴിഞ്ഞു  നികതിക്കൊടുത്ത നമ്മുടെ ഗവണ്മെന്റിന്റെ  നടപടിയെ ഹാ കഷ്ടം; എന്നല്ലാതെ എന്ത് പറയാന്‍. അമേരിക്കയില്‍ വാല്‍ സ്ട്രീട്ടിലെത് പോലെ ബോംബയില്‍  ദലാല്‍ സ്ട്രീട്ടിലെ ഓഹാക്കച്ചവടക്കാരുടെ ഓഹരി വിലയുടെ ഗ്രാഫുകളില്‍ കണ്ണും നാട്ടിരിന്നു രാജ്യം ഭരിക്കുന്ന ഒരു ഭരണകൂടത്തിനു ഇതൊക്കയല്ലേ ചെയ്യാന്‍ പറ്റൂ .  ഇപ്പോള്‍ നമ്മള്‍ ഇന്യയില്‍ കാണുന്ന വികസനം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഈ നീര്‍ക്കുമിള, അമേരിക്കയില്‍ സംഭവിച്ചത് പോലെ ഏതു നിമിഷവും പോട്ടിത്തകരാം . അങ്ങിനെ സംഭവിച്ചാല്‍ അതിന്റെ പ്രത്യാഘാതം അതി ഭീകരമായിരിക്കും.
 
സ്വന്തം ജനങ്ങളെക്കള്‍ കോര്‍പ്പറേറ്റ്കളെ സ്നേഹിക്കുകയും, സാധാരണക്കാരന്റെ അടിസ്ഥാന  പ്രശ്നങ്ങളേക്കാള്‍  അവരുടെ ലാഭക്കൊതിക്ക് മുന്ഗണന ‍ കൊടുക്കുകയും ചെയ്യുന്ന  ഭരണാധികാരികള്‍ ഉള്ള നമ്മുടെ നാട്ടില്‍, അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കൊലക്കുറ്റതിനും, സ്ത്രീ പീഡനത്തിനും  ജയിലില്‍ കിടക്കുന്നവരെയും നേതാക്കള്‍ എന്നും മന്ത്രിമാര്‍ എന്നും വിളിക്കേണ്ട ഗതികേട് ഉള്ള നാട്ടില്‍, നമ്മെ ഭരിക്കേണ്ട മന്ത്രിമാരെ വരെ മാധ്യമ ഭീമന്‍മാരും വന്‍കിടക്കാരും നിശ്ചയിച്ചു തരുന്ന നാട്ടില്‍,  പിറന്ന മണ്ണും കിടക്കുന്ന കൂരയും ഭരിക്കുന്നവരുടെ ഒത്താശയോടെ വന്‍കിടക്കാര്‍ വന്നു മാന്തി എടുക്കുമ്പോള്‍, നിസഹായരായി കൈക്കുഞ്ഞുങ്ങളെയും കൊണ്ട്  തെരുവിലെയ്കിറങ്ങേണ്ടി വരുന്ന അമ്മ മാരുടെ ഈ നാട്ടില്‍ ഈ വസന്തത്തിന്റെ വെള്ളിടി മുഴങ്ങുന്ന കാലം അതിവിദൂരമല്ല.

ഒരുഒരു നാടും എന്നേക്കും അവിടുത്തെ ഭരണ വര്‍ഗത്തിന്റെത് മാത്രം ആയിരുന്നിട്ടീല്ല,......ആത്യന്തികമായി അത് ജനങ്ങളുടെതാണ്..........ജനങ്ങള്‍ ഉയിര്തെഴുനെല്‍ക്കുകയും തങ്ങളെ അടിച്ചമാര്തുന്നവരെ പുറം കാലിനു തൊഴിക്കുകയും ചെയ്യുന്ന കാലം വന്നു കഴിഞ്ഞു.........ഇന്യയിലും അമേരിക്കയിലും..ലോകം മുഴുവനും.........അതിന്റെ ഗതിവേഗം തടയാന്‍ ഒരു കോര്‍പ്പറേറ്റ് ഭരണാധികാരിക്കും സാധ്യമല്ല........

Thursday 6 October 2011

ഹസ്സരെയുടെ സമരം ഗാന്ധിമാര്‍ഗം അല്ല എന്ന് വിമര്ശിക്കുന്നവര്‍ക്കു ഒരു മറുപടി..

തന്റെ ഇച്ഛയ്‌ക്കെതിരെ കോണ്‍ഗ്രസ് അധികാരത്തിലേറി അധികം കഴിയും മുമ്പുതന്നെ രാഷ്ട്രപിതാവ് ജനങ്ങളുടെ ഭാവപ്പകര്‍ച്ച തിരിച്ചറിഞ്ഞിരുന്നു. ഗാന്ധിജി അന്നു താക്കീതു നല്‍കി: ''പൊതു ജനങ്ങള്‍ ഒരു വിമര്‍ശന പ്രവണത കാണിക്കുന്നുണ്ട്. അവര്‍ അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ എന്തെങ്കിലും കാരണം ഉണ്ടാവണം. ജനങ്ങളുടെ സ്വഭാവത്തിലുള്ള ഈ മാറ്റത്തെ അവഗണിക്കരുത്. നിലവിലുള്ള പരിതസ്ഥിതിയില്‍ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകാനുള്ള ലക്ഷണം ഇല്ലാതെ വരികയും ദൈനംദിനം പരിതസ്ഥിതി വഷളാകാന്‍ അനുവദിക്കുകയും ചെയ്താല്‍ വരാന്‍പോകുന്ന കൊടുങ്കാറ്റില്‍നിന്ന് രക്ഷപ്പെടാന്‍ പ്രയാസമാകും. മാത്രമല്ല അത് അസാധ്യമാകുകതന്നെ ചെയ്യും.''
അതിശക്തമായ ആ ഒരു കൊടുങ്കാറ്റിനുമുമ്പിലാണ് ഇപ്പോള്‍ നമ്മുടെ രാജ്യം. രണ്ടാം സ്വാതന്ത്ര്യസമരമെന്നും ജനാധിപത്യമെന്നും അഹിംസയുടെ മാര്‍ഗമെന്നും മുദ്രാവാക്യം മുഴങ്ങുന്നത് 120 കോടി ജനങ്ങളില്‍നിന്നുതന്നെയാണ്.

Wednesday 5 October 2011

മാധ്യമ ഭീകരത

ഇന്ന് മലയാളത്തില്‍ രണ്ടു തരാം മാധ്യമ ശൈലികളാണ് ഉള്ളത്. ഒന്ന് ഏതെങ്കിലും പാര്ടിഉടെയോ, മതത്തിന്റെയോ, സമുദായത്തിന്റെയോ പാദസേവ നടത്തുന്നവര്‍, രണ്ട് തങ്ങളുടെ മാധ്യമത്തിന്റെ പ്രചാരം കൂട്ടാന്‍ വേണ്ടി സത്യങ്ങളെ വളച്ചൊടിക്കുകയും, നുണകളെ സത്യങ്ങളാക്കുകയും, അര്‍ദ്ധ സത്യങ്ങളെ പരമ സത്യങ്ങളാക്കുകയും ചെയ്യുന്ന കപട ആദര്‍ശവാതികള്‍. മനോരമയും, മറ്റു മഞ്ഞപ്പത്രങ്ങളും ഇതില്‍ ആദ്യത്തെ ഇനത്തിലും,ഏഷ്യാനെറ്റ്‌ , റിപ്പോര്‍ട്ടര്‍ മുതലായവ രണ്ടാമത്തെ ഇനത്തിലും പെടും.. ഈ കോലാഹലങ്ങള്‍ക്കിടയില്‍, സത്യമാറിയാനുള്ള മലയാളിയുടെ അവകാശം ഹനിക്കപ്പെടുന്നു.
ഒരു സമൂഹത്തില്‍ മാധ്യമങ്ങള്‍ വഹിക്കേണ്ട പങ്കിനും അപ്പുറം, ഒരു വിചാരണ കോടതിയായോ, വിധികല്പ്പിക്കുന്ന, ന്യായധിപനായോ, ഇവര്‍ മാറുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്. ഒരു ജനാടിപത്യ സമൂഹത്തിന്റെ ആരോഗ്യപരമായ നിലനില്‍പ്പിനു അതിലെ എല്ലാ ഖടകങ്ങളുടെയും, അതായതു ജനങ്ങള്‍, എക്സിക്യൂട്ടീവ്, നിയമവ്യവസ്ട, മാധ്യമങ്ങള്‍- എന്നിവയുടെ പരസ്പര പൂരകങ്ങളായ പ്രവര്‍ത്തനം ആവശ്യമാണ്. ഒന്ന് മറ്റൊന്നിന്റെ റോള് ഈട്ടെടുക്കുമ്പോള്‍ അത് ആശസ്യമാല്ലതായിതീരുകയും, അത് മറ്റു ഖടകങ്ങലുമായുള്ള സംഗര്ഷത്തിനു കാരണമാവുകയും ചെയ്യുന്നു.അതിനാല്‍ത്തന്നെ ജനാധിപത്യത്തിന്റെ നിലനില്പിന് മാധ്യമങ്ങളുടെ നിതാന്ത ജാഗ്രതയോടൊപ്പം തന്നെ, മാധ്യമങ്ങളുടെ സംയമാനപൂര്നമായ പ്രവര്‍ത്തനവും അനിവാര്യമായിതീരുന്നു.

.......

ശര്‍മ്മിളയുടെ കവിതകളില്‍ നിന്ന് ചില ഭാഗങ്ങള്‍ ഇതാ.

സൗത്ത് ഏഷ്യന്‍ പീപ്പിള്‍സ് ഫോറം എന്ന സന്നദ്ധ സംഘടനയുടെ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് പരിഭാഷയെ അടിസ്ഥാനമാക്കിയാണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.
എന്റെ പാദങ്ങളെ ചങ്ങലയില്‍ നിന്നു സ്വതന്ത്രമാക്കുക
മുള്ളുകൊണ്ടുള്ള വളകള്‍ പോലെ
കുടുസ്സു മുറിയ്ക്കുള്ളില്‍ ഞാന്‍ തളച്ചിടപ്പെട്ടിരിക്കുന്നു
ഞാന്‍ ചെയ്ത കുറ്റം
ഒരു പക്ഷിയായി അവതരിച്ചു എന്നതു മാത്രം
തടവറയുടെ ഇരുളടഞ്ഞ മുറിക്കുള്ളില്‍
പലവിധ ശബ്ദങ്ങള്‍ മുഴങ്ങുന്നു
പക്ഷികളുടെ നാദം പോലെയല്ല
ആഹ്ലാദം നിറഞ്ഞ ഒരു പൊട്ടിച്ചിരിയല്ല
ഒരു താരാട്ടുപാട്ടല്ല
്അമ്മയുടെ മാറില്‍ നിന്ന് പറിച്ചുമാറ്റപ്പെട്ട ഒരു കുഞ്ഞ്
ഒരു അമ്മയുടെ വിലാപം
പ്രിയനെ പിരിയേണ്ടി വന്ന പെണ്ണ്
വിധവയുടെ വേദന നിറഞ്ഞ കരച്ചില്‍
പട്ടാളക്കാരന്റെ കയ്യില്‍ നിന്നു മുളപൊട്ടുന്ന ഒരു വിലാപം
--------------
മനുഷ്യ ജീവന്‍ വിലമതിക്കാനാവാത്തതാണ്
അത് അന്ത്യത്തിലേക്കെത്തും മുമ്പെ
ഞാന്‍ ഇരുളിലെ വെളിച്ചമാകട്ടെ
അമൃത് വിതയ്ക്കപ്പെടും
അമരത്വത്തിന്റെ വൃക്ഷം നടും
------------------------
തടവറയുടെ വാതിലുകള്‍ മലര്‍ക്കെ തുറക്കട്ടെ
ഞാന്‍ മറ്റൊരു പാതയിലൂടെ ചരിക്കില്ല
മുള്ളുകൊണ്ടുള്ള വിലങ്ങുകള്‍ നീക്കുക
എന്റെ പേരില്‍ കുറ്റം ചുമത്തപ്പെടാതിരിക്കട്ടെ
ഒരു പക്ഷിയുടെ ജന്മം സ്വീകരിച്ചതിന്.

നമുക്ക് കണ്ണുകള്‍ തുറക്കാം, കാണാന്‍ ...

ഒരു സമൂഹത്തിന്റെ ന്യായങ്ങളും സത്യങ്ങളും എപ്പോളും അതില്‍ അധികാരം ഉള്ളവരുടെതാണ്. .അപ്പോള്‍ അധികാരം ഇല്ലാത്തവരുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശങ്ങളും പ്രത്യയശാസ്ത്രങ്ങളും ചവിട്ടി അരയ്ക്കപ്പെടുകയും അവരുടെ ജീവിക്കാനുള്ള അവകാശം പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. തന്നെയുമല്ല, അവര്‍ക്കുവേണ്ടി ശബ്ദമുയര്തുന്നവര്‍ തീവ്രവാദികാലോ , നിയമനിഷേടകാരോ ആയി മുദ്രകുത്തപ്പെടുകയും, അധികാരവര്‍ഗതിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാം വേണ്ടി, നിയമത്തിന്റെയും ജനാധിപത്യത്തിന്റെയും എല്ലാ മര്യാദകളും മറികടന്നു അവര്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ് ഡോ. ബിനായക് സെന്‍. ഇതുപോലെത്തന്നെ നീതിക്കുവേണ്ടി നിലവിളിക്കുന്ന ഒരു ജനതയുടെ ജീവിക്കുന്ന രക്ത സാക്ഷിയാണ് ഇറോം ഷര്‍മിള എന്നാ മണിപ്പൂര്‍കാരി. തനിക്കുവേണ്ടിയല്ലാതെ, താന്‍ ജീവിക്കുന്ന സമൂഹത്തിനുവേണ്ടി , പത്തുവര്‍ഷമായി നിരാഹാരം കിടക്കുകയും, വിചാരണ കൂടാതെ പോലീസെ കസ്ടടിയില്‍ ആയിരിക്കുകയും ചെയ്യുന്ന ആ ധീരവനിത, ജനാതിപത്യ ഇന്ത്യുടെ ജിര്‍ണതയുടെ ഒരു പ്രതീകമാണ്. ഇവര്‍ നിരാഹാരം കിടക്കുന്നത് ഭരണതിനുവേണ്ടിയല്ല, വികസനത്തിന്‌ വേണ്ടിയല്ല പാര്‍പ്പിടത്തിന് വേണ്ടിയല്ല, കുത്തകള്‍ക്ക്‌ എതിരയുമല്ല, ഒരു ജനതയുടെ 'ജീവിക്കുക' എന്നുള്ള അടിസ്താനപരമായ ആവശ്യത്തിനു വേണ്ടി.

ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ട് (അഎടജഅ) പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ശര്‍മ്മിളയുടെ സമരം. സംശയം തോന്നുന്നവരെയെല്ലാം വെടിവച്ചു കൊല്ലാന്‍ സൈന്യത്തിന് അധികാരം നല്‍കുന്ന ഈ നിയമം കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപകമായ പരാതി ഉയര്‍ന്നിട്ടുണ്ട്. പതിറ്റാണ്ടുകള്‍ നീണ്ട വിഘടന വാദ പ്രക്ഷോഭങ്ങള്‍ തകര്‍ത്തെറിഞ്ഞൊരു നാടാണ് മണിപ്പൂര്‍. 40-ല്‍ അധികം വിഘടന വാദ സംഘടനകള്‍ അവിടെ പ്രവര്‍ത്തിക്കുന്നു. ഇതില്‍ പലതും കേവലം ക്രിമിനല്‍ സംഘങ്ങള്‍ മാത്രമാണ് താനും. എന്നാല്‍, ഇവരെ നേരിടാനെന്ന പേരില്‍ സൈന്യം സാധാരണ ജനങ്ങള്‍ക്കു നേരെ നടത്തുന്ന അതിക്രമങ്ങളും മണിപ്പൂരിനെ പ്രശ്‌നഭരിതമാക്കുന്നു. സൈനിക അധികാരികള്‍ക്ക് ഏതു നിരപരതിയെ വേണമെങ്കിലും വീട്ടില്‍ നിന്നോ തെരുവില്‍ നിന്നോ പിടിച്ചുകൊണ്ടു പോകാം, വേദി വച്ച് കൊല്ലാം. നേരമിരുട്ടിയാല്‍ വീടിനു പുറത്തിറങ്ങാന്‍ പോലും ധൈര്യമില്ലാതെ കഴിയുന്ന ജനങ്ങള്‍ ആണ് ഇവിടെ ഉള്ളത്.

മാലോം എന്ന ഗ്രാമത്തില്‍ ബസ് കാത്തു നിന്നിരുന്ന 10 മനുഷ്യരെ അര്‍ധസൈനിക വിഭാഗക്കാര്‍ വെടിവച്ചു കൊന്നതോടെയാണ് ശര്‍മ്മിള തന്റെ സമരം തുടങ്ങിയത്. 2000 നവംബര്‍ 2-ന് ആയിരുന്നു സംഭവം. തലേദിവസം ഒരു അര്‍ധസൈനിക സംഘത്തിനു നേരെ തീവ്രവാദികള്‍ ബോംബാക്രമണം നടത്തിയതിന്റെ പേരിലായിരുന്നു ഈ ആക്രമണം. മരിച്ചവരില്‍ ധീരതയ്്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ 18 വയസ്സുകാരന്‍ സിനം ചന്ദ്രമണിയുമുണ്ടായിരുന്നു. പിറ്റേന്ന് ചിതറി കിടക്കുന്ന ശവശരീരങ്ങളുടെ ചിത്രങ്ങള്‍ പത്രങ്ങളില്‍ കണ്ട് ശര്‍മ്മിള അസ്വസ്ഥയായി. 'സമാധാനത്തിന്റെ ഉറവിടം എവിടെയാണ്, എന്തായിരിക്കും അവസാനം', അന്നു രാത്രി ശര്‍മ്മിള തന്റെ എഴുത്തുപുസ്തകത്തില്‍ കുറിച്ചിട്ടു. മാലോം കൂട്ടക്കൊല എന്നറിയപ്പെട്ട സംഭവത്തിന്റെ രണ്ടാം ദിവസം ശര്‍മ്മിള തന്റെ സമരം ആരംഭിച്ചു. അന്നു കേവലം 28 വയസ്സു മാത്രം. മൂന്നാം ദിവസം പോലീസ് ശര്‍മ്മിളയെ അറസ്റ്റു ചെയ്തു. പിന്നീടിന്നു വരെ അറസ്റ്റുകളുടെ തുടര്‍ക്കഥ.

ശര്മിലയുടെ സമരത്തെ കണ്ടില്ലെന്നു നടിക്കുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കുക. ഒരുദിവസം പുറത്തുപോയ നമ്മുടെ അച്ഛനെയോ അമ്മയെയോ സഹോദരനോ പട്ടാളക്കാര്‍ പിടിച്ചു എന്നറിയുന്നു. പിന്നെ അവരെക്കുറിച്ച് യാതൊരു വിവരവുമില്ല. പരതിപെടാന്‍ നമുക്ക് ഒരു സ്ടലവുമില്ല. എന്തൊരു ഭയാനകമായ സ്ഥിതി ആയിരിക്കും ഇത്. ഇതാണ് മണിപ്പൂര്‍.

രാജ്യസ്നേഹതിന്റെയും ധെശീയതെയുടെയും പേരില്‍, നാം ഈ ക്രുരതക്കുനെര, നമ്മുടെ കണ്ണുകള്‍ അടച്ചു, കാതുകള്‍ പൊതി, കൈകള്‍ കെട്ടി നിലക്കണോ. നിങ്ങള്‍ പറയൂ???

വിപ്ലവം ജയിക്കട്ടെ

എന്റെ നാവു നിങ്ങള്‍ അരിഞ്ഞെടുതാല്‍
കാഴ്ചകളിലൂടെ ഞാന്‍ വിളിച്ചു പറയും
""വിപ്ലവം ജയിക്കട്ടെ ""

കണ്ണുകള്‍ നിങ്ങള്‍ അടിച്ചുടച്ചാല്‍
... കാതുകള്‍ നിങ്ങള്‍ കടിച്ചു പറിച്ചാല്‍
എന്റെ തലച്ചോറും കയ്യും
ഭൂമിയില്‍ ബാക്കിയുണ്ടാകും
അസ്ഥികലോരോന്നും ഞെരിഞ്ഞുടച്ചാല്‍
വാര്‍ന്നൊഴുകുന്ന ഓരോ തുള്ളി രക്തവും
നില്‍ക്കാന്‍ പോകുന്ന നെഞ്ഞിടിപ്പും നിലവിളിച്ചു പറയും
"""വിപ്ലവം ജയിക്കട്ടെ """

ഒടുവില്‍ വെടിയുണ്ട തകര്‍ത്ത എന്റെ നെഞ്ഞിന്കൂടവും ശരീരവും
നിങ്ങള്‍ ചുട്ടു ചാംബലാക്കുകയാനെങ്കില്‍
തീ നാലങ്ങളിലൂടെ പൂര്‍വ്വോജ്വലമായി ഞാന്‍ തിരിച്ചു വരും
മറവു ചെയ്യുന്നത് മണ്ണിലാനെങ്കില്‍ വേരുകളിലൂടെ പുനര്‍ജനിച്ചു
കാറ്റിലൂടെ ഞാനതിന്റെ തനിയാവര്തനമാകും
കൊന്നെരിയുന്നത് കടലില്‍ ആണെങ്കില്‍
ഒടുങ്ങാത്ത തിരകളിലൂടെ
തീരാത്ത തീരങ്ങളിലൂടെ
ഞാനതിന്റെ അലറ്ച്ചയാവും
പാറക്കെട്ടുകളില്‍ പൊട്ടിച്ചിതറി
അലമുറയിട്ടു ആക്രോശിക്കും
വിപ്ലവം ജയിക്കട്ടെ
വിപ്ലവം ജയിക്കട്ടെ