Monday 2 September 2013

ഐ എസ് ആര്‍ ഒ കള്ളക്കേസ് രാജ്യദ്രോഹമാകുന്നത് ഇങ്ങനെയൊക്കെയാണ്

1992 ല്‍ ഇന്ത്യയും റഷ്യയുമായി ക്രയോജനിക് വികസിപ്പിക്കുന്നതിനുള്ള സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യുന്നതിനുള്ള 235 കോടി രൂപയുടെ ഒരു കരാറില്‍ ഒപ്പിട്ടു. അന്ന് അമേരിക്കയും ഫ്രാന്‍സും അതിലും കൂടിയ തുകയ്ക്ക് ഇന്ത്യയുമായി ഇതേ കരാര്‍ ഉറപ്പികാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. അമേരിക്ക 950 കോടിക്കും, ഫ്രാന്‍സ് 650 കോടിക്കും. പക്ഷെ റഷ്യ കുറഞ്ഞതുകയ്ക്ക് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടതുമൂലം അമേരിക്കയ്ക്കും ഫ്രാന്‍സിനും ആ കച്ചവടം നഷ്ടമായി. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ്‌ ബുഷ്‌ സീനിയര്‍, റഷ്യന്‍ പ്രസിഡണ്ട്‌ യെല്‍സിന് എഴുതിയ ഭീഷണിക്കത്തില്‍, ഈ കരാര്‍ റദാക്കണമെന്നും ഇല്ലെങ്കില്‍ രാജ്യത്തെ കരിമ്പട്ടികയില്‍ പെടുത്തും എന്നും ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ ഭയന്ന റഷ്യന്‍ ഭരണകൂടം ആ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാന്‍ വിസമ്മതിച്ചു. ഈ അവസ്ഥയിലാണ് ഇന്ത്യ സ്വന്തമായി ക്രെയോജനിക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ദൌത്യത്തിലെ ആദ്യപടിയും ഏറ്റവും സുപ്രധാനമായ കാര്യവുമായിരുന്നു അത്.
നമ്പി നാരായണന്‍ എന്ന ഐ എസ് ആര്‍ ഒ യിലെ ഏറ്റവും സമര്‍ഥനായ ശാസ്ത്രജ്ഞനായിരുന്നു അതിന്റെ ചുമതല. 1991 ലാണ് ഈ പ്രോജക്റ്റ് തുടങ്ങുന്നത്. ഇന്ത്യയെ ബഹിരാകാശ ഗവേഷണ രംഗത്തെ എലൈറ്റ് ഗ്രൂപ്പ് എന്നറിയപ്പെടുന്ന രാജ്യങ്ങളുടെ നിരയിലെയ്ക്കുയര്‍ത്താന്‍ പര്യാപ്തമായ ഈ പ്രൊജക്ടിനെ മറ്റു രാജ്യങ്ങള്‍ അസൂയയോടെയാണ് നോക്കിക്കണ്ടിരുന്നത്
ഇനി പറയാന്‍ പോകുന്നത് എല്ലാവര്ക്കും അറിയാവുന്ന കുറച്ചു ചരിത്രമാണ്. ഈ പോജക്ടിന്റെ ഡയറക്ടരായിരുന്ന ഡോ നമ്പി നാരായനണനെ 1994 ല്‍, അന്ന് വരെ വികസിപ്പിചെടുത്തിട്ടിലായിരുന്ന, ക്രയോജനിക് സാങ്കേതിക വിദ്യ മാളിക്കാരായ രണ്ടു ചാര വനിതകള്‍ക്ക് വിറ്റു എന്ന കള്ളക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അതോടെ ആ പ്രോജക്റ്റ് അവസാനിച്ചു. ഇന്ത്യയുടെ ബഹിരാകാശമോഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമായി. ആ കേസ് ഇല്ലായിരുന്നു എങ്കില്‍, രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍, നമുക്ക് ലഭിക്കുമായിരുന്ന ഒരു സാങ്കേതിക വിദ്യ, അതുമൂലം ഭാരതത്തിന്‌ അന്താരാഷ്‌ട്ര തലത്തില്‍ ലഭിക്കുമായിരുന്ന സ്ഥാനം, അധികാരം, എല്ലാം അവസാനിച്ചു. അതായത്, ഈ കേസുമൂലം, ഇത് മെനഞ്ഞെടുത്തവര്‍ എന്തൊക്കെ ആഗ്രഹിച്ചോ അതെല്ലാം നടന്നു. അപ്പോള്‍ ഇതൊക്കെയായിരുന്നു, ഈ കള്ളക്കേസ് നിര്മിക്കപ്പെട്ടതിനു പിറകിലുള്ള ഉദേശ്യങ്ങള്‍ എന്നത് പകല്‍ പോലെ വ്യക്തം.അപ്പോള്‍ എങ്ങനെ നമുക്ക് പറയാന്‍ കഴിയും, ഈ കേസ് അന്നത്തെ കൊണ്ഗ്രെസ്സിലെ ചില നേതാക്കളും, മാധ്യമ സിന്‍ഡിക്കെറ്റും ചേര്‍ന്ന് ആളിക്കത്തിച്ചതിനു പിന്നിലെ ഉദ്യേശ്യം കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് വഴക്ക് മാത്രമായിരുന്നു എന്ന്. എങ്ങനെ ആ ഒരു വീക്ഷണകോണിലൂടെ മാത്രം ഈ കേസ് നമുക്ക് പരിഗണിക്കാന്‍ പറ്റും. ഇത് ഒരു രാജ്യദ്രോഹ പ്രവര്‍ത്തിയാണ്. മുംബൈ ഭീകരാക്രമാനത്തിലെ അജ്മല്‍ കസബോ, അല്ലെങ്കില്‍ പാരലമെന്റ്റ് ആക്രമണത്തിലെ അഫ്സല്‍ ഗുരുവോ ചെയ്തത് പോലെ തന്നെയുള്ള ഒരു രാജ്യദ്രോഹം. രാജ്യത്തിന്‌ എതിരെയുള്ള യുദ്ധം …
സി ഐ ഐ എന്ന അമേരിക്കന്‍ ചാര സംഘടനയാണ് ഈ കള്ളക്കേസ് ഉണ്ടാക്കിയതിനു പിന്നില്‍ എന്നും, കേരളപോലിസിലെ ചിലരും, ഐ ബി യിലെ ചിലരും മലയാള മാധ്യമലോകവും അവരുടെ പിണിയാളുകളായാണ് പ്രവര്‍ത്തിച്ചത് എന്നും ചില ആരോപണങ്ങള്‍ ഇതോടകം നമ്മള്‍ കേട്ടതാണ്. ഈ ചാരക്കേസ് മൂലം കേരളത്തില്‍ ഏറ്റവും ഗുണമുണ്ടായ മറ്റൊരു കൂട്ടര്‍, അന്നത്തെ മുഖ്യമന്ത്രി കരുണാകരനെ രാജിവയ്പ്പിച്ച എ ഗ്രൂപ്പ് കൊണ്ഗ്രെസ്സും, മുഖ്യമന്ത്രി ആയ ആന്റണിയുമാണ്. അപ്പോള്‍, ഇത്രയും വലിയ ഒരു രാജ്യദ്രോഹ കുറ്റത്തില്‍ എന്താണ് ഇവരുടെ ഒക്കെ പങ്ക് ?
ആന്റണി ഇന്ന് രാജ്യത്തിനെ പ്രതിരോധ മന്ത്രി കൂടിയാണ് എന്നോര്‍ക്കുമ്പോള്‍ ഇത് വീണ്ടും ഗുരുതരമാകുന്നു. ഈ കേസില്‍, ആന്റണിക്ക് പങ്കില്ല എന്ന് ഉമ്മന്‍ചാണ്ടിയും, ഉമ്മന്‍ ചാണ്ടിക്ക് പങ്കില്ല എന്ന് മനോരമയും പരസ്പരം പറഞ്ഞാല്‍, തീരുന്നതാണോ ഇവരുടെയൊക്കെ പങ്ക്. അല്ലെങ്കില്‍ ചാരക്കേസ് ചാരം മൂടി എന്ന് ഹസണോ, ചെന്നിത്തലയോ വാര്‍ത്താ സമ്മേളനം വിളിച്ചു കൂട്ടി പറഞ്ഞാല്‍ തീരുന്നതാണോ ഇത്ര ഗുരുതരമായ ഒരു രാജ്യദ്രോഹ കേസ്. അങ്ങിനെയെങ്കില്‍ ആര്‍ക്കും നമ്മുടെ രാജ്യത്തിഎതിരെ എന്തും ചെയ്തിട്ട് നാളെ പത്ര സമ്മേളനം വിളിച്ചു കൂട്ടി ഈ കേസില്‍ ഞങ്ങള്‍ക്ക് പങ്കില്ല, ഇതിവിടെ അവസാനിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ !!!നമ്മുടെ രാജ്യത്തിന്റെ ശാസ്ത്ര പുരോഗതിയെ തകര്‍ക്കാന്‍ വിദേശ ശക്തികളും, അവരുടെ പണം പറ്റിയ മലയാള മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും ( സിന്‍ഡികേറ്റ്) കൂടി ചെയ്ത ഒരു വലിയ രാജ്യദ്രോഹകുറ്റം ഇങ്ങനെ കൊണ്ഗ്രെസ്സിലെ ഗ്രൂപ്പ് തര്‍ക്കത്തിന്റെ ഉപോല്‍പ്പന്നം മാത്രമായി തള്ളിക്കളയാനും, നിസാര വല്ക്കരിക്കാനും പാടില്ല. അങ്ങനെ ചെയ്‌താല്‍ അത് നമ്മള്‍ നമ്മുടെ രാജ്യത്തോടും, നമ്പി നാരായണന്‍ എന്ന മഹാ ശാസ്ത്രജ്ഞാനോടും ചെയ്യുന്ന വലിയ ഒരു അപരാധമാകും…
ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച രാജ്യ വിരുദ്ധ ശകതികളെയും, അവര്‍ക്ക് സഹായം നല്‍കിയ മാധ്യമങ്ങളെയും, അവരുടെ പണം പറ്റിയ രാഷ്ട്രീയക്കാരെയും ( ഇന്ന് കേരള ഭരണത്തിന്റെ തലപ്പത്തിരിക്കുനവര്‍ ഉള്‍പ്പെടെ ) നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനായിരിക്കണം നമ്മള്‍ പരിശ്രമിക്കേണ്ടത്. ഈ രാജ്യദ്രോഹം കൊണ്ഗ്രെസ്സിനകത്തെ വെറുമൊരു ഗ്രൂപ്പുപോര് മാത്രമായി ഒതുങ്ങാന്‍ പാടില്ല … അന്തസും രാജ്യസ്നേഹവും, ആത്മാഭിമാനവുമുള്ള ഓരോ ഭാരതീയനും, ഐ എസ് ആര്‍ ഓ യെ തകര്‍ക്കാന്‍ ശ്രമിച്ച, നമ്പി നാരായണന്‍ എന്ന മഹാനെ ഒറ്റു കൊടുത്ത നാടിനെ വിദേശ ശക്തികള്‍ക്കു വില്‍ക്കാന്‍ ശ്രമിച്ച ശക്തികളെ തിരിച്ചറിയണം.
ചില ലിങ്കുകള്‍
(http://en.wikipedia.org/wiki/Nambi_Narayanan
http://timesofindia.indiatimes.com/home/stoi/special-report/The-scientist-who-wasnt-a-spy/articleshow/16511623.cms?
http://www.thaindian.com/newsportal/sci-tech/unsung-hero-of-moon-mission-is-sad-but-forgiving_100226418.html


Read & Share on Ur Facebook Profile: http://boolokam.com/archives/69763#ixzz2didiCEqj

നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളോ ?

നിങ്ങള്‍ എങ്ങനെ ചിന്തിക്കണം, എന്ത് ചിന്തിക്കണം എന്ന് തീരുമാനിക്കുന്നത് നിങ്ങളാണോ ?? ഒരിക്കലുമല്ല!!! പിന്നെ ആരാണ് നിങ്ങളുടെ ചിന്തയുടെ ഉടമസ്ഥര്‍ ??
എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക.സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നില്ല. ഇവിടെ സത്യം ഇങ്ങനെ ആയിപ്പോയി എന്നെ ഉള്ളൂ.
കഴിഞ്ഞ ആഴ്ച അയര്‍ലണ്ടില്‍ സവിത എന്ന ഒരു ഇന്ത്യക്കാരി മരണപ്പെട്ടു. ആഗോള മാധ്യമങ്ങള്‍, പ്രത്യേകിച്ച് സി എന്‍ എന്‍, ബി ബി സി പോലുള്ള ഇംഗ്ലീഷ് അമേരിക്കന്‍ മാധ്യമങ്ങള്‍ ആ മരണം ആഘോഷമായി കൊണ്ടാടി. അതിന്റെ ചുവടുപിടിച്ചു നമ്മുടെ മാധ്യമങ്ങളും. ഡോക്ടര്‍മാര്‍ അയര്‍ലണ്ടിലെ നിയമത്തിന്റെ ഗര്‍ഭചിദ്രം നിഷേധിച്ചതുകൊണ്ടാണ് അവര്‍ മരണപ്പെട്ടത് എന്നാണ് വാര്‍ത്ത. ലോകം മുഴുവനും ഉള്ള മനുഷ്യസ്നേഹികള്‍, കത്തോലിക്കാ സഭയുടെയും അയര്‍ലണ്ടിന്റെയും നിയമത്തെ രൂക്ഷമായി വിമര്‍ശിച്ചു, നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വാചാലരായി. നമ്മള്‍ മലയാളികളും അതേറ്റ് പാടി. നിയമങ്ങള്‍ തിരുത്തിയെഴുതെണ്ടതിനെക്കുറിച്ചും അബോര്‍ഷന്റെ മഹത്വത്തെക്കുറിച്ചും അവര്‍ അമേരിക്കന്‍ ഇന്ഗ്ലിഷ് മാധ്യമങ്ങളില്‍ എഴുതിപ്പിടിപച്ചതെല്ലാം നമ്മളും വിളിച്ചു പറഞ്ഞു.
എന്നാല്‍ ആരെങ്കിലും ഒരു നിമിഷം ചിന്തിച്ചോ സത്യത്തില്‍ അബോര്‍ഷനെക്കുറിച്ചു ഈ നിയമങ്ങളില്‍ എന്താണ് പറയുനത് എന്ന് ? എന്തിനാണ് ഒരു ഇന്ത്യക്കാരിയുടെ ജീവനെക്കുറിച്ചു ഈ മാധ്യമങ്ങള്‍ ഇത്ര വാചാലമാകുന്നത് എന്ത് ? ഇസ്രെയെലിന്റെ പലസ്തീനിലെ ക്രൂരതകളും അമേരിക്കയുടെ ഇറാക്കിലെയും അഫ്ഗാനിലെയും മനുഷ്യക്കുരുതികളും പരസ്യമായി ന്യായീകരിച്ച സി എന്‍ എനും ബി ബി സിയും പോലുള്ള ഈ പത്രങ്ങള്‍ എന്തിനാണ് ഇപ്പോള്‍ ഒരു ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ ഇത്ര താല്പര്യമെടുക്കുന്നത് എന്ന് ?
അബോര്‍ഷന്‍ എന്ന ക്രൂരതയ്ക്കെതിരെ ഏറ്റവും ശക്തമായ നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ കാനന്‍ നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട് , അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം, മറ്റൊരു മാര്‍ഗവുമില്ലെങ്കില്‍, ഗര്‍ഭസ്ഥ ശിശുവിനെ അമ്മയുടെ അനുമതിയോടെ അബോര്‍ട്ട് ചെയ്യാം എന്ന്. അയര്‍ലണ്ടിലെ ഭരണഘടനാ പ്രകാരം അമ്മയുടെ ജീവന് ഭീഷണിയാകുന്ന പക്ഷം അബോര്‍ഷന്‍ അനുവദനീയമാണെന്ന് 1992 ല്‍ അവിടുത്തെ സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. അത് പോലെ തന്നെ അവിടുത്തെ ഡോക്ടര്‍മാര്‍ക്കുള്ള എത്തിക്സ് ഗൈഡിലും ഈ കാര്യം വ്യക്തമായി പറയുന്നു.
In current obstetrical practice, rare complications can arise where therapeutic intervention (including termination of a pregnancy) is required at a stage when, due to extreme immaturity of the baby, there may be little or no hope of the baby surviving. In these exceptional circumstances, it may be necessary to intervene to terminate the pregnancy to protect the life of the mother, while making every effort to preserve the life of the baby.’ —Section 21.4 of Ireland’s Guide to Professional Conduct and Ethics for Registered Medical Practitioners
ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ഈ വിമര്‍ശകര്‍ക്ക് വേണ്ടത് ഈ നിയമങ്ങളില്‍ ഉള്ള മാറ്റമല്ല, സഭ നിയമങ്ങളും അയര്‍ലണ്ടിലെ നിയമവും മുറുക്കെ പിടിച്ചിരിക്കുന്ന അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളുടെ നിരോധനവും അടക്കമുള്ള നിയമങ്ങള്‍ ഇല്ലതാക്കലാണ്. എന്തിനു വേണ്ടി ?? ഇന്ന് ലോകത്ത് നടക്കുന്ന വ്യാപാരത്തിറെ വല്യ ഒരു പങ്കു ഇത്തരം കൃത്രിമ ജനന നിയന്ത്രണ ഉപകരണങ്ങളുടെയും ഗര്‍ഭ നിരോധന ഉപകരണങ്ങളുടെയുമാണ്. അമേരിക്കയിലെയും ബ്രിട്ടനിലെയും ചില യൂറോപ്യന്‍ രാജ്യങ്ങളിലെയും ഭരണകൂടങ്ങളെ സ്വാധീനിക്കാന്‍ അവര്‍ക്കായി. അതുകൊണ്ട് തന്നെ ഈ കാര്യങ്ങള്‍ അബോര്‍ഷനും കൃത്രിമ ഗര്‍ഭ നിരോധന മാര്‍ഗങ്ങളും ഒട്ടു മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും ഇന്ന് നിയമവിധേയമാണ്. (ഇപ്പോള്‍ അതിനു വേണ്ടി ഏറ്റവും ശകതമായി വാദിക്കുന്നത് ബി ബി സി, സി എന്‍ എന്‍ പോലുള്ള ബ്രിട്ടീഷ് അമേരിക്കന്‍ മാധ്യമങ്ങളാണ്.) പക്ഷെ ഇതിനെതിരെ ശക്തമായി നിലപാടെടുക്കുന്ന കത്തോലിക്കാ സഭയുടെ നിയമങ്ങള്‍ ഇവരുടെ കച്ചവടത്തിന് തടസമാണ്. അതുകൊണ്ട് തന്നെ ഏതു വിധേനയും ഈ നിയമങ്ങള്‍ ഇല്ലാതാക്കാനും, അതിനെതിരെ വാദിക്കാനും അവര്‍ സര്‍വ ശക്തിയും പ്രയോഗിക്കും. ഇപ്പോള്‍ സവിത എന്ന ഇന്ത്യന്‍ യുവതിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്ന നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍, സത്യമെന്തെന്ന് അറിയുന്നതിനു മുന്‍പ് തന്നെ അവരുടെ കച്ചവട താല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഉപകരണമാക്കിയിരിക്കുകയാണ് മാധ്യമങ്ങളിലൂടെ . ( ഈ കാര്യത്തില്‍ സത്യം അറിയാന്‍ അവിടുത്തെ സര്‍ക്കാര്‍ ഒരു കമ്മീഷനെ നിയമിച്ചിട്ടെ ഉള്ളൂ ) ജീവന് വേണ്ടി വാദിക്കുന്നു എന്ന വ്യാജേന അവര്‍ യഥാര്‍ഥത്തില്‍ കൊലപാതകത്തിന് വേണ്ടിയാണ് വാദിക്കുന്നത്. നിങ്ങള്‍ അറിയാതെ നിങ്ങളെക്കൊണ്ട് വാദിപ്പിക്കുന്നത്. അതാണ്‌ ഞാന്‍ ആദ്യം ചോദിച്ചത് നിങ്ങളുടെ ചിന്തകളുടെ ഉടമസ്ഥര്‍ നിങ്ങളാണോ ??? നിങ്ങളുടെ പ്രതിഷേധങ്ങള്‍ ശരിക്കും ആരെയാണ് സഹായിക്കുന്നത് ??
മാധ്യമങ്ങളും ലാഭക്കൊതി മാത്രം ലക്‌ഷ്യം വയ്ക്കുന്ന കുത്തകകളും ഒന്നിക്കുന്നതോടെ, നമ്മുടെ ചിന്തകള്‍ പോലും നമ്മുടെതലാതായി മാറുന്നതിനും, അറിയാതെ തന്നെ നമ്മള്‍ അവര്‍ക്കുവേണ്ടി, അവരുടെ ലാഭാകൊതിയെ സഹായിക്കാന്‍ വേണ്ടി ചിന്തികുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ ഒരു ചെറിയ ഉദാഹരണം മാത്രമാണ് ഈ സംഭവം.
ഞാന്‍ വീണ്ടും പറയുന്നു എന്റെ ഈ വാദങ്ങള്‍, അംഗമായിരിക്കുന്ന മതത്തെക്കുറിച്ച് വിമര്‍ശനമുയര്‍ന്നപ്പോള്‍ വികാരം വ്രണപ്പെട്ട ഒരു മതഭ്രാന്തന്റെ വാക്കുകളായി തോന്നുന്നവര്‍, ദയവായി എന്റെ മുന്‍ പോസ്റ്റുകള്‍ വായിക്കുക. പിന്നെയും അങ്ങിനെ തന്നെ തോന്നുന്നവര്‍ ദയവായി ഇത് വായിക്കാതിരിക്കുക. സത്യം, അത് ആരുടെ ഭാഗത്തായാലും അത് തുറന്നു കാണിക്കണം എന്ന് മാത്രമേ ഞാന്‍ ഉദെശിചിട്ടുള്ളൂ. അല്ലാതെ ആരെയും ന്യായീകരിക്കാന്‍ ഞാന്‍ ഉദെശിക്കുന്നീല്ല.
കൂടുതല്‍ വായനയ്ക്ക് :-


Read & Share on Ur Facebook Profile: http://boolokam.com/archives/75847#ixzz2didKSH1C

ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാര്‍ക്ക ക്യാന്‍സര്‍ ബാധിച്ചതിനു പിന്നില്‍. ?

രണ്ടു വര്‍ഷത്തിനുള്ളില്‍ ലാറ്റിനമേരിക്കയിലെ എട്ടോളം രാഷ്ട്രത്തലവന്മാര്‍ക്കാന് ക്യാന്‍സര്‍ ബാധിച്ചത്. ഈ വര്ഷം ജനുവരിയില്‍, ലാറ്റിന്‍ അമേരിക്കയിലെ പ്രമുഖ ഇടതു നേതാവും ക്യാന്സര്ബാധിതനുമായ ഹ്യുഗോ ഷാവേസ് ആരോപിച്ചതുപോലെ, തങ്ങള്‍ക്കു തലവേദനയായി മാറുന്ന ഇടതു നേതാകളെ ഇല്ലായ്മ ചെയാനുള്ള അമേരിക്കയുടെ വൃത്തികെട്ട കളിയാണോ ഇതിനു പിന്നില്‍. ? ലാറ്റിനമേരിക്കാന്‍ വിപ്ലവ നായകനും തങ്ങളുടെ ഏറ്റവും വലിയ തലവേദനയുമായ ഫിദല്‍ ക്യാസ്ട്രോയെ വധിക്കാന്‍ 900 തവണ ശ്രമിച്ച അമേരിക്കന്‍ സി ഐ ഐ ഇങ്ങനെ ചെയ്യില്ല എന്ന് വിശ്വസിക്കാന്‍ പറ്റില്ല. 2008 ഇല തങ്ങളുടെ പരാഗ്വന്‍ എമ്ബസ്സിയോട്, എല്ലാ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രത്തലവന്മാരുടെയും ഡി എന്‍ എ അടക്കമുള്ള ബയോമെട്രിക് ഡാറ്റ ശേഖരിക്കാന്‍ അമേരിക്ക നിര്‍ദേശിച്ചിരുന്നു എന്ന് വിക്കി ലീക്ക്സു പുറത്തു വിട്ട വിവരമാണ് ഷാവേസിന്റെ ഈ സംശയം ബലപ്പെടുത്തുന്ന ഏറ്റവും വലിയ തെളിവ്. അമേരിക്കയെ നേരിട്ട് വെല്ലുവിളിക്കാന്‍ ധൈര്യം കാണിച്ച ഷാവേസ്, അതുപോലെ തന്നെ, സാമ്രാജ്യത്വ ആഗോളീകരണ ശക്തികളെ ജനശക്തി കൊണ്ട് വെല്ലു വിളിച്ചു, പാവപ്പെട്ടവരുടെ പക്ഷത്തു നിന്ന് ലോകത്തിനു പുതിയൊരു ജനകീയ വികസന മാര്‍ഗം കാണിച്ചു കൊടുത്ത ബ്രസീലിലെ ലുല ഡി സില്‍വ , അദ്ദേഹത്തിന്റെ പിന്ഗാമി ദില്‍മ റൂസഫ്‌ തുടങ്ങിയവര്‍ ഈ ക്യാന്‍സര്‍ ബാധിതരുടെ ലിസ്സ്റ്റില്‍ പെടുന്നു. മറ്റുള്ളവര്‍ പരാഗ്വെയിലെ പ്രസിഡണ്ട്‌ ഫെര്‍ണടോ ലൂഗെ, ബാര്‍ബടോസിലെ പ്രസിഡണ്ട്‌ ദേവിഡ് തോംസണ്‍, അര്‍ജന്റീന പ്രസിഡണ്ട്‌ ക്രിസ്ടീന ഫെര്‍ണട്നെസ്, ഏറ്റവുമൊടുവില്‍ ഇപ്പോള്‍ കൊളംബിയന്‍ പ്രസിടെന്റ്റ്റ് സാന്റോസ് .. ഇങ്ങനെ നീളുന്നു ആ നിര.
ഈ ലിസ്റ്റ് വായിക്കുന്ന ആര്‍ക്കും തോന്നാവുന്ന ഒരു കാര്യമാണ് ഒരു പ്രദേശത്തെ ഒരേ ആശയഗതിക്കരായ ഇത്രയധികം ഭരണാധികാരികള്‍ക്ക് ഒരുമിച്ചു ഒരേ രോഗം വരണമെങ്കില്‍, അത് വെറും യാദൃശ്ചികമായിരിക്കില്ല എന്നും അതിനു പിന്നില്‍ , അവരുടെ പ്രവര്‍ത്തനത്തില്‍, അസംതൃപ്തരായ, അവരുടെ പ്രവര്‍ത്തനം കൊണ്ട് നഷ്ടമുണ്ടാകുന്ന , അവര്‍ നശിച്ചു കാണണമെന്ന് ആഗ്രഹിക്കുന്ന ആരെങ്കിലുമാവണം എന്നത്. അപ്പോള്‍ ഇടതു പക്ഷത്തിന്റെ പ്രവര്‍ത്തനം കൊണ്ട് സ്വാഭാവികമായും നഷട്ടമുണ്ടാകുന്നത് അമേരിക്കന്‍ മൂലധന താല്പര്യങ്ങള്‍ക്കയിരിക്കും എന്നതും സത്യം. അപ്പോള്‍ ഇതിനു പുറകില്‍ ആരെന്നത് ഊഹിച്ചെടുക്കാന്‍ വലിയ പ്രയാസമുണ്ടാവില്ല.
വലിയ സാമ്പത്തിക മാന്ദ്യത്തില്‍ നട്ടം തിരിയുന്ന അമേരിക്കയ്ക്ക്, ശത്രു നേതാക്കളെ ഇല്ലാതാക്കാന്‍ ഇത്രയും പനചെലവ് കുറഞ്ഞതും, സുരക്ഷിതവുമായ മാര്‍ഗം തിരഞ്ഞെടുക്കുന്നതായിരിക്കും എളുപ്പം.
അമേരിക്കന്‍ ഭീഷണിയുടെയും പ്രലോഭാനത്തിന്റെയും മുന്‍പില്‍ മുട്ട് വിറച്ചു നിന്ന് മൂത്രമൊഴിക്കുന്ന, അമേരിക്കകാര്‍ പറഞ്ഞാല്‍ എഫ് ഡി യും ആണവ കരാറും വഴി സ്വന്തം ജനങ്ങളെ വരെ അമേരിക്കന്‍ മൂലധന താല്പര്യങ്ങള്‍ക്ക് കൂട്ടിക്കൊടുക്കുന്ന നമ്മുടെ കൊണ്ഗ്രെസ്സ് ഭരണാധികാരികള്‍ക്ക്, സ്വന്തം ജീവനുപോലും പുല്ലു വില കല്‍പ്പിച്ചു ജനങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഈ ലാറ്റിനമെരിക്കാന്‍ നേതാക്കന്മാരുടെ മുഖത്തു നോക്കാനുള്ള യോഗ്യത ഉണ്ടോ ?? ഇതിനാണ് പണ്ട് സുകുമാര്‍ അഴീക്കോട് പറഞ്ഞതുപോലെ നട്ടെല്ല് എന്നാ ഗുണം വേണം എന്ന് പറയുന്നത്. അതില്ലാത്തവരെയൊക്കെ പിടിച്ചു നാടിന്റെ ഭരണം ഏല്‍പ്പിച്ചാല്‍ നാടിന്റെ സ്വത്ത് മുഴുവന്‍ അമേരിക്കയിലും ബാക്കി ഇറ്റലിയിലും ഇരിക്കും.
എന്റെ രാജ്യത്തെ മഹത്തായ ഭാരതത്തെ സോണിയോ അന്റോണിയോ മദാമ്മയും കൊണ്ഗ്രെസ്സുകാരും കൂടി ഇതുപോലെ അമേരിക്കയുടെ കാല്‍ക്കീഴില്‍ അടിയറ വയ്ക്കുന്നത് ഒരു രാജ്യ സ്നേഹിയും സഹിക്കില്ല ...
http://www.dailymail.co.uk/news/article-2079680/Hugo-Chavez-says-US-giving-South-American-leaders-cancer.html
http://english.pravda.ru/world/americas/05-01-2012/120158-south_america-0/

എയ്ട്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന HIV വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon)

ഇത് scientific proofs വച്ചുള്ള ഒരു പോസ്റ്റ് അല്ല. ചില ശാസ്ത്രജ്ഞന്മാരും രാഷ്ട്രനേതാക്കളും എയിട്സിന്റെ ദുരൂഹതയെപ്പറ്റി ഉണ്ടാക്കിയ ചില തിയറികളും പ്രസ്താവനകളും ആണ് ഇത്. സത്യമാണെങ്കില്‍, ഇനിയും തെളിയിക്കപ്പെടെന്ടവ .പക്ഷെ ലോകത്തിന്റെയും അമേരിക്കയുടെയും ഇത്രയും കാലത്തെ ചരിത്രം വച്ച് നോക്കുമ്പോള്‍ ഇവയില്‍ ചിലതൊക്കെ സത്യമാണെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത് പോസ്റ്റ് ചെയ്തത്. കൊടുത്തിരിക്കുന്ന ലിങ്കുകള്‍ കൂടി വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം പറയുക.

എയ്ട്സ് എന്ന മഹാവ്യാധി പടര്‍ത്തുന്ന HIV വൈറസ് ഒരു അമേരിക്കന്‍ ജൈവ ആയുധം (biological weapon)
1970 കളുടെ അവസാനം അമേരിക്കയിലെ ആര്‍മി അഡ്വാന്‍സ് പ്രോജെക്റ്റ്‌ എജന്‍സി ലാബില്‍ അമേരിക്കന്‍ ശാസ്ത്രജന്‍മാര്‍ സൃഷ്ടിചെടുത്തതാണ് HIV വൈറസ്. ആദ്യമായി നോബല്‍ സമ്മാന നേടിയ ആഫ്രിക്കന്‍ വനിതയായ വന്കാരി മാതേ 2004 ഇല പറഞ്ഞതാണ് ഇത് .(http://www.lifesitenews.com/news/african-nobel-prize-winner-says-hiv-created-in-lab-for-biological-warfare)
എയ്ട്സ് എന്ന മഹാവ്യാധിയുടെ ഉല്‍വത്തെ കുറിച്ചോ ,ഇതെങ്ങനെ ഇത്ര വേഗത്തില്‍ ഇത്ര രൂകഷമായി ഭൂമിയില്‍ പ്രത്യേകിച്ച് ആഫ്രിക്കന്‍ ഭൂഘന്ടത്തില്‍ പടര്‍ന്നു പിടിച്ചു എന്നതിനെക്കുറിച്ചോ ഉള്ള കാര്യങ്ങള്‍ ഇന്നും വളരെ ദുരൂഹമാണ് .
HIV വൈറസ് നാച്ചുറല്‍ മ്യുട്ടെഷന്‍ (അതായത് നിലവിലുള്ള ഒരു വൈറസിന് പ്രകൃതിദത്തമായി അല്ലെങ്കില്‍ സ്വാഭാവികമായി രൂപമാറ്റം സംഭവിച്ചോ അല്ലെങ്കില്‍ മറ്റൊന്നുമായി ചേര്‍ന്നോ അത്യന്തം അപകടകാരിയായ പുതിയ ഒരു വൈറസ് ഉണ്ടാവുന്ന പ്രക്രിയ ) വഴി ഉണ്ടായതാണ് എന്നാണു അമേരിക്കന്‍ ശാസ്ത്രജന്‍മാര്‍ പറയുന്നത്. എന്നാല്‍ ഒരു റഷ്യന്‍ ഡോക്ടറായ പ്രോഫെസ്സര്‍ ജാക്കൊബി പറയുന്നത് ഇത് ഐ വി വൈറസ്‌ നാച്ചുറല്‍ മ്യുട്ടെഷന്‍ സംഭവിച്ച് ഉണ്ടായതല്ല എന്നും , VISNA എന്ന ഒരു വൈറസ് ലാബോറട്ടറിയില്‍ കൃത്രിമ മ്യൂട്ടേഷന്‍ നടത്തിയത് വഴി ഉണ്ടായതാണ് എന്നുമാണ്. അതായത് HIV മനുഷ്യ നിര്‍മിതമാണ് എന്ന്. (http://www.theforbiddenknowledge.com/hardtruth/aids_manufactured.htm)
അതുപോലെ തന്നെ, ആഫ്രിക്കയിലെ കുരങ്ങുകളില്‍ നിന്നാണ് ഇത് ഐ വി വൈറസ് മനുഷ്യരിലെയ്ക്ക് പടര്‍ന്നത് എന്ന് ഒരു കഥയുണ്ട്. എന്നാല്‍ 1981 ഇല അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് ആദ്യമായി ഈ രോഗം സ്ഥിതീകരിച്ചത്. അതിനു ശേഷം പല അമേരിക്കന്‍ ഡോക്ടര്‍മാരും 1959- ഉം 1964 -ഇലും മറ്റും ഈ രോഗം ആഫ്രിക്കയിലെ അമ്ഗോലയിലും കെനിയയിലും റിപ്പോര്‍ട്ട് ചെതിരുന്നു എന്ന് പറഞ്ഞിരുന്നു. പക്ഷെ അതൊന്നും ഇതുവരെ എയ്ട്സ് ആണ് ഇത് ഐ വി മൂലമാണ് എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ല. അപ്പോള്‍ അമേരിക്കയില്‍ സ്ഥിതീകരിച്ച ഒരു രോഗം എങ്ങിനെ ആഫ്രിക്കയിലെ കുരങ്ങുകളില്‍ നിന്നും പടര്‍ന്നു എന്ന് പറയാന്‍ പറ്റും ?? !!
ഇത് ഐ വി എന്ന് പറയുന്ന എയിട്സ് വൈറസ് അമേരിക്കയിലെ ഫോര്‍ട്ട്‌ ഡിട്രിക്കില്‍ 1978 നും 1979 നും മദ്ധ്യേ ഉണ്ടാക്കിയെടുത്തതാണ്. ഇത് പരീക്ഷിചിരുന്നത് അമേരിക്കയിലെ തടവുകാരില്‍ ആയിരുന്നു. അവരില്‍ നിന്നാണ് ഇത് വെളിയിലേയ്ക്കു പടര്‍ന്നത് . എന്നാണു കോണ്‍സ്പിരന്സി തിയറി പറയുന്നത്. സൌത്ത് ആഫ്രിക്കന്‍ പ്രേസിടന്റ്റ്റ്‌ ആയിരുന്ന താബൂ എമ്ബക്കി ഒരിക്കല്‍ ഈ തിയറി ചൂണ്ടിക്കാട്ടി അമേരിക്കയെ വിമര്‍ശിച്ചിട്ടുള്ളതാണ് . (http://www.time.com/time/specials/packages/article/0,28804,1860871_1860876_1861031,00.html)
അമേരിക്കന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള കറുത്തവരും വെളുത്തവരും തമ്മിലുള്ള വംശീയ വിരോധവുമായും ഈ എയിഡ്സ് വൈറസിന്റെ സൃഷ്ടിക്കു ബന്ധം ആരോപിക്കപ്പെടുന്നു. അതിലൊരു തിയറി പറയുന്നത്, അമേരിക്കന്‍ സമൂഹത്തിലെ സ്വവര്‍ഗ ഭോഗികളും മയക്കുമരുന്ന് അടിമകളും ക്രിമിനലുകലുമായ കറുത്ത വര്‍ഗക്കരെയും ലാറ്റിന്‍ അമേരിക്കന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ളവരെയും വംശഹത്യ നടത്താന്‍ വേണ്ടി, സര്‍ക്കാരിന്റെ ധന സഹായത്തോടെ അമേരിക്കന്‍ ചാര സംഘടനയായ സി ഐ ഐ സൃഷ്ട്ടിച്ചെടുത്ത ജൈവ ആയുധമാണ് HIV. (http://www.kersplebedeb.com/mystuff/profiles/gilbert/aidsconsp.html)
അമേരിക്കന്‍ ഏജന്‍സികളുടെ വംശ ഹത്യ അവിടം കൊണ്ടും തീര്‍ന്നില്ല. ആഫ്രിക്കന്‍ മൂന്നാം ലോക രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തനത്തിനെന്ന വ്യാജേന കടന്നു ചെന്ന്, പ്രതിരോധ കുത്തിവയ്പ്പുകളുടെ മറവില്‍ ഇത് ഐ വി വൈറസുകളെയാണത്രേ കറുത്ത വര്‍ഗകാരുടെ ശരീരത്തിലേയ്ക്ക് കടത്തി വിട്ടുകൊണ്ടിരുന്നത്. വന്കാരി മാതേയും മുന്‍ സൌത്ത് ആഫ്രിക്കന്‍ പ്രേസിടന്റ്റ്റ്‌ ആയിരുന്ന താബൂ എമ്ബക്കിയും പരസ്യമായി തന്നെ ഇക്കാര്യങ്ങള്‍ ആരോപിച്ചിട്ടുള്ളതാണ്. (http://www.nelsonmandela.org/omalley/index.php/site/q/03lv03445/04lv04206/05lv04302/06lv04303/07lv04313.htm)
മറ്റൊരു തിയറി പറയുന്നത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ബ്രിടീഷ്-അമേരിക്കന്‍ -സോവിയെറ്റ് പക്ഷത്തും നാസി ജര്‍മനി പക്ഷത്തും ഒരുപോലെ പ്രവര്‍ത്തിച്ചു രാജ്യങ്ങള്‍ തമ്മിലുള്ള ആയുധ കിട മത്സരം മുറുക്കുകയും, അത് ഒന്നും രണ്ടും മഹായുദ്ധങ്ങള്‍ അടക്കമുള്ള യുദ്ധങ്ങളിലെയ്ക്ക് കൊണ്ടെത്തിക്കുകയും, യുദ്ധകാലത്ത് ഇരു പക്ഷത്തിനും ഒരു പോലെ ആയുധം വില്‍ക്കുകയും ചെയ്ത അന്താരാഷ്ട്ര കുത്തകകളുടെ പുതിയ കച്ചവട തന്ത്രമാണ് ഇത് എനാണ് . ആഫ്രിക്കയിലും മൂന്നാം ലോക രാജ്യങ്ങളിലും, തങ്ങളുടെ വരുതിയിലുള്ള അമേരിക്കന്‍ സര്‍ക്കാരിന്റെ ഏജന്‍സികളെ ഉപയോഗിച്ച് ഈ രോഗം പരത്തുകയും, അതിനുള്ള ആന്റി- റിട്രോവല്‍ മരുന്നുകളും അതുപോലെ, ഈ രോഗത്തെക്കുറിച്ചുള്ള ഭീതി പരത്തി ലൈംഗിക സുരക്ഷാ ഉറകളും വന്‍തോതില്‍ വിറ്റഴിക്കുകയും ചെയ്യുക എന്ന പുതിയ തന്ത്രം. ബാക്കി എല്ലാ പകര്‍ച്ച വ്യാദികളുടെയും മരുന്നുകള്‍ രോഗം മാറുന്നതുവരെ ഉപയോഗിക്കാന്‍ ഉള്ളതാണെങ്കില്‍, എയിട്സിന് ഉള്ള ആന്റി- റിട്രോവല്‍ മരുന്നുകള്‍ രോഗി മരിക്കുന്നത് വരെ ആണ് ഉപയോഗിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ കോടികളാണ് ഈ കമ്പനികള്‍ വന്‍ വിലയുള്ള ഈ മരുന്നുകളുടെ കച്ചവടവും സുരക്ഷാ ഉറകളുടെ കച്ചവടവും വഴി നേടുന്നത്.

കൂടുതല്‍ വായനക്ക് .. http://fallingleavestells.blogspot.in/2011/12/blog-post.html
(കടപ്പാട് Ren Jith) .... ഇതുപോലെ ലോകത്തിന്റെ പല ഭാഗത്തും എയിട്സിനു മരുന്ന് കണ്ടു പിടിച്ചിടുണ്ട്. പക്ഷെ ഞാന്‍ ഇവിടെ സൂചിപ്പിച്ച മരുന്ന് മാഫിയയുടെയും കോണ്ടം വില്പന മാഫിയയുടെയും സമ്മര്ധഫലമായി അതൊന്നും വെളിച്ചം കാണാതെ നില്‍ക്കുകയാണ്. ഇത് ഒരു അന്ത രാഷ്ട്ര ഗൂടാലോച്ചനയാണ്. ഇതും ഇതുപോലെ പലതും. സ്ഥാപിത വല്‍ക്കരിക്കപ്പെട്ട കൊള്ള... ഭരണ കൂടങ്ങളെ ഭരിക്കുന്നത്‌ ഇവരോക്കയല്ലേ.
മുന്‍പില്‍ കാണുന്നത് സത്യമല്ല , സത്യമേ അല്ല എന്ന് വീണ്ടും വീണ്ടും മനസ് പറഞ്ഞു പോകുന്നു .
അമേരിക്കയുടെ ശക്തമായ ഇരുമ്പുമറയ്ക്കുള്ളില്‍ മൂടി വയ്ക്കപ്പെട്ടിരിക്കുന്ന ഈ കാര്യങ്ങള്‍ നാളെ ഏതെങ്കിലും "വിക്കി ലീക്കുകളിലൂടെ" പുറത്തു വന്നാല്‍ , ഒരു പക്ഷെ ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വംശഹത്യയുടെയും കൂട്ടക്കൊലയുടെയും ഹിറ്റ്‌ലറെ വെല്ലുന്ന അമേരിക്കന്‍ ക്രൂരതയുടെയും കഥകളാവും ലോകം കേള്‍ക്കാന്‍ പോകുന്നത്.